HOME
DETAILS

ഒലവക്കോട്-ചന്ദ്രനഗര്‍ ദേശീയ പാത വികസനം കടലാസിലൊതുങ്ങുന്നു

  
backup
January 30, 2017 | 7:04 AM

%e0%b4%92%e0%b4%b2%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87

ഒലവക്കോട്: ദേശീയപാത താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗം ദേശീയപാതയുടെ ഇരുവശവും വികസിപ്പിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് പിഡബ്ല്യുഡി ദേശീയപാത വിഭാഗം കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു സമര്‍പിച്ചെങ്കിലും നടപടികള്‍ വൈകുമെന്ന് ഉറപ്പായി. കോഴിക്കോട് പാലക്കാട് ദേശീയപാത 966 ല്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ഭാഗത്തിന്റെ വികസനത്തിനുശേഷം രണ്ടാം ഘട്ടമായി താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗം വീതികൂട്ടി ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്താനാണു ലക്ഷ്യമിടുന്നതെന്ന് പദ്ധതി രൂപരേഖയില്‍ പറയുന്നു. പദ്ധതിക്കു താമസിയാതെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന പൊതുമരാമത്ത് വകുപ്പ്. രൂപരേഖ നല്‍കി ഒരു മാസമായിട്ടും ഇതിന് മറുപടി പോലും നല്‍കാത്ത സാഹചര്യത്തില്‍ പദ്ധതി വൈകുമെന്നാണ് കരുതുന്നത്.
120 കോടി രൂപയോളം ചെലവുവരുന്ന പദ്ധതിയില്‍ ഒലവക്കോട് റെയില്‍വേ മേല്‍പ്പാലം, പുതിയപാലം എന്നിവയ്ക്കു സമാന്തരമായി രണ്ടാമതൊരു പാലംകൂടി നിര്‍മിക്കും. ഒലവക്കോട്, കല്‍മണ്ഡപം ജംഗ്ഷനുകളുടെ വികസനവും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ജനവാസ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാകും വികസനം. ഇതിനായി താണാവ്-ഒലവക്കോട്-ശേഖരീപുരം-കല്‍മണ്ഡപം ബൈപാസ് വഴിയുള്ള റോഡു വികസനമാണു ലക്ഷ്യമിടുന്നത്.
ശേഖരീപുരം-കല്‍മണ്ഡപം ബൈപാസ് നിലവില്‍ നാലുവരിപ്പാത വീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇവിടെ കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്ന് പറയുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചു ദേശീയപാത വിഭാഗം സമര്‍പ്പിച്ച പ്രാഥമിക രൂപരേഖയില്‍ പറയുന്നു.
താണാവ് മുതല്‍ ഒലവക്കോട് ജംക്ഷന്‍വരെയുള്ള ഭാഗത്തെ റോഡ് വികസനത്തിന് ഇതല്ലാതെ മറ്റുവഴികളില്ല. ഇവിടെ റെയില്‍വേ ട്രാക്കിനു മുകളില്‍ രണ്ടാമതൊരു പാലത്തിന്റെ നിര്‍മാണം സംബ ന്ധിച്ച് റെയില്‍വേയും പൊതുമരാമത്ത് വകുപ്പും പരിശോധന നടത്തിയിരുന്നു.
ഈ പദ്ധതിക്കു കൂടി അനുമതി ലഭിച്ചാല്‍ പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചന്ദ്രനഗര്‍ മുതല്‍ നാട്ടുകല്‍ വരെയുള്ള ഭാഗത്തെ ഗതാഗതം ഏറെ സുഗമമാകും.
ഈ പ്രൊപ്പോസലിന് ബദലായി ഇപ്പോഴുള്ള ദേശീയ പാതയുടെ ഇരുവശത്തെയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ തടയുന്ന പദ്ധതി കൂടി ലക്ഷ്യമിട്ട് പുതിയ പദ്ധതി കൂടി പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  13 days ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  13 days ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  13 days ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  13 days ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  13 days ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  13 days ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  13 days ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  13 days ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  13 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ പിടിയിൽ; കുടുക്കിയത് കർണാടക ലോകായുക്ത

crime
  •  13 days ago