HOME
DETAILS

അന്ന് ഒരു സ്റ്റേഡിയത്തേക്കാൾ കുറഞ്ഞ ജനസംഖ്യ: ഇന്ന് ലോകത്തിന്റെ കായിക തലസ്ഥാനം; ദുബൈ ഭരണാധികാരിയെ അത്ഭുതപ്പെടുത്തിയ 1966-ലെ ആ ഫുട്ബോൾ മാമാങ്കം

  
June 09, 2026 | 1:19 PM

from a crowd smaller than a stadium to the worlds sporting capital the 1966 football tournament that amazed dubais ruler

ഷാർജ: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങൾക്കും ലോകോത്തര അത്‌ലറ്റുകൾക്കും ആതിഥേയത്വം വഹിക്കുന്ന ഒരു മെഗാ നഗരമാണ് ദുബൈ. എന്നാൽ, ഇന്നത്തെ ഈ ആഗോള കേന്ദ്രമായി യുഎഇ വളരുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ്, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ നിമിഷങ്ങളിലൊന്നിന് ദുബൈയുടെ സ്ഥാപക പിതാവ് സാക്ഷ്യം വഹിച്ചിരുന്നു എന്ന കാര്യം എത്രപേർക്കറിയാം?

1966-ൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനൽ കാണാൻ ദുബൈയുടെ അന്തരിച്ച മുൻ ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമും എത്തിയിരുന്നു. അന്ന് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ കണ്ട് അദ്ദേഹം നടത്തിയ ലളിതവും എന്നാൽ അതീവ ഗഹനവുമായ ഒരു പരാമർശത്തിന്റെ ഓർമ്മകൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. ബ്രിട്ടീഷ് നയതന്ത്രജ്ഞനായിരുന്ന സർ ടെറൻസ് ക്ലാർക്കിന്റെ അപൂർവ ആർക്കൈവ്സ് വിവരണം ഉദ്ധരിച്ചാണ് ഈ ചരിത്ര മുഹൂർത്തം വെളിപ്പെട്ടിരിക്കുന്നത്.

1966-ലെ ആ വേനൽക്കാലത്ത്, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഫൈനലുകൾക്കാണ് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം വേദിയായത്. ഏകദേശം 97,000 കാണികളെ സാക്ഷിയാക്കി അന്ന് ആതിഥേയരായ ഇംഗ്ലണ്ട് പശ്ചിമ ജർമ്മനിയെ നേരിട്ടു. ആവേശകരമായ മത്സരത്തിൽ അധികസമയത്ത് 4-2 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ലോകകിരീടം ചൂടിയത്.

അന്ന് വിഐപി ഗാലറിയിൽ ഇംഗ്ലണ്ടിന്റെ ഈ ചരിത്ര വിജയത്തിന് സാക്ഷ്യം വഹിക്കാൻ ശൈഖ് റാഷിദും ഉണ്ടായിരുന്നു. 1965 നും 1968 നും ഇടയിൽ ദുബൈയിൽ അസിസ്റ്റന്റ് പൊളിറ്റിക്കൽ ഏജന്റായി സേവനമനുഷ്ഠിച്ച സർ ടെറൻസ് ക്ലാർക്ക്, അൽ മക്തൂം ആർക്കൈവ്സ് ടീമിന് നൽകിയ അഭിമുഖത്തിലാണ് ആ ദിവസത്തെക്കുറിച്ച് മനസ്സ് തുറന്നത്.

"ഒരു ആഴ്ചത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ലണ്ടനിൽ എത്തിയത്. കൃത്യമായി 1966 ലോകകപ്പ് ഫൈനൽ നടക്കുന്ന സമയമായിരുന്നു അത്. മത്സരം കാണാൻ ഞങ്ങൾക്ക് വിഐപി ടിക്കറ്റുകൾ ലഭിച്ചു. ഇംഗ്ലണ്ട് തങ്ങളുടെ പരമ്പരാഗത ചുവന്ന ജേഴ്‌സിയിൽ അണിനിരന്ന ആ മത്സരം ആവേശം നിറഞ്ഞതായിരുന്നു." സർ ടെറൻസ് ക്ലാർക്ക് പറഞ്ഞു.

മത്സരശേഷം ഇംഗ്ലണ്ട് താരങ്ങളും ആരാധകരും വിജയമാഘോഷിക്കുന്ന വേളയിൽ സർ ടെറൻസ് ക്ലാർക്ക് ഷെയ്ഖ് റാഷിദിന് നേരെ തിരിഞ്ഞ് ഒരു ചോദ്യം ചോദിച്ചു: "ശൈഖ് റാഷിദ്, ഈ മത്സരത്തെക്കുറിച്ചും ഇവിടുത്തെ അന്തരീക്ഷത്തെക്കുറിച്ചും അങ്ങയുടെ അഭിപ്രായം എന്താണ്?"

ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ശൈഖ് റാഷിദ് പറഞ്ഞു: "നിങ്ങൾക്കറിയാമോ, എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് മറ്റൊന്നുമല്ല; എന്റെ രാജ്യം മുഴുവൻ ഉള്ളതിനേക്കാൾ കൂടുതൽ ജനങ്ങൾ ഈ ഒറ്റ സ്റ്റേഡിയത്തിനകത്ത് തടിച്ചുകൂടിയിരിക്കുന്നു എന്നതാണ്!"

അക്കാലത്ത് അത് തികച്ചും സത്യമായിരുന്നു. 1971-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) രൂപീകൃതമാകുന്നതിന് മുൻപ്, അന്നത്തെ ട്രൂഷ്യൽ സ്റ്റേറ്റ്സിലെ ആകെ ജനസംഖ്യ വെംബ്ലി സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ 97,000 ആളുകളേക്കാൾ കുറവായിരുന്നു. അന്ന് വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമായിരുന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരി, ജനസാഗരത്തെ കണ്ട് അത്ഭുതപ്പെട്ട നിമിഷമായിരുന്നു അത്.

അന്ന് ജനസംഖ്യയിൽ പിന്നിലായിരുന്ന ദുബൈയെയും യുഎഇയെയും ആഗോള ഭൂപടത്തിന്റെ നെറുകയിൽ എത്തിക്കുക എന്നതായിരുന്നു ശൈഖ് റാഷിദിന്റെ സ്വപ്നം. പതിറ്റാണ്ടുകൾക്ക്പ്പുറം ആ സ്വപ്നം യാഥാർത്ഥ്യമായി മാറി.

ഇന്ന് ഫോർമുല വൺ റേസുകൾ, അന്താരാഷ്ട്ര ഫുട്ബോൾ പോരാട്ടങ്ങൾ, ആഗോള ബോക്സിംഗ് മത്സരങ്ങൾ, ഐസിസി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുകൾ തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങൾക്ക് സ്ഥിരമായി ആതിഥേയത്വം വഹിക്കുന്നത് യുഎഇയാണ്. അന്ന് ഒരു സ്റ്റേഡിയത്തിലെ ജനക്കൂട്ടം കണ്ട് അത്ഭുതപ്പെട്ട ഭരണാധികാരിയുടെ രാജ്യം ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഉൾക്കൊള്ളുന്ന, ആധുനിക ലോകത്തിന്റെ നെടുംതൂണായ മെഗാ സിറ്റിയായി തലയുയർത്തി നിൽക്കുന്നു.

Long before Dubai became a global sports hub, a football tournament in 1966 left a lasting impression on its leadership. Discover how a small desert town began its remarkable journey to becoming one of the world's leading sporting destinations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: നാളെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 hours ago
No Image

ഐ.പി.എല്ലിലെ 'വിസ്മയം' ഇന്ത്യ എ ടീമിൽ മിന്നിയില്ല; നിരാശയോടെ മടങ്ങി 15-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  3 hours ago
No Image

ഖത്തര്‍ വ്യോമപാത അടച്ചെന്ന പ്രചാരണം വ്യാജം; സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ തള്ളി അധികൃതര്‍

qatar
  •  3 hours ago
No Image

തോൽവിയിൽ 'പുതുവഴികൾ' തേടി സി.പി.എം; വീഴ്ചകൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; പൊതുജനങ്ങൾക്ക് വാട്സാപ്പിലൂടെയും ഇമെയിലിലൂടെയും അഭിപ്രായം അറിയിക്കാം

Kerala
  •  3 hours ago
No Image

ചരിത്രത്തിലേക്ക് ഇനി ഒരേ ഒരു ഗോൾ മാത്രം; ലോക റെക്കോർഡിനരികെ ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 hours ago
No Image

ഡി.കെ. ശിവകുമാർ 'ആപ്പിൾ' വിവാദത്തിൽ; പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു

National
  •  4 hours ago
No Image

യുഎഇയിൽ വിപ്ലവം സൃഷ്ടിച്ച് കൃത്രിമബുദ്ധി; 85% പ്രവാസികളും ഓൺലൈൻ ഷോപ്പിംഗിനായി എഐ ഉപയോഗിക്കുന്നതായി റിപ്പോർട്ട്

uae
  •  4 hours ago
No Image

കർണാടകയിൽ വീട്ടമ്മയെ മയക്ക് മരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, പത്ത് പേർ അറസ്റ്റിൽ

National
  •  4 hours ago
No Image

തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയുണ്ടായി; വിശദീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  4 hours ago
No Image

പാക് അധീന കശ്മിരില്‍ സംഘര്‍ഷം; മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു, 200-ലധികം പേര്‍ക്ക് പരുക്ക്

National
  •  4 hours ago