HOME
DETAILS

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

  
Web Desk
May 18, 2026 | 4:01 PM

west bengal chief minister suvendu adhikari compared the protest against bulldozer raj in kolkata to the situation in kashmir

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബുള്‍ഡോസര്‍ രാജിനെതിരെ നടന്ന സമരത്തെ കശ്മീരിലെ സാഹചര്യങ്ങളോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ആളുകളെ കൂട്ടിക്കൊണ്ടുവന്ന് മതപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് കല്ലെറിയുന്നത് അനുവദിക്കില്ലെന്നും, ശ്രീനഗറിലും കശ്മീരിലും കല്ലേറ് അവസാനിച്ചതുപോലെ കൊല്‍ക്കത്തയിലും ബംഗാളിലും ഇത് അവസാനിപ്പിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. 

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് സെവന്‍ പോയിന്റ് ക്രോസിങ്ങില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തില്‍ജാലയിലെ ഒരു ഫാക്ടറയിലുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചതിനെതുടര്‍ന്ന്, അവിടുത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ബുള്‍ഡോസര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരായാണ് ആളുകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 

പൊതുറോഡുകളില്‍ പ്രാര്‍ഥന നടത്തുന്നതിനും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനും ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളും പ്രതിഷേധക്കാരുടെ അമര്‍ഷത്തിന് കാരണമായതായി പറയപ്പെടുന്നു.

അതേസമയം ബംഗാളിൽ ഒബിസി സംവരണം നിർത്തലാക്കി ബിജെപി ഉത്തരവിട്ടു. തൃണമൂൽ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മതാധിഷ്ഠിത ധനസഹായ പദ്ധതികളെല്ലാം നിർത്തലാക്കാനും സുവേന്ദു അധികാരി ഉത്തരവിട്ടു. സംവരണ യോഗ്യത പുനർനിർണയിക്കാൻ പുതിയ പാനൽ രൂപീകരിക്കാനും തിങ്കളാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

സംസ്ഥാനത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ നൽകി വന്നിരുന്ന എല്ലാ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും ജൂൺ മാസം മുതൽ നിർത്തലാക്കാനാണ് നീക്കം. ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ്, ന്യൂനപക്ഷ കാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പുകൾ മുഖേന നടപ്പിലാക്കിയിരുന്ന ഇത്തരം പദ്ധതികൾ അവസാനിപ്പിച്ചു. 

77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ 2024ൽ മമത സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹരജി ബിജെപി സർക്കാർ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ ഒബിസി പട്ടികയും റദ്ദാക്കിയത്. 

2011ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ വിതരണം ചെയ്ത 1.69 കോടിയോളം വരുന്ന എസ്.സി, എസ്.ടി, ഒബിസി സർട്ടിഫിക്കറ്റുകൾ വീണ്ടും പരിശോധിക്കാൻ പുതിയ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് 'ദുആരെ സർക്കാർ' പദ്ധതിയിലൂടെ നൽകിയ സർട്ടിഫിക്കറ്റുകളും പരിശോധിക്കും. അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു.

west bengal chief minister suvendu adhikari compared the protest against bulldozer raj in kolkata to the situation in kashmir



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  4 days ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  4 days ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  4 days ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  4 days ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  4 days ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  4 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  4 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  4 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  4 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  4 days ago