HOME
DETAILS

പ്രതിപക്ഷം വാക്കൗട്ട് നടത്തി

  
backup
June 12, 2019 | 6:41 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%9f

 


വിവാദ വ്യവസായിയുടെ ബിനാമിക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന് ആരോപണം
തിരുവനന്തപുരം: കുന്നത്തുനാട്ടിലെ 15 ഏക്കര്‍ നിലം ശരവേഗത്തില്‍ ഉത്തരവിറക്കി കരഭൂമിയാക്കുന്നതിന് നടപടി എടുത്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഒഴിഞ്ഞുമാറി. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍നിന്ന് വാക്കൗട്ട് നടത്തി.


വി.പി സജീന്ദ്രനാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. വി.എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവനെന്ന് വിശേഷിപ്പിച്ച വിവാദ വ്യവസായിയുടെ ബിനാമി കമ്പനിയായ സ്വീക്‌സിനു നിലംനികത്താന്‍ റവന്യൂ മന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന് വി.പി സജീന്ദ്രന്‍ ആരോപിച്ചു. റവന്യൂ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച് കുര്യന്‍ വിരമിക്കുന്ന ദിവസമാണ് കുന്നത്തുനാട്ടിലെ നിലംനികത്തുന്നതിന് ഉത്തരവിറക്കിയത്. ഇതിനുള്ള ഫയലുകളെല്ലാം ശരവേഗത്തില്‍ സഞ്ചരിച്ചത് നിയമ വകുപ്പിന്റെ ഉപദേശം പോലും തേടാതെയായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വി.പി സജീന്ദ്രന്‍ ആവശ്യപ്പെട്ടു.
വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി. എ.ജിയുടെ ഉപദേശം തേടിയത് കലക്ടറാണെന്നും മറ്റു ചില വിഷയങ്ങളിലാണ് വീണ്ടും എ.ജിയുടെ നിയമോപദേശം തേടിയതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടിപടിയെടുക്കുമെന്നോ, ഉത്തരവ് റദ്ദാക്കുമെന്നോ പറയാന്‍ മന്ത്രി തയാറായില്ല. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.
റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് കുന്നത്തുനാട് നിലംനികത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റവന്യൂ വകുപ്പ് നാഥനില്ലാകളരിയായി. വ്യാജ ഉത്തരവിറക്കിയാണ് കുന്നത്തുനാട് നിലംനികത്തിയത്. അസാധാരണ തിടുക്കം നിലംനികത്തുന്നതില്‍ ഉണ്ടായി. എ.ജിയുടെ റിപ്പോര്‍ട്ട് ഉള്ളപ്പോള്‍ എന്തിനാണ് മന്ത്രി വീണ്ടും നിയമോപദേശം തേടുന്നതെന്ന് ചോദിച്ച ചെന്നിത്തല മന്ത്രി സമര്‍ദത്തിന് വഴങ്ങരുതെന്നും ആവശ്യപ്പെട്ടു. നിലംനികത്തിക്കൊണ്ടാണോ ഹരിത കേരളം പദ്ധതി നടപ്പാക്കുന്നത്. ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് മന്ത്രി നടപടികള്‍ വൈകിപ്പിക്കുന്നതെന്നും ആര്‍ക്കു വേണ്ടിയാണ് ഇതു ചെയ്യുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതു മുതല്‍ റവന്യൂ വകുപ്പില്‍ മുഖ്യമന്ത്രി കൈകടത്തുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. റവന്യൂ വകുപ്പ് ആരാണ് ഭരിക്കുന്നതെന്ന് ചോദിച്ച ചെന്നിത്തല കുന്നത്തുനാട്ടിലെ നിലംനികത്തുന്നതിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കുമോയെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമോയെന്നും ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  10 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  10 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  10 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  10 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  10 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  10 days ago
No Image

പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?

National
  •  10 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  10 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  10 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  11 days ago