തുടർചർച്ച അട്ടിമറിക്കാൻ നീക്കം? ഇറാൻ-യു.എസ് ആണവ ചർച്ചക്ക് പിന്നാലെ നെതന്യാഹു യു.എസിലേക്ക്
വാഷിങ്ടൺ: ഇറാൻ-യു.എസ് ആണവ ചർച്ചയുടെ ആദ്യഘട്ടം ഒമാനിൽ നടന്നതിനു പിന്നാലെ ഇസ്റാഈൽ പ്രധാനമന്ത്രി അമേരിക്കയിലേക്ക്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചയാണ് ട്രംപും നെതന്യാഹുവും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇറാന്റെ ആണവചർച്ചയാണ് പ്രധാന അജൻഡയെന്നാണ് ശനിയാഴ്ച നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചത്.
വെള്ളിയാഴ്ച മസ്കത്തിൽ യു.എസും ഇറാനും തമ്മിൽ മധ്യസ്ഥർ വഴി നടത്തിയ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാനുമായി ആണവ ചർച്ച നടത്തുന്നതിനു മുൻപ് ചർച്ചയ്ക്കു നേതൃത്വം നൽകിയ യു.എസ് പ്രസിഡൻ്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്റാഈലിലെത്തി ബെന്യാമിൻ നെതന്യാഹുവിനെ കണ്ടിരുന്നു. ഇസ്റാഈലിന്റെ ആവശ്യം അന്ന് ഇസ്‌റാഈൽ വിറ്റ്കോഫിന് രേഖാമൂലം നൽകിയിരുന്നു.
എന്നാൽ ചർച്ചയിൽ ഇറാനും യു.എസും തമ്മിൽ അനുഭാവപൂർവമായാണ് സംസാരിച്ചത്. ഇതാണ് നെതന്യാഹുവിന്റെ യു.എസ് യാത്രയ്ക്കു പിന്നിലുള്ള കാരണം. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റുക, ഇറാന്റെ സുപ്രഭാതം മിസൈൽ പരിധി 200 കി.മി ആക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇസ്റാഈൽ തങ്ങളുടെ സുരക്ഷ മുൻനിർത്തി, ചർച്ച നടത്തിയ അമേരിക്കയോട് ആവശ്യപ്പെട്ടത്. നെതന്യാഹുവിന്റെ യു.എസ് യാത്ര ഇറാൻ-യു.എസ് ആണവ കരാർ ചർച്ച അട്ടിമറിക്കാനാണെന്ന ആശങ്കയും വ്യാപകമാണ്. ഇറാൻ മേഖലയിലെ പ്രോക്സി ഗ്രൂപ്പുകൾക്ക് നൽകുന്ന സഹായം അവസാനിപ്പിക്കുമെന്നും മിസൈൽ പരിധി കു റയ്ക്കുമെന്നുമാണ് കരുതുന്ന തെന്ന് നെതന്യാഹുവിന്റെ ഓഫിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."