HOME
DETAILS

തൂത്തുക്കുടി വെടിവയ്പിനെതിരേ കനത്ത പ്രതിഷേധം

  
backup
May 23, 2018 | 8:47 PM

%e0%b4%a4%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8


ചെന്നൈ: തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരേ സമരം നടത്തിയ ജനങ്ങള്‍ക്ക് നേരെ നടന്ന പൊലിസ് വെടിവയ്പിനെതിരേ വന്‍ പ്രതിഷേധം.
സമരക്കാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് പൊലിസ് വെടിവച്ചതെന്ന ആരോപണമാണ് ഉയരുന്നത്. സമരക്കാര്‍ മരിക്കണമെന്ന് പൊലിസ് പറയുന്ന വീഡിയോ പുറത്തുവന്നു. സാധാരണ വേഷത്തിലെത്തിയ പൊലിസുകാരനാണ് പൊലിസ് വാഹനത്തിന് മുകളില്‍ കയറി വെടിവച്ചത്. കൊല്ലപ്പെട്ട 11 പേരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. 17കാരിക്ക് വെടി കൊണ്ടത് മുഖത്താണ്.
പൊലിസിന്റെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നിരിക്കയാണ്.
സാധാരണ വേഷത്തില്‍ പൊലിസ് വാഹനത്തിന് മുകളില്‍ കയറിയ കമാന്റോ സമരക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് പുറത്തുവിട്ടത്. കൈയില്‍ തോക്ക് പിടിച്ചാണ് ഇയാള്‍ പൊലിസ് ബസിന് മുകളില്‍ കയറിയത്. കമിഴ്ന്ന് കിടന്ന് സമരക്കാര്‍ക്ക് നേരെ ഉന്നംപിടിക്കുന്നതും വിഡിയോയില്‍ കാണാം. അതിനിടെ ബസിന് മുകളിലേക്ക് മറ്റൊരു പൊലിസുകാരന്‍ കയറുന്നുണ്ട്. കൃത്യമായി ഉന്നം പിടിച്ചാണ് വെടിവച്ചതെന്ന് വിഡിയോയില്‍ വ്യക്തമാണ്. വിഡിയോയില്‍ പൊലിസുകാരുടെ സംസാരം കേള്‍ക്കുന്നുണ്ട്. ഒരാളെങ്കിലും മരിക്കണമെന്ന് പൊലിസുകാരന്‍ പറയുന്നുണ്ട്.
ഇതോടെയാണ് മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പൊലിസ് വെടിവച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലിസുകാരുടെ സംസാരം എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവര്‍ക്കെല്ലാം അരയ്ക്ക് മുകളിലാണ് വെടിയേറ്റത്. ഇതും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വെടിവച്ചതാണെന്ന സംശയം ബലപ്പെടാന്‍ കാരണമായി. വെടിയേറ്റ പരുക്കുകളോടെ നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ചിലരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷവും പരുക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വേദാന്ത കമ്പനിക്ക് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പല്‍ പ്ലാന്റില്‍ നിന്ന് പുറത്തുവരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും കാരണം പ്രദേശവാസികള്‍ ഏറെ കാലമായി ദുരിതത്തിലാണ്. കഴിഞ്ഞ 100 ദിവസമായി സമരം സമാധാനപരമായി നടക്കുകയായിരുന്നു. നൂറാം ദിവസത്തോടനുബന്ധിച്ച് കലക്ടറേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഈ മാര്‍ച്ചാണ് ചൊവ്വാഴ്ച സംഘര്‍ഷത്തിലും വെടിവയ്പിലും കലാശിച്ചത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  7 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  7 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  7 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  7 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  7 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  7 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  7 days ago