
സ്‌കോള്‍ കേരള: മലബാര്‍ കേന്ദ്രം നിര്‍ത്തലാക്കാന്‍ നീക്കം
മലപ്പുറം:സ്‌കോള്‍ കേരള മലബാര്‍ കേന്ദ്രം നിര്‍ത്തലാക്കാനുള്ള നീക്കം അന്തിമഘട്ടത്തില്‍. മലബാറിലെ ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ വിഭാഗം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 2013ല്‍ ആരംഭിച്ച കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ മലപ്പുറം, പാലക്കാട്,കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് വണ്‍, പ്ലസ്ടു അപേക്ഷ, അലോട്ട്‌മെന്റ്, പരീക്ഷ, സമ്പര്‍ക്ക ക്ലാസ് തുടങ്ങി മുഴുവന്‍ പ്രവര്‍ത്തനങ്ങളും മലപ്പുറത്തെ മേഖലാ കേന്ദ്രം വഴിയാണു നടത്തിയിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഒരാള്‍ക്ക് കേന്ദ്രത്തിന്റെ ചുമതല നല്‍കിയത്. 15 ഓളം ജീവനക്കാരുണ്ടായിരുന്ന ഈ കേന്ദ്രത്തില്‍ ഏഴുപേര്‍ മാത്രമാണുള്ളത്. ബാക്കിയുള്ളവരെ തിരുവനന്തപുരത്തെ ഓഫിസിലേക്കു സ്ഥലംമാറ്റി.
മലപ്പുറം കേന്ദ്രം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ഇവിടെ സ്വീകരിച്ചിരുന്ന ഭൂരിഭാഗം പ്ലസ് വണ്‍ അപേക്ഷകളും കഴിഞ്ഞ ഒക്ടോബറില്‍ തിരുവനന്തപുരത്തേക്കു കടത്തിയിരുന്നു.വേണ്ടത്ര ജീവനക്കാരില്ലാത്തിനാലാണു ഫയലുകള്‍ കൊണ്ടുപോകുന്നത് എന്നാണ് വിഷയം വിവാദമായപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഈ കേന്ദ്രത്തിലെ മുഴുവന്‍ രേഖകളും തിരിച്ചെത്തിക്കുമെന്ന് സ്‌കോള്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ: കെ.എം ഖലീല്‍ അന്ന് അറിയിച്ചിരുന്നു.
വെരിഫിക്കേഷനും അലോട്ട്‌മെന്റും പൂര്‍ത്തിയായി വാര്‍ഷിക പരീക്ഷ അടുത്തെത്തിയിട്ടും കൊണ്ടുപോയ ഫയലുകളില്‍ ഒന്നുപോലും തിരിച്ചെത്തിച്ചിട്ടില്ല.
അതേസമയം സ്‌കോള്‍ കേരളക്കു കീഴിലെ മലപ്പുറത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ആസ്ഥാനത്ത് പ്രത്യേക സെക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്തു നിന്നു സ്ഥലം മാറ്റിയ ഒരാള്‍ക്കാണു ഇതിന്റെ ചുമതല. ഇതോടെ ഏഴുപേര്‍ മാത്രമുള്ള മലബാര്‍ കേന്ദ്രം ഇപ്പോള്‍ ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മാത്രമായി ചുരുങ്ങി. ടി.സി, അപേക്ഷ റദ്ദാക്കല്‍, പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കല്‍ തുടങ്ങിയ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ക്കു മലബാര്‍ കേന്ദ്രത്തെ ആശ്രയിക്കുന്നവര്‍ക്കെല്ലാം തിരുവനന്തപുരത്തെ വിലാസം നല്‍കുകയാണ്. ചുരുക്കം ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മലപ്പുറത്തു നിന്നു നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 2 hours ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 2 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 3 hours ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 3 hours ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 3 hours ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 3 hours ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 3 hours ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 3 hours ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 4 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 4 hours ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 5 hours ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 5 hours ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 5 hours ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 5 hours ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 6 hours ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 7 hours ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 7 hours ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 7 hours ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 6 hours ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 6 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 6 hours ago