HOME
DETAILS

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

  
Web Desk
September 20, 2024 | 5:59 AM

Fraudulent BJP Membership Enrollments in Chennai Under Charity Scheme Pretext

ചെന്നൈ: ജീവകാരുണ്യ സംഘടനയുടെ പേരില്‍ വീടുകള്‍ തോറും കയറിയിറങ്ങി ബി.ജെ.പിയുടെ അംഗത്വം ചേര്‍ക്കല്‍. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് പരിപാടി. ദീപാവലി സമ്മാനമുണ്ടെന്നും പതിനായിരം രൂപ ലഭിക്കുമെന്നുമൊക്കെ പറഞ്ഞാണ് അവര്‍ ഫോണ്‍ നമ്പര്‍ വാങ്ങുന്നത്. പിന്നീട് ഒ.ടി.പി വരും അതും പറ#്ഞ് കൊടുക്കും. തുടര്‍ന്ന് നിങ്ങള്‍ ബി.ജെ.പിയില്‍ അംഗമായിരിക്കുന്നു എന്ന് മെസേജ് വരും. 

ബി.ജെ.പിയില്‍ അംഗത്വമെടുത്തു എന്ന് കാണിച്ച് മെസ്സേജുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് വിവരം പുറത്തായത്. പുതുച്ചേരിയിലെ മുതിയാല്‍പേട്ടിലാണ് സംഭവം.

ജീവകാരുണ്യ സംഘടനയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഒരു സംഘം വീടുകള്‍ തോറും എത്തിയത്. വീട്ടില്‍ വിശേഷാവസരങ്ങളിലും അപകടങ്ങള്‍ സംഭവിച്ചാലും 10,000 രൂപ സഹായം നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. ദീപാവലിക്ക് ഇത്തരത്തില്‍ സഹായം നല്‍കുന്നുണ്ടെന്നും അതിനായി ഫോണ്‍ നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മമാര്‍ നമ്പര്‍ നല്‍കി.

ഇതിന് പിന്നാലെ ഫോണിലേക്ക് വന്ന ഒ.ടി.പി ഈ സംഘം കൈക്കലാക്കി. ഉടന്‍ തന്നെ 'നിങ്ങള്‍ ബി.ജെ.പിയില്‍ അംഗമായിരിക്കുന്നു' എന്ന് ഫോണുകളില്‍ മെസ്സേജ് വന്നെങ്കിലും വീട്ടമ്മമാര്‍ ശ്രദ്ധിച്ചിരുന്നില്ല. ഈ സംഘം ഉടനെ സ്ഥലംവിടുകയും ചെയ്തു. പിന്നീട് മെസ്സേജുകള്‍ പരിശോധിച്ചപ്പോഴാണ് തങ്ങളെ കബളിപ്പിച്ച് ബി.ജെ.പിയുടെ അംഗത്വമെടുപ്പിക്കുകയായിരുന്നെന്ന് ഇവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ തങ്ങളുടെ പ്രതിഷേധമറിയിക്കുകയായിരുന്നു. മേഖലയില്‍ നൂറിലേറെ പേരെ ഇത്തരത്തില്‍ അംഗങ്ങളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


സമാനമായ രീതിയില്‍ കബളിപ്പിച്ച് ബി.ജെ.പി അംഗത്വമെടുപ്പിച്ച സംഭവം ഗുജറാത്തിലുമുണ്ടായിരുന്നു. ഗുജറാത്തിലെ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആളെയാണ് ഫോണിലെ ഒ.ടി.പി വാങ്ങി ബി.ജെ.പി അംഗത്വമെടുപ്പിച്ചത്. ഇത്തരത്തില്‍ അംഗത്വമെടുപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാജ രേഖകളിലൂടെ തൊഴില്‍ പെര്‍മിറ്റുകള്‍; 8 പേര്‍ക്ക് കോടതി ശിക്ഷ

bahrain
  •  a day ago
No Image

ആപ്താമിൽ പാക്കറ്റിന് അടിയിൽ ഈ തീയതിയുണ്ടോ? എങ്കിൽ കുഞ്ഞുങ്ങൾക്ക് നൽകരുത്; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  a day ago
No Image

റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ; വിരമിച്ചവർക്കും ഇൻഷുറൻസ്: ബജറ്റിലെ 5 പ്രധാന പ്രഖ്യാപനങ്ങൾ

Kerala
  •  a day ago
No Image

സഞ്ജു മാത്രമല്ല, ഇന്ത്യൻ ടീമിൽ മറ്റൊരു 'മലയാളി' കൂടിയുണ്ട്; എല്ലാ കണ്ണുകളും കാര്യവട്ടത്തേക്ക്

Cricket
  •  a day ago
No Image

പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ ബിജെപിക്കെതിരെ നേമത്ത് വന്ന് മത്സരിക്കൂ; വെല്ലുവിളിയുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  a day ago
No Image

ഒമാനിലെ തൊഴിലാളി ഫെഡറേഷന്‍ തൊഴിലിടങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി അംഗത്വം വര്‍ധിപ്പിക്കും

oman
  •  a day ago
No Image

ഇനിമുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ പോക്കറ്റ് കീറും; ദുബൈ മെട്രോയിലെ ശിക്ഷകളും പിഴത്തുകയും അറിയാം

uae
  •  a day ago
No Image

പന്തളത്ത് പ്രവാസി ദമ്പതികളുടെ വീട്ടിൽ മോഷണം; 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

Kerala
  •  a day ago
No Image

പേരും നാടും ചോദിച്ചറിഞ്ഞ് മർദനം; ഉത്തരാഖണ്ഡിൽ കാശ്മീരി ഷാൾ വില്പനക്കാരന് നേരെ ആൾക്കൂട്ട ആക്രമണം

National
  •  a day ago
No Image

ദുബൈയിൽ പാർക്കിംഗ് ഷെയ്ഡുകൾക്ക് പുതിയ പെർമിറ്റ് സംവിധാനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

uae
  •  a day ago