ബംഗാളില്‍ തൃണമൂലും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം; അസമില്‍ എന്‍.ഡി.എ
പശ്ചിമ ബംഗാളിലെ 293 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗണിക്കുമ്പോള്‍ തൃണമൂല്‍- ബി.ജെ.പി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. തുടര്‍ച്ചയായ നാലാം തവണ അധികാരമുറപ്പിക്കാനുള്ള പോരാട്ടത്തിലാണ് തൃണമൂലെങ്കില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ബംഗാളില്‍ സ്ഥാനമുറപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പിക്ക്. ഇതാനായി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട് കേന്ദ്രം. . വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (SIR) നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.
77 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. അഭൂതപൂര്‍വമായ സുരക്ഷാ വിന്യാസമാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) പ്രതിപക്ഷമായ ബി.ജെ.പിയും വോട്ടെടുപ്പില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
ഏപ്രില്‍ 29 നാമ് സംസ്ഥാനത്തെ രണ്ട് ഘട്ട വോട്ടെടുപ്പ് അവസാനിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് ഇത്തവണരേഖപ്പെടുത്തിയത്. 92.47 ശതമാനം.
സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഫാല്‍റ്റ മണ്ഡലത്തില്‍ - 'ഗുരുതരമായ തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍' കാരണം തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. മെയ് 21 നാണ് പുതിയ പോളിങ്.
ബിജെപിയുടെ ശക്തമായ വെല്ലുവിളിയെ ചെറുത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ടിഎംസി തുടര്‍ച്ചയായി നാലാം തവണയും അധികാരം തേടുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം സിപിഎമ്മും കോണ്‍ഗ്രസും തങ്ങളുടെ സാന്നിധ്യം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്, അതേസമയം ഹുമയൂണ്‍ കബീറിന്റെ എജെയുപി, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ ചെറിയ പാര്‍ട്ടികളും തിരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ മത്സരരംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."