നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും
ഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം മാർച്ച് പകുതിയോടെ പുറത്തുവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവിലെ നിയമസഭകളുടെ കാലാവധി മേയ്, ജൂൺ മാസങ്ങളിലായി അവസാനിക്കും. അതിനാൽ നിശ്ചിത സമയത്തിന് മുമ്പ് പുതിയ സർക്കാർ അധികാരമേൽക്കേണ്ടതുണ്ട്. മേയ് 23 നാണ് കേരള നിയമസഭയുടെ കാലാവധി തീരുന്നത്, ജൂൺ 7 ന് പശ്ചിമ ബംഗാളിലും, ജൂൺ 10 ന് തമിഴ്നാട്ടിലും, ജൂൺ 15 ന് പുതുച്ചേരിയിലും നിയമസഭകളുടെ കാലാവധി തീരും.
ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലായി. കേരളത്തിൽ ശനിയാഴ്ച അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, തമിഴ്നാട്ടിൽ ചൊവ്വാഴ്ച വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പുതുച്ചേരിയിൽ ഇതിനോടകം തന്നെ പട്ടിക തയ്യാറായിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കമീഷൻ അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുകയാണ്. നിലവിൽ അസമിലാണ് കമ്മിഷനുള്ളത്.
The Election Commission of India is set to announce the dates for the Kerala Assembly Elections in mid-March, with voting expected to take place in April. The elections will cover Kerala, Tamil Nadu, West Bengal, Assam, and the Union Territory of Puducherry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."