കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ബുബിയാൻ ദ്വീപ് ലക്ഷ്യമിട്ട് കടൽമാർഗ്ഗം നുഴഞ്ഞുകയറാൻ ശ്രമിച്ച ഇറാന്റെ ഇസ് ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അംഗങ്ങളെ പിടികൂടി കുവൈത്ത് സുരക്ഷാസേന. ശത്രുതാപരമായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടെത്തിയ നാല് ഐആർജിസി ഉദ്യോഗസ്ഥരാണ് അറസ്റ്റിലായതായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഈ മാസം ആദ്യം നടന്ന നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായവരിൽ രണ്ട് നാവിക കേണൽമാരും ഒരു ക്യാപ്റ്റനും ഒരു ലെഫ്റ്റനന്റും ഉൾപ്പെടുന്നു. കുവൈത്തിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ തങ്ങളെ ഐആർജിസി ചുമതലപ്പെടുത്തിയതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി.
മെയ് ഒന്നിനാണ് പ്രത്യേകമായി വാടകയ്‌ക്കെടുത്ത മത്സ്യബന്ധന ബോട്ടിൽ സംഘം ബുബിയാൻ ദ്വീപ് ലക്ഷ്യമിട്ട് എത്തിയത്. ദ്വീപിൽ നിലയുറപ്പിച്ചിരുന്ന കുവൈത്ത് സായുധ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ വെടിവയ്പ്പുണ്ടാകുകയും ഒരു കുവൈത്ത് സൈനികന് പരുക്കേൽക്കുകയും ചെയ്തു. നാല് പേരെ പിടികൂടിയെങ്കിലും സംഘത്തിലുണ്ടായിരുന്ന കപ്പൽ കമാൻഡർ ഉൾപ്പെടെയുള്ള രണ്ട് പേർ രക്ഷപ്പെട്ടതായാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇത്തരം ഭീഷണികളെ നേരിടാൻ കുവൈത്ത് സായുധ സേനയും സുരക്ഷാ ഏജൻസികളും അതീവ ജാഗ്രതയിലാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സ്ഥിരത തകർക്കാനുള്ള ഏത് ഗൂഢാലോചനയെയും നേരിടാൻ കുവൈത്ത് സജ്ജമാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
Kuwait has reportedly foiled an alleged infiltration attempt involving suspected Iranian personnel. Four officers linked to Iran’s IRGC were reportedly detained, according to emerging reports, raising fresh regional security concerns across the Gulf region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."