HOME
DETAILS

'പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

  
Web Desk
May 18, 2026 | 3:23 PM

opposition leadership should be stepped down severe criticism against pinarayi in cpm alappuzha district secretariat

ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയും വിമർശനവും പുകയുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന വികാരമാണ് യോഗത്തിൽ ഭൂരിഭാഗം പേരും പങ്കുവെച്ചത്.

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച പാർട്ടി തീരുമാനം തെറ്റായിപ്പോയെന്ന് യോഗത്തിൽ വിമർശനമുയർന്നു. അദ്ദേഹം ഈ പദവി എത്രയും വേഗം ഒഴിയണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലെ പൊതുവികാരം.

ഗോവിന്ദനെതിരെ 'ബ്രാഞ്ച് സെക്രട്ടറി' പരാമർശം

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശൈലിക്കെതിരെയും യോഗത്തിൽ കടുത്ത ആക്ഷേപമുയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസാരിക്കുന്നതെന്നായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി തിരുത്തലുകൾ ഉണ്ടാകണമെന്നും, നിലവിലെ രീതികളുമായി മുന്നോട്ട് പോയാൽ കേരളത്തിൽ ഇനിയൊരിക്കലും പാർട്ടിക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

ഉന്നയിക്കപ്പെട്ട പ്രധാന വിമർശനങ്ങൾ:

പാർട്ടിയെ ശക്തിപ്പെടുത്താൻ സംസ്ഥാന കമ്മിറ്റിയിൽ അഴിച്ചുപണി അത്യാവശ്യമാണ്. ഇതിനായി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണം എന്നും ആവശ്യവും യോ​ഗത്തിൽ ഉന്നയിച്ചു.

മുതിർന്ന നേതൃനിര തന്നെ നേരിട്ട് മത്സരരംഗത്തിറങ്ങണമെന്ന നിർദേശം പാർട്ടി അംഗീകരിച്ചില്ല. ഇത് തിരിച്ചടിയായതായും യോ​ഗം വിലയിരുത്തി.

താഴേത്തട്ടിലുള്ള സംഘടനാപരമായ വീഴ്ചകൾ പാർട്ടി പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. താഴേത്തട്ടിൽ നടന്നത് ആവേശം ചോർന്ന പ്രവർത്തനമാണ് എന്നും യോ​ഗത്തിൽ അം​ഗങ്ങൾ പറഞ്ഞു. താഴേത്തട്ടിലെ പ്രശ്നങ്ങളിൽ കൃത്യസമയത്ത് ഇടപെടുന്നതിൽ സംസ്ഥാന നേതൃത്വം പൂർണ്ണമായി പരാജയപ്പെട്ടു.

പാർട്ടിയിൽ വലിയ രീതിയിലുള്ള തിരുത്തൽ പ്രക്രിയകൾ ആവശ്യമാണെന്ന ശക്തമായ മുന്നറിയിപ്പാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം നൽകുന്നത്.

 

Severe criticism was raised against Kerala Chief Minister Pinarayi Vijayan and CPI(M) State Secretary M.V. Govindan during the CPI(M) Alappuzha District Secretariat meeting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയക്രമീകരണത്തിലെ അശാസ്ത്രീയത: മലബാറിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; പ്രതീക്ഷയോടെ മൺസൂൺ ടൈംടേബിൾ

Kerala
  •  a day ago
No Image

കനത്ത മഴയും ചുഴലിക്കാറ്റും; സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു 

Kerala
  •  a day ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കൺമുന്നിൽ ദുരന്തം: നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്; സുരക്ഷാ മുന്നറിയിപ്പ്

uae
  •  a day ago
No Image

കൊല്ലത്ത് വ്യാജ ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശ് ദമ്പതികള്‍ പിടിയില്‍

Kerala
  •  a day ago
No Image

'ഇസ്‌ലാംപുര്‍ വേണ്ട, ശ്രീരാംപുര്‍ മതി'; ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ, പ്രതിഷേധവുമായി നാട്ടുകാര്‍

National
  •  a day ago
No Image

ലെബനനിൽ സൈനിക വാഹനത്തിന് നേരെ ഇസ്റാഈൽ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശത്രുരാജ്യത്തിന് പിന്തുണ നൽകി; കുവൈത്ത് സ്വദേശിനിക്ക് മൂന്ന് വർഷം കഠിനതടവ്

Kuwait
  •  a day ago
No Image

തൃശൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Kerala
  •  a day ago
No Image

ജീവനക്കാര്‍ നോക്കിനില്‍ക്കെ കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു; റോഡരികില്‍ ഉപേക്ഷിച്ച് അജ്ഞാതന്‍ കടന്നു കളഞ്ഞു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് അതിശക്തമഴ തുടരും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago