HOME
DETAILS

MAL
ആവശ്യങ്ങള്‍ നിരവധി; തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഊരാന്‍ പഴുതുതേടി ഉദ്യോഗസ്ഥര്‍
backup
May 10 2016 | 22:05 PM
കൊച്ചി: ആരോഗ്യപരമായി അവശനാണ്, മക്കളുടെ പരീക്ഷയാണ്, മകളുടെ വിവാഹമാണ്, രോഗികളായ മാതാപിതാക്കളെ പരിചരിക്കാന്‍ ആളില്ല, ബാങ്ക് ടെസ്റ്റാണ്്, ഒഴിച്ചുകൂടാനാവാത്ത ആവശ്യം തുടങ്ങിയ നിരവധി കാരണങ്ങളാണ് ജില്ലാ കലക്ടര്‍മാരുടെ മുന്നിലേക്കെത്തുന്നത്, ആവശ്യം ഒന്നുമാത്രം, തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഒഴിവാക്കിത്തരണം.
ഇത്തവണ തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഊരാന്‍ പഴുതുതേടി അപേക്ഷയുമായി സംസ്ഥാനത്തു കാത്തിരിക്കുന്നത് 11,514 ഉദ്യോഗസ്ഥരാണ്. അതായതു തെരഞ്ഞെടുപ്പ് ജോലിക്ക് ആവശ്യമായതിന്റെ പത്തിലൊന്ന് പേരും ഒഴിവു തേടിയിരിക്കുകയാണ്.
കൂടുതല്‍ അപേക്ഷകരും ആരോഗ്യപരമായ കാരണവും ഒഴിച്ചുകൂടാന്‍ വയ്യാത്ത വിവാഹം പോലുള്ള ആവശ്യങ്ങളുമാണ് കാണിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ പരിചരണവും കാണിച്ച് അപേക്ഷിച്ചവരും കുറവല്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ അപേക്ഷനല്‍കിയിരിക്കുന്നവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാകലക്ടറും ഡി.എം.ഒയും അടങ്ങിയ മെഡിക്കല്‍ ബോര്‍ഡിനെ ജില്ലാതലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.
ഏഴു മാസത്തിനു മുകളിലുള്ള ഗര്‍ഭിണികളെയും ദമ്പതികളില്‍ അസൗകര്യമുള്ള ഒരാളെയും തെരഞ്ഞെടുപ്പ് ജോലിയില്‍നിന്നു സാധാരണയായി ഒഴിവാക്കുന്നുണ്ട്. അവധി അപേക്ഷകളില്‍ കര്‍ശനായ നിലപാട് സ്വീകരിക്കാനാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നാണ്. മൂവായിരം അപേക്ഷകളാണ് ഇതുവരെ ഇവിടെ ലഭിച്ചിരിക്കുന്നത്. 2,203 പോളിങ് ബൂത്തുകളുള്ള തിരുവനന്തപുരത്ത് ഏകദേശം 8,812 പോളിങ് ഓഫിസര്‍മാരെയാണ് ആവശ്യം.
തൃശൂരും കോഴിക്കോടും മലപ്പുറത്തും ആയിരത്തിനുമേല്‍ അപേക്ഷകരുണ്ട്. എന്നാല്‍, ആലപ്പുഴയിലും പത്തനംതിട്ടയിലും അവധി വേണ്ടവരുടെ എണ്ണം കുറവാണ്.
ആലപ്പുഴയില്‍ 99 പേരും പത്തനംതിട്ടയില്‍ 132 പേരുമാണ് അപേക്ഷകരായിട്ടുള്ളത്. ഏകദേശം ഒരു ലക്ഷത്തോളം പോളിങ് ഓഫിസേഴ്‌സിനെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കേരളത്തിലേക്കു തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കാക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ പോളിങ്് ഉദ്യോഗസ്ഥരെ വേണ്ടത് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ്. ഏറ്റവും കുറവ് ഉദ്യോഗസ്ഥരെ വിനിയോഗിക്കേണ്ടിവരുന്നത് വയനാട്, ഇടുക്കി ജില്ലകളിലേക്കാണ്.
വയനാട് മൂവായിരത്തി അഞ്ഞുറില്‍ താഴെ ഉദ്യോഗസ്ഥര്‍ മതി. ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ള മലപ്പുറത്ത് 9,500 മുകളില്‍ ഉദ്യോഗസ്ഥരെയാണ് ആവശ്യം. ഇവിടെ 2,298 ബൂത്തുകളാണ് ഉള്ളത്.
എന്നാല്‍ 2,027 ബൂത്തുകളുള്ള എറണാകുളത്തേക്കാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണ്ടത്. ഇവിടേക്ക് പതിനൊന്നായിരത്തോളം ഉദ്യോഗസ്ഥരെ വേണം. എറണാകുളം ജില്ലയില്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത് 850 പേര്‍ മാത്രമാണ്്്. 2,019 ബൂത്തുകളുള്ള തൃശൂരിലേക്ക് 8,500 ഓളം പോളിങ് ഓഫിസേഴ്‌സിനെ വേണം.
ഇവിടെ 1,600 അവധി അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും കുറവ് ബൂത്തുകളുള്ളത് 470 ബൂത്തുകളുള്ള വയനാട് ജില്ലയാണ്.
കാസര്‍കോട് 342ഉം കണ്ണൂരില്‍ 650ഉം വയനാട് 400ഉം അവധി അപേക്ഷകരുള്ളപ്പോള്‍ കോഴിക്കോട്് 1,250ഉം മലപ്പുറത്ത് 1,200മാണ്് അപേക്ഷകര്‍. ഇടുക്കിയില്‍ 250ഉം കൊല്ലത്ത് 491 പേരാണ് അവധിക്ക് അപേക്ഷനല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 4 hours ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 4 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 5 hours ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 5 hours ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 5 hours ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 5 hours ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 5 hours ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 5 hours ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 6 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 6 hours ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 6 hours ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 7 hours ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 7 hours ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 7 hours ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 8 hours ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 8 hours ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 8 hours ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 9 hours ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 8 hours ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 8 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 8 hours ago