HOME
DETAILS

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

  
Web Desk
September 20, 2024 | 5:59 AM

Fraudulent BJP Membership Enrollments in Chennai Under Charity Scheme Pretext

ചെന്നൈ: ജീവകാരുണ്യ സംഘടനയുടെ പേരില്‍ വീടുകള്‍ തോറും കയറിയിറങ്ങി ബി.ജെ.പിയുടെ അംഗത്വം ചേര്‍ക്കല്‍. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് പരിപാടി. ദീപാവലി സമ്മാനമുണ്ടെന്നും പതിനായിരം രൂപ ലഭിക്കുമെന്നുമൊക്കെ പറഞ്ഞാണ് അവര്‍ ഫോണ്‍ നമ്പര്‍ വാങ്ങുന്നത്. പിന്നീട് ഒ.ടി.പി വരും അതും പറ#്ഞ് കൊടുക്കും. തുടര്‍ന്ന് നിങ്ങള്‍ ബി.ജെ.പിയില്‍ അംഗമായിരിക്കുന്നു എന്ന് മെസേജ് വരും. 

ബി.ജെ.പിയില്‍ അംഗത്വമെടുത്തു എന്ന് കാണിച്ച് മെസ്സേജുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് വിവരം പുറത്തായത്. പുതുച്ചേരിയിലെ മുതിയാല്‍പേട്ടിലാണ് സംഭവം.

ജീവകാരുണ്യ സംഘടനയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഒരു സംഘം വീടുകള്‍ തോറും എത്തിയത്. വീട്ടില്‍ വിശേഷാവസരങ്ങളിലും അപകടങ്ങള്‍ സംഭവിച്ചാലും 10,000 രൂപ സഹായം നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. ദീപാവലിക്ക് ഇത്തരത്തില്‍ സഹായം നല്‍കുന്നുണ്ടെന്നും അതിനായി ഫോണ്‍ നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മമാര്‍ നമ്പര്‍ നല്‍കി.

ഇതിന് പിന്നാലെ ഫോണിലേക്ക് വന്ന ഒ.ടി.പി ഈ സംഘം കൈക്കലാക്കി. ഉടന്‍ തന്നെ 'നിങ്ങള്‍ ബി.ജെ.പിയില്‍ അംഗമായിരിക്കുന്നു' എന്ന് ഫോണുകളില്‍ മെസ്സേജ് വന്നെങ്കിലും വീട്ടമ്മമാര്‍ ശ്രദ്ധിച്ചിരുന്നില്ല. ഈ സംഘം ഉടനെ സ്ഥലംവിടുകയും ചെയ്തു. പിന്നീട് മെസ്സേജുകള്‍ പരിശോധിച്ചപ്പോഴാണ് തങ്ങളെ കബളിപ്പിച്ച് ബി.ജെ.പിയുടെ അംഗത്വമെടുപ്പിക്കുകയായിരുന്നെന്ന് ഇവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ തങ്ങളുടെ പ്രതിഷേധമറിയിക്കുകയായിരുന്നു. മേഖലയില്‍ നൂറിലേറെ പേരെ ഇത്തരത്തില്‍ അംഗങ്ങളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


സമാനമായ രീതിയില്‍ കബളിപ്പിച്ച് ബി.ജെ.പി അംഗത്വമെടുപ്പിച്ച സംഭവം ഗുജറാത്തിലുമുണ്ടായിരുന്നു. ഗുജറാത്തിലെ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആളെയാണ് ഫോണിലെ ഒ.ടി.പി വാങ്ങി ബി.ജെ.പി അംഗത്വമെടുപ്പിച്ചത്. ഇത്തരത്തില്‍ അംഗത്വമെടുപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  a day ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  a day ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  a day ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  a day ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  a day ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  a day ago
No Image

'കണ്ടാൽ സുന്ദരൻ, സ്വഭാവം ചെകുത്താന്റേത്'; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി

Kerala
  •  a day ago
No Image

ഇത് ആഫ്രിക്കൻ വസന്തം! ലോകകപ്പിൽ വൻശക്തികളെ വിറപ്പിച്ച് 'ആഫ്രിക്കൻ വൻകരയുടെ പടയോട്ടം'; 10-ൽ 9 ടീമുകളും നോക്കൗട്ടിൽ!

Football
  •  a day ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തിയതിൽ വിമർശനം; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a day ago
No Image

ലീഡ്സ് പുച്ഛിച്ചു, സ്വന്തം രാജ്യം കൈവിട്ടു; ഇന്ന് കാനഡയുടെ നായകനായി ജെസ്സി മാർഷ്!

Football
  •  a day ago