HOME
DETAILS

പ്രതിപക്ഷം വാക്കൗട്ട് നടത്തി

  
backup
June 12, 2019 | 6:41 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%9f

 


വിവാദ വ്യവസായിയുടെ ബിനാമിക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന് ആരോപണം
തിരുവനന്തപുരം: കുന്നത്തുനാട്ടിലെ 15 ഏക്കര്‍ നിലം ശരവേഗത്തില്‍ ഉത്തരവിറക്കി കരഭൂമിയാക്കുന്നതിന് നടപടി എടുത്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഒഴിഞ്ഞുമാറി. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍നിന്ന് വാക്കൗട്ട് നടത്തി.


വി.പി സജീന്ദ്രനാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. വി.എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവനെന്ന് വിശേഷിപ്പിച്ച വിവാദ വ്യവസായിയുടെ ബിനാമി കമ്പനിയായ സ്വീക്‌സിനു നിലംനികത്താന്‍ റവന്യൂ മന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന് വി.പി സജീന്ദ്രന്‍ ആരോപിച്ചു. റവന്യൂ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച് കുര്യന്‍ വിരമിക്കുന്ന ദിവസമാണ് കുന്നത്തുനാട്ടിലെ നിലംനികത്തുന്നതിന് ഉത്തരവിറക്കിയത്. ഇതിനുള്ള ഫയലുകളെല്ലാം ശരവേഗത്തില്‍ സഞ്ചരിച്ചത് നിയമ വകുപ്പിന്റെ ഉപദേശം പോലും തേടാതെയായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വി.പി സജീന്ദ്രന്‍ ആവശ്യപ്പെട്ടു.
വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി. എ.ജിയുടെ ഉപദേശം തേടിയത് കലക്ടറാണെന്നും മറ്റു ചില വിഷയങ്ങളിലാണ് വീണ്ടും എ.ജിയുടെ നിയമോപദേശം തേടിയതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടിപടിയെടുക്കുമെന്നോ, ഉത്തരവ് റദ്ദാക്കുമെന്നോ പറയാന്‍ മന്ത്രി തയാറായില്ല. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.
റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് കുന്നത്തുനാട് നിലംനികത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റവന്യൂ വകുപ്പ് നാഥനില്ലാകളരിയായി. വ്യാജ ഉത്തരവിറക്കിയാണ് കുന്നത്തുനാട് നിലംനികത്തിയത്. അസാധാരണ തിടുക്കം നിലംനികത്തുന്നതില്‍ ഉണ്ടായി. എ.ജിയുടെ റിപ്പോര്‍ട്ട് ഉള്ളപ്പോള്‍ എന്തിനാണ് മന്ത്രി വീണ്ടും നിയമോപദേശം തേടുന്നതെന്ന് ചോദിച്ച ചെന്നിത്തല മന്ത്രി സമര്‍ദത്തിന് വഴങ്ങരുതെന്നും ആവശ്യപ്പെട്ടു. നിലംനികത്തിക്കൊണ്ടാണോ ഹരിത കേരളം പദ്ധതി നടപ്പാക്കുന്നത്. ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് മന്ത്രി നടപടികള്‍ വൈകിപ്പിക്കുന്നതെന്നും ആര്‍ക്കു വേണ്ടിയാണ് ഇതു ചെയ്യുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതു മുതല്‍ റവന്യൂ വകുപ്പില്‍ മുഖ്യമന്ത്രി കൈകടത്തുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. റവന്യൂ വകുപ്പ് ആരാണ് ഭരിക്കുന്നതെന്ന് ചോദിച്ച ചെന്നിത്തല കുന്നത്തുനാട്ടിലെ നിലംനികത്തുന്നതിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കുമോയെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമോയെന്നും ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  8 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  8 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  8 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  8 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  8 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  8 days ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലകളിലെ സ്വദേശിവൽക്കരണം ശക്തമാക്കി സഊദി സർക്കാർ

Saudi-arabia
  •  8 days ago
No Image

In Depth Stories: സദ്ദാം ഹുസൈന്‍ മുതല്‍ നിക്കോളാസ് മഡുറോ വരെ; നിലക്കാത്ത അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യങ്ങള്‍

International
  •  8 days ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  8 days ago
No Image

അബൂദബിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾക്ക് ദാരുണാന്ത്യം

uae
  •  8 days ago