HOME
DETAILS

കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റര്‍

  
backup
June 16, 2017 | 9:42 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae


മൂന്നാര്‍: അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ ഇടം നേടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏഴുകോടി രൂപ ചെലവഴിച്ച് പ്രവര്‍ത്തനം ആരംഭിച്ച മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് കായിക പരിശീലന കേന്ദ്രം പരാധീനതകളുടെ നടുവില്‍. ശോച്യാവസ്ഥയുടെയും ട്രാക്കില്‍ കിതച്ചു നീങ്ങുന്ന ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററിന് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം പ്രതീക്ഷയേകുകയാണ്. സെന്റര്‍ കേന്ദ്ര കായിക മന്ത്രാലയം ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് മന്ത്രി അറിയിച്ചത്.
പ്രവര്‍ത്തമാരംഭിച്ച 2008 മുതല്‍ അധികാരികളുടെയും കളിനടത്തിപ്പുകാരുടെയും ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലം അത്യന്തം ശോചനീയമായ അവസ്ഥയിലായ ട്രെയിനിംഗ് സെന്ററില്‍ ഇത്തവണയെങ്കിലും കാര്യങ്ങള്‍ ട്രാക്കിലാകുമെന്നാണ് കായികപ്രേമികള്‍ കരുതുന്നത്. ആരംഭത്തില്‍ പണിത കെട്ടിടം പോലും അറ്റകുറ്റപ്പണികള്‍ ചെയ്യാതെ അത്യന്തം ദയനീയ നിലയിലാണ്. ഇവിടെ താമസിച്ച് പരിശീലനം നടത്തിയിരുന്ന കുട്ടികള്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ദുരിതപൂര്‍ണ്ണമായി അവസ്ഥയിലാണ് കഴിഞ്ഞു വന്നിരുന്നത്. കുടിവെള്ളം പോലും കിട്ടാതെ താമസം ദുരിതപൂര്‍ണ്ണമായതോടെ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇവിടെ താമസിച്ചു പരിശീലനം നടത്തിയിരുന്ന കുട്ടികളില്‍ പലരേയും മാതാപിതാക്കള്‍ തിരികെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. അന്ന് പോരായ്മകള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് അധികാരികള്‍ വാഗ്ദാനം നല്‍കിയെങ്കിലും അനാസ്ഥ തുടരുകയാണ്.
അഞ്ചു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ ട്രെയിനിങ് സെന്ററിന്റെ അവസ്ഥ മോശമാണെന്നും എത്രയും വേഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പറഞ്ഞെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. ഇന്ത്യയില്‍ ഡെറാഡൂണ്‍ കഴിഞ്ഞാല്‍ പിന്നെ മറ്റൊരു ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററുള്ളത് തെക്കിന്റെ കശ്മീരായ മൂന്നാറിലാണ്. ഡല്‍ഹിയില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിലും, ചൈനയില്‍ നടന്ന ഏഷ്യല്‍ ഗെയിംസില്‍ പങ്കെടുത്തവരുടെ ട്രെയിനിങ്് മൂന്നാര്‍ സെന്ററില്‍ ആണ് നടന്നത്. ചൈനയില്‍ നടന്ന സൈക്കിളിങ് മത്സരത്തിന്റെ ഇന്ത്യന്‍ ടീമിന്റെ പരിശീലനവും ഇവിടെയായിരുന്നു. ദേശീയ മത്സരങ്ങളുടെ പരിശീലനത്തിന് ഏറ്റവും മികച്ച സ്ഥലമാണ് മൂന്നാര്‍ സെന്റര്‍ എന്ന് റഷ്യന്‍ കോച്ച് നിക്കോളായി അറിയിച്ചിരുന്നു. കാരണം മൂന്നാര്‍ ടൗണ്‍ 4700 അടി ഉയരത്തിലാണ്. ഉയരം കൂടിയ കൊടുമുടിയായ ആനമുടി (8841 അടി)യും മൂന്നാറിലാണ്. ഇത്രമാത്രം അനുകൂല ഘടകങ്ങളുള്ള പരിശീലന കേന്ദ്രമാണ് ഇപ്പോള്‍ അധികൃതരുടെ അനാസ്ഥമൂലം പൂട്ടലിന്റെ വക്കില്‍ എത്തി നില്‍ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആണവ ചര്‍ച്ച: ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാതെ ഇറാന്‍ 

International
  •  8 minutes ago
No Image

യു.ടി.എസ് ആപ്പ് ഈ മാസം കൂടി മാത്രം; റെയിൽവേ സേവനങ്ങൾക്ക് ഇനി 'റെയിൽ വൺ' ആപ്പ്

Kerala
  •  22 minutes ago
No Image

ദുബൈയില്‍ വമ്പന്‍ മെഡിക്കല്‍ സിറ്റി തുറന്നു; ആയിരം പേര്‍ക്ക് തൊഴിലവസരം, 3,000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം

Abroad-education
  •  22 minutes ago
No Image

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയില്‍ 

Kerala
  •  an hour ago
No Image

ലാഭത്തില്‍ കുതിച്ചുചാട്ടം: 500 മില്യണ്‍ ദിര്‍ഹം കടന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് അറ്റാദായം

Business
  •  an hour ago
No Image

മയക്കുമരുന്ന് കടത്ത് കേസില്‍ അഞ്ച് പ്രവാസികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ

Kuwait
  •  an hour ago
No Image

ഡിജിറ്റൽ അറസ്റ്റ്: പണം തിരികെ നൽകാൻ മാർഗരേഖ; വാട്സ്ആപ്പിൽ ഉൾപ്പെടെ സിം ബൈൻഡിങ് നടപ്പാക്കുമെന്ന് കേന്ദ്രം

National
  •  2 hours ago
No Image

സംഭൽ സംഘർഷം; പൊലിസ് വെടിവയ്പ്പിൽ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ

National
  •  2 hours ago
No Image

മലമടക്കുകളിൽ ഇന്നും മുഴങ്ങുന്നു ഇന്ദിരയുടെ ആ പ്രഖ്യാപനം; ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് നാളെ 50 വയസ്

Kerala
  •  2 hours ago
No Image

പറയുന്നതിൻ്റെ ആഴമറിയൂ സൈബർകൂട്ടങ്ങളേ; വീണ്ടും വിമർശിച്ച് സച്ചിദാനന്ദൻ

Kerala
  •  2 hours ago