HOME
DETAILS

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

  
Web Desk
September 20, 2024 | 5:59 AM

Fraudulent BJP Membership Enrollments in Chennai Under Charity Scheme Pretext

ചെന്നൈ: ജീവകാരുണ്യ സംഘടനയുടെ പേരില്‍ വീടുകള്‍ തോറും കയറിയിറങ്ങി ബി.ജെ.പിയുടെ അംഗത്വം ചേര്‍ക്കല്‍. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് പരിപാടി. ദീപാവലി സമ്മാനമുണ്ടെന്നും പതിനായിരം രൂപ ലഭിക്കുമെന്നുമൊക്കെ പറഞ്ഞാണ് അവര്‍ ഫോണ്‍ നമ്പര്‍ വാങ്ങുന്നത്. പിന്നീട് ഒ.ടി.പി വരും അതും പറ#്ഞ് കൊടുക്കും. തുടര്‍ന്ന് നിങ്ങള്‍ ബി.ജെ.പിയില്‍ അംഗമായിരിക്കുന്നു എന്ന് മെസേജ് വരും. 

ബി.ജെ.പിയില്‍ അംഗത്വമെടുത്തു എന്ന് കാണിച്ച് മെസ്സേജുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് വിവരം പുറത്തായത്. പുതുച്ചേരിയിലെ മുതിയാല്‍പേട്ടിലാണ് സംഭവം.

ജീവകാരുണ്യ സംഘടനയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഒരു സംഘം വീടുകള്‍ തോറും എത്തിയത്. വീട്ടില്‍ വിശേഷാവസരങ്ങളിലും അപകടങ്ങള്‍ സംഭവിച്ചാലും 10,000 രൂപ സഹായം നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. ദീപാവലിക്ക് ഇത്തരത്തില്‍ സഹായം നല്‍കുന്നുണ്ടെന്നും അതിനായി ഫോണ്‍ നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മമാര്‍ നമ്പര്‍ നല്‍കി.

ഇതിന് പിന്നാലെ ഫോണിലേക്ക് വന്ന ഒ.ടി.പി ഈ സംഘം കൈക്കലാക്കി. ഉടന്‍ തന്നെ 'നിങ്ങള്‍ ബി.ജെ.പിയില്‍ അംഗമായിരിക്കുന്നു' എന്ന് ഫോണുകളില്‍ മെസ്സേജ് വന്നെങ്കിലും വീട്ടമ്മമാര്‍ ശ്രദ്ധിച്ചിരുന്നില്ല. ഈ സംഘം ഉടനെ സ്ഥലംവിടുകയും ചെയ്തു. പിന്നീട് മെസ്സേജുകള്‍ പരിശോധിച്ചപ്പോഴാണ് തങ്ങളെ കബളിപ്പിച്ച് ബി.ജെ.പിയുടെ അംഗത്വമെടുപ്പിക്കുകയായിരുന്നെന്ന് ഇവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ തങ്ങളുടെ പ്രതിഷേധമറിയിക്കുകയായിരുന്നു. മേഖലയില്‍ നൂറിലേറെ പേരെ ഇത്തരത്തില്‍ അംഗങ്ങളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


സമാനമായ രീതിയില്‍ കബളിപ്പിച്ച് ബി.ജെ.പി അംഗത്വമെടുപ്പിച്ച സംഭവം ഗുജറാത്തിലുമുണ്ടായിരുന്നു. ഗുജറാത്തിലെ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആളെയാണ് ഫോണിലെ ഒ.ടി.പി വാങ്ങി ബി.ജെ.പി അംഗത്വമെടുപ്പിച്ചത്. ഇത്തരത്തില്‍ അംഗത്വമെടുപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട് നടുങ്ങിയ ക്രൂരത; ബിഹാറിൽ പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു കൊന്നു

National
  •  16 days ago
No Image

മലപ്പുറത്ത് അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  17 days ago
No Image

മുട്ടിക്കൊമ്പന്‍ ജനവാസ മേഖലകളില്‍ തന്നെ; പിടികൂടാന്‍ വൈകുന്നതിനെതിരേ പ്രതിഷേധം

Kerala
  •  17 days ago
No Image

വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Kerala
  •  17 days ago
No Image

അമേരിക്കയ്ക്ക് മറുപടി ആയുധക്കരുത്തിൽ; ദക്ഷിണകൊറിയയുടെ സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയായി വൻ മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ

International
  •  17 days ago
No Image

യു.എസ് വിമാനങ്ങള്‍ക്ക് വ്യോമപാത വിലക്കി സ്വിറ്റ്‌സര്‍ലന്‍ഡ്; തീരുമാനം നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തി

International
  •  17 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

National
  •  17 days ago
No Image

മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

uae
  •  17 days ago
No Image

വ്യാജ കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ; സ്വർണ്ണലേലത്തിന്റെ പേരിൽ യുവാവിൽ നിന്ന് തട്ടിയത് 13.5 ലക്ഷം രൂപ

Kerala
  •  17 days ago
No Image

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അന്തരിച്ചു

Kuwait
  •  17 days ago