HOME
DETAILS

'പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗി'; വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

  
Web Desk
May 12, 2026 | 4:33 AM

girls dont need education they look better at home bihar education minister sparks controversy

പട്‌ന: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും സാമൂഹിക പങ്കാളിത്തത്തെയും അധിക്ഷേപിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗിയെന്നും അവർക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. രാജ്യത്തെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ പരിഹസിക്കുന്നതാണ് മന്ത്രിയുടെ നിലപാടെന്ന വിമർശനം ഇതിനകം ശക്തമായിക്കഴിഞ്ഞു.

"എന്തിനാണ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം? അതിന്റെ ആവശ്യമെന്താണ്? നമ്മുടെ പെൺമക്കൾ വീടിന്റെ ഐശ്വര്യവും ശക്തിയുമാണ്. അവർ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗി. നരേന്ദ്ര മോദിജി സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നിലകൊള്ളുമ്പോൾ പെൺമക്കൾ എന്തിനാണ് തെരുവിലിറങ്ങുന്നത്?" എന്നും മന്ത്രി വിമർശിച്ചു

വിദ്യാഭ്യാസം പെൺകുട്ടികളുടെ മൗലികാവകാശമാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, "അവകാശമൊക്കെ തനിയെ വന്നുകൊള്ളും" എന്നായിരുന്നു മന്ത്രിയുടെ നിരുത്തരവാദപരമായ മറുപടി.

മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഇരമ്പുന്നത്. സാക്ഷരതാ നിരക്കിൽ പിന്നിൽ നിൽക്കുന്ന ബിഹാറിൽ, ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കാനാണോ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ബിജെപി സർക്കാരിന്റെ ഇരട്ടത്താപ്പാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇന്ത്യയെ തകർക്കാൻ പുറത്തുനിന്നുള്ള ശത്രുക്കളുടെ ആവശ്യമില്ലെന്നും ഇത്തരം ചിന്താഗതിക്കാരായ ഭരണാധികാരികൾ മതിയെന്നുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം. ബിഹാറിന്റെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ തളർത്തുന്നതാണ് പുതിയ മന്ത്രിയുടെ ഈ സ്ത്രീവിരുദ്ധ നിലപാടെന്ന് പ്രമുഖർ ചൂണ്ടിക്കാട്ടി.

 

Bihar Education Minister Mithilesh Tiwari has sparked widespread outrage by stating that girls do not need education and should stay at home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് സ്വന്തം നാടിന്റെ നെഞ്ചിലേക്ക് ഗോളടിച്ച് കരയിപ്പിച്ചു, ഇത്തവണ അയാളുണ്ട്...പക്ഷെ ജന്മനാടില്ല

Football
  •  4 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും ആശുപത്രി രേഖകളിലും പൊരുത്തക്കേട്; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ വിധി

Kerala
  •  4 days ago
No Image

ഇറാനിലേക്കും ഇറാഖിലേക്കും ഇനി യാത്ര വേണ്ട; പൗരന്മാർക്ക് യാത്രാവിലക്കുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

bahrain
  •  4 days ago
No Image

'ഇറാന്റെ അഭിലാഷങ്ങൾക്ക് വില നൽകേണ്ടി വരുന്നത് അറബ് രാജ്യങ്ങൾ'; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  4 days ago
No Image

അബുദബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചു; പ്രവാസികൾക്കും വ്യാപാരികൾക്കും ആശ്വാസം

uae
  •  4 days ago
No Image

54 കാരന്റെ കുറ്റസമ്മതത്തില്‍ നിര്‍ണായക വഴിത്തിരിവ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം

Kerala
  •  4 days ago
No Image

യുഎഇയിൽ പെട്രോൾ വില വീണ്ടും കൂടിയെങ്കിലും ആഗോള വിപണിയേക്കാൾ ലാഭം; ആശ്വാസമായി ഡീസൽ വിലയിലെ കുറവ്

uae
  •  4 days ago
No Image

ടിക് ടോക്കില്‍ പരസ്പരം വെല്ലുവിളിച്ചു, പിന്നാലെ കൊലപാതകം; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

uae
  •  4 days ago
No Image

വഴിയരികില്‍ ഇട്ട കാര്‍ ആക്രി വിലക്ക് വിറ്റ് 21കാരന്‍; ഉടമയറിഞ്ഞത് കൊണ്ടുപോകാന്‍ ക്രെയിനെത്തിയപ്പോള്‍

Kerala
  •  4 days ago
No Image

ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; ലക്ഷങ്ങള്‍ ശമ്പളമുള്ള ഐ.ടി കമ്പനി മാനേജര്‍ പിടിയിൽ, ഇലകള്‍ പാലില്‍ ചേര്‍ത്തും ചമ്മന്തിയാക്കിയും ഉപയോഗിച്ചു

Kerala
  •  4 days ago