HOME
DETAILS

തൂത്തുക്കുടി വെടിവയ്പിനെതിരേ കനത്ത പ്രതിഷേധം

  
backup
May 23, 2018 | 8:47 PM

%e0%b4%a4%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8


ചെന്നൈ: തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരേ സമരം നടത്തിയ ജനങ്ങള്‍ക്ക് നേരെ നടന്ന പൊലിസ് വെടിവയ്പിനെതിരേ വന്‍ പ്രതിഷേധം.
സമരക്കാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് പൊലിസ് വെടിവച്ചതെന്ന ആരോപണമാണ് ഉയരുന്നത്. സമരക്കാര്‍ മരിക്കണമെന്ന് പൊലിസ് പറയുന്ന വീഡിയോ പുറത്തുവന്നു. സാധാരണ വേഷത്തിലെത്തിയ പൊലിസുകാരനാണ് പൊലിസ് വാഹനത്തിന് മുകളില്‍ കയറി വെടിവച്ചത്. കൊല്ലപ്പെട്ട 11 പേരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. 17കാരിക്ക് വെടി കൊണ്ടത് മുഖത്താണ്.
പൊലിസിന്റെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നിരിക്കയാണ്.
സാധാരണ വേഷത്തില്‍ പൊലിസ് വാഹനത്തിന് മുകളില്‍ കയറിയ കമാന്റോ സമരക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് പുറത്തുവിട്ടത്. കൈയില്‍ തോക്ക് പിടിച്ചാണ് ഇയാള്‍ പൊലിസ് ബസിന് മുകളില്‍ കയറിയത്. കമിഴ്ന്ന് കിടന്ന് സമരക്കാര്‍ക്ക് നേരെ ഉന്നംപിടിക്കുന്നതും വിഡിയോയില്‍ കാണാം. അതിനിടെ ബസിന് മുകളിലേക്ക് മറ്റൊരു പൊലിസുകാരന്‍ കയറുന്നുണ്ട്. കൃത്യമായി ഉന്നം പിടിച്ചാണ് വെടിവച്ചതെന്ന് വിഡിയോയില്‍ വ്യക്തമാണ്. വിഡിയോയില്‍ പൊലിസുകാരുടെ സംസാരം കേള്‍ക്കുന്നുണ്ട്. ഒരാളെങ്കിലും മരിക്കണമെന്ന് പൊലിസുകാരന്‍ പറയുന്നുണ്ട്.
ഇതോടെയാണ് മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പൊലിസ് വെടിവച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലിസുകാരുടെ സംസാരം എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവര്‍ക്കെല്ലാം അരയ്ക്ക് മുകളിലാണ് വെടിയേറ്റത്. ഇതും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വെടിവച്ചതാണെന്ന സംശയം ബലപ്പെടാന്‍ കാരണമായി. വെടിയേറ്റ പരുക്കുകളോടെ നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ചിലരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷവും പരുക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വേദാന്ത കമ്പനിക്ക് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പല്‍ പ്ലാന്റില്‍ നിന്ന് പുറത്തുവരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും കാരണം പ്രദേശവാസികള്‍ ഏറെ കാലമായി ദുരിതത്തിലാണ്. കഴിഞ്ഞ 100 ദിവസമായി സമരം സമാധാനപരമായി നടക്കുകയായിരുന്നു. നൂറാം ദിവസത്തോടനുബന്ധിച്ച് കലക്ടറേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഈ മാര്‍ച്ചാണ് ചൊവ്വാഴ്ച സംഘര്‍ഷത്തിലും വെടിവയ്പിലും കലാശിച്ചത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  22 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  22 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  22 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  22 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  22 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  22 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  22 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  22 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  22 days ago
No Image

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

Kerala
  •  22 days ago