ഗസ്സയിൽ സഊദിയുടെ കാരുണ്യഹസ്തം; 24,500 പേർക്ക് കൂടി ചൂടുഭക്ഷണം വിതരണം ചെയ്ത് കെ.എസ് റിലീഫ്
റിയാദ്: ഗസ്സയിൽ ദുരിതബാധിതരായ ഫലസ്തീൻ കുടുംബങ്ങൾക്ക് 24,500 പാക്കറ്റ് ചൂടുഭക്ഷണം വിതരണം ചെയ്ത് കെ.എസ് റിലീഫ്. മധ്യ-തെക്കൻ ഗസ്സ മേഖലകളിലായിരുന്നു വിതരണം നടന്നത്. ഫെബ്രുവരി അവസാന വാരത്തോടെയാണ് കെ.എസ് റിലീഫ് ഗസ്സയുടെ മധ്യഭാഗത്ത് സെൻട്രൽ കിച്ചൻ ആരംഭിച്ചത്. ഈ കിച്ചൺ വഴി ഒരുപാട് പേർക്ക് സൗജന്യമായി ഭക്ഷണം എത്തിക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
സഊദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജുമായി സഹകരിച്ച്, 'സഊദി പോപ്പുലർ ക്യാംപയ്ൻ ഫോർ ദി റിലീഫ് ഓഫ് ദി ഫലസ്തീനിയൻ പീപ്പിൾ' എന്ന പദ്ധതിയുടെ ഭാഗമാണ് ഈ കിച്ചൺ. ഭക്ഷണം എന്നതിലുപരി 40 ഫലസ്തീൻ തൊഴിലാളികൾക്ക് ഈ കിച്ചൺ വഴി തൊഴിൽ നൽകാനും സാധിച്ചു. കുട്ടികൾ, മുതിർന്നവർ തുടങ്ങി ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം ഈ മേഖലയിലുണ്ട്.
King Salman Humanitarian Aid and Relief Center (KSrelief) distributed 24,500 hot meals to displaced Palestinian families in Gaza via its central kitchen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."