HOME
DETAILS

തൊഴിൽ അവകാശ നിഷേധത്തിനു പിന്നാലെ 400-ഓളം തൊഴിലാളികളുടെ പ്രതിഷേധം; തൊഴിലുടമയ്ക്കെതിരെ ക്രിമിനൽ കേസെടുത്ത് കുവൈത്ത് അധികൃതർ

  
Web Desk
April 13, 2026 | 12:18 PM

kuwait files criminal case against employer after protest by 400 workers over labor rights violations

കുവൈത്ത് സിറ്റി: തൊഴിൽ അവകാശ നിഷേധത്തിനു പിന്നാലെ തൊഴിലുടമയ്ക്കെതിരെ സംഘം ചേർന്ന് പ്രതിഷേധിച്ച തൊഴിലാളികളെ പിരിച്ചുവിട്ട് അധികൃതർ. നിയമലംഘനങ്ങൾ നടത്തിയ തൊഴിലുടമയ്ക്കും കമ്പനി ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയും സ്വീകരിച്ചു. എക്സിക്യൂട്ടീവ് മാനേജർ അടക്കമുള്ളവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. വലിയൊരു വിഭാഗം തൊഴിലാളികൾ സംഘർഷഭരിതമായ സാഹചര്യം സൃഷ്ടിച്ചതിനെ തുടർന്നാണ് നടപടി.

നാനൂറിലധികം തൊഴിലാളികൾ ഒത്തുചേർന്നതായി പബ്ലിക് സെക്യൂരിറ്റി സെക്ടറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലേബർ റിലേഷൻസ് വകുപ്പും ഫീൽഡ് കംപ്ലയിന്റ്സ് യൂണിറ്റും സ്ഥലത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒത്തുചേരൽ നിയന്ത്രണവിധേയമാക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. ഇതിനു പിന്നാലെ അതോറിറ്റി ആസ്ഥാനത്തിന് മുന്നിൽ മുന്നൂറോളം പേർ വീണ്ടും ഒത്തുകൂടിയതും സുരക്ഷാ സേന ഇടപെട്ട് നീക്കം ചെയ്തു.

തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തർക്കമാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ തൊഴിൽ രീതികളിലെ ക്രമക്കേടുകൾ പരിഗണിച്ച് തൊഴിലുടമയെയും മാനേജർമാരെയും റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷന് കൈമാറി. അന്വേഷണം പൂർത്തിയാകുന്നത് വരെ കമ്പനിയുടെ തൊഴിൽ ഫയലുകൾ മരവിപ്പിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവരിൽ നിന്നും വിശദമായ മൊഴിയെടുത്തു. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ നിയമപരമായ മാർഗങ്ങൾ തേടണമെന്ന് അധികൃതർ വ്യക്തമാക്കി. കരാറുകൾ ലംഘിക്കുന്നവർക്കെതിരെയും കൂട്ടായി ജോലി നിർത്തിവയ്ക്കൽ പോലുള്ള സമരമുറകൾ നടത്തുന്നവർക്കെതിരെയും നിയമനടപടി തുടരും. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പരാതി പരിഹാര സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

kuwait authorities have taken legal action against an employer after nearly 400 workers staged a protest over denial of labor rights. officials confirmed a criminal case has been filed and urged companies to strictly follow labor laws.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലഹരി നൽകി ലൈംഗികാതിക്രമം നടത്തി; 22കാരന് 27 വർഷം തടവിന് വിധിച്ച് കോടതി 

Kerala
  •  2 hours ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധി; നിർണ്ണായക കൂടിക്കാഴ്ചയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഖത്തർ അമീറും

qatar
  •  2 hours ago
No Image

ആര്‍എസ്എസ് അഭിഭാഷക സംഘടനയുമായി ബന്ധം; മദ്യനയക്കേസ് പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസിനെ മാറ്റണമെന്ന ആവശ്യവുമായി കെജ്‌രിവാള്‍ 

National
  •  3 hours ago
No Image

ചൈനയുമായി കൈകോർത്ത് യുഎഇ; 24 പുതിയ കരാറുകൾ, ലക്ഷ്യം വ്യാപാര മേഖലയിലെ കുതിച്ചുചാട്ടം

uae
  •  3 hours ago
No Image

''പേര്‍ഷ്യന്‍ ഗള്‍ഫിലെയും, ഒമാന്‍ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല''; ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുമെന്ന അമേരിക്കന്‍ ഭീഷണിക്ക് മറുപടിയുമായി ഐആര്‍ജിസി 

International
  •  3 hours ago
No Image

പശ്ചിമ ബംഗാളിലെ 34 ലക്ഷം പേർക്ക് വോട്ടവകാശമില്ല; എസ്.ഐ.ആറിൽ പുറത്തായവർക്കായി പ്രത്യേക സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി 

National
  •  4 hours ago
No Image

മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി കുവൈത്ത് സർക്കാർ; നിരീക്ഷണം ശക്തമാക്കും

Kuwait
  •  4 hours ago
No Image

'ഈ രണ്ട് മുഹമ്മദുമാരുടെ കൈകളിൽ യുഎഇ സുരക്ഷിതം'; വൈറലായി ഭരണാധികാരികളുടെ സ്നേഹ സംഭാഷണം

uae
  •  4 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോക്ക് 'സ്വർണ്ണക്കള്ളൻ' എന്ന് അടിക്കുറിപ്പ്; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 19കാരനെതിരെ കേസ് 

Kerala
  •  4 hours ago
No Image

മാസ ശമ്പളം 15000ലും താഴെ; പന്ത്രണ്ട് മണിക്കൂര്‍ ജോലിയും; യുപിയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് തൊഴിലാളികള്‍ 

National
  •  5 hours ago