കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് പൗരന് ലഭിച്ച 14 വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി ശരിവച്ചു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ സഹായിച്ച പ്രതിയുടെ ഭാര്യ, പിതാവ്, സഹോദരൻ എന്നിവർക്ക് കോടതി ഒരു വർഷം വീതം തടവ് ശിക്ഷയും വിധിച്ചു.
സാദ് അൽ അബ്ദുള്ളയിലെ തന്റെ വീടിന്റെ പൂന്തോട്ടത്തിലാണ് പ്രതി യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയത്. ആദ്യം വീട്ടുജോലിക്കാരിയെ കാണാനില്ലെന്ന പരാതിയാണ് അധികൃതർക്ക് ലഭിച്ചതെങ്കിലും, അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലിസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയതായും മൃതദേഹം ഒളിപ്പിക്കാൻ കുടുംബാംഗങ്ങൾ സഹായിച്ചതായും പ്രതി കുറ്റസമ്മതം നടത്തി. മൃതദേഹം മറവുചെയ്യാനും കുറ്റകൃത്യം മറച്ചുവെക്കാനും സഹായിച്ചതിനാണ് പ്രതിയുടെ കുടുംബാംഗങ്ങൾക്കെതിരെ നടപടിയെടുത്തത്. വിചാരണ കോടതി വിധിച്ച ജയിൽ ശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചതോടെ പ്രതികൾക്ക് ഇനി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
a kuwait court sentenced a man to 14 years in prison for murdering a domestic worker and burying her in a garden, while family members also received punishments in connection with the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."