HOME
DETAILS
MAL
ബഹ്‌റൈനിൽ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായി; ആദ്യ സംഘങ്ങൾ ഉടൻ പുറപ്പെടും
May 11, 2026 | 1:24 PM
മനാമ: ഈ വർഷത്തെ ഹജ്ജ് സീസണിൽ ബഹ്‌റൈനിൽ നിന്നുള്ള തീർഥാടകരെ സ്വീകരിക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഹജ്ജ് മിഷൻ മേധാവി ശൈഖ് അദ്നാൻ അൽ ഖത്താൻ അറിയിച്ചു. തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ അഞ്ച് മാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ, ആരോഗ്യം, ഗതാഗതം, താമസം എന്നീ കാര്യങ്ങളിൽ ഹജ്ജ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന 90 അംഗങ്ങളാണ് മേൽനോട്ടം വഹിക്കുന്നത്. രാജ്യത്ത് നിന്നുള്ള സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 4,625 തീർഥാടകരാണ് ഇത്തവണ ഹജ്ജിന് പുറപ്പെടുന്നത്.
അംഗീകാരമുള്ള 23 ഹജ്ജ് ഗ്രൂപ്പുകൾ വഴി നാല്, അഞ്ച്, ആറ് തീയതികളിലായി വിമാനം വഴിയാണ് ഇവരുടെ യാത്ര. ഇവർ 10 മുതൽ 12 ദിവസം വരെ പുണ്യഭൂമിയിൽ ചെലവഴിക്കുമെന്നാണ് വിലയിരുത്തൽ. ഇവർക്കാവശ്യമുള്ള എല്ലാ സൗകര്യങ്ങളും മിനായിലെയും അറഫാത്തിലെയും ടെന്റുകളിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ നിരന്തരം ആശയവിനിമയം നടത്തുന്നതായും മിഷൻ മേധാവി വ്യക്തമാക്കി. രാജാവിന്റേയും കിരീടാവകാശിയുടേയും പിന്തുണയ്ക്കും സഹായത്തിനും ശൈഖ് അദ്നാൻ അൽ ഖത്താൻ നന്ദി അറിയിച്ചു. സഊദി അധികൃതരും ബഹ്‌റൈൻ ഹജ്ജ് മിഷനും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം തീർഥാടകരോട് അഭ്യർഥിച്ചു.
Sheikh Adnan Al Qattan, head of the Bahrain Hajj Mission, announced that all arrangements are complete for the 4,625 pilgrims departing from Bahrain this year. A 90-member specialized team is overseeing health, safety, and logistics. The pilgrims will travel in 23 authorized groups starting from June 4th, with comprehensive facilities secured in Mina and Arafat to ensure a smooth spiritual journey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."