ഹോർമുസ് സുരക്ഷയും ആഗോള വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു 40 മിനിറ്റോളം നീണ്ടുനിന്ന നിർണ്ണായക സംഭാഷണം നടന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അതീവ സങ്കീർണതകളിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരും സംഭാഷണം നടത്തിയത്. ഈ വർഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക ചർച്ചയാണിത്.
വിവിധ മേഖലകളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും പ്രതിജ്ഞാബദ്ധത അറിയിച്ചു. മേഖലയിലെ നിലവിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് ട്രംപ് വിശദീകരിച്ചു. ഇറാൻ-യുഎസ് വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള സാഹചര്യങ്ങൾ ചർച്ചയിൽ പ്രാധാന്യം നേടി. ആഗോള വ്യാപാരത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും അത് തുറന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളെക്കുറിച്ചും വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടന്നു.
"എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു. തന്ത്രപരമായ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ സുരക്ഷാ കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
ഇന്ത്യൻ ജനതയ്ക്ക് ട്രംപിനോടുള്ള താൽപ്പര്യത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചതായി ഇന്ത്യയിലെ യുഎസ് പ്രതിനിധി സെർജിയോ ഗോർ വ്യക്തമാക്കി. "ഇന്ത്യയിലെ ജനങ്ങൾ താങ്കളെ ഒരുപാട് സ്നേഹിക്കുന്നു" എന്ന് മോദി ട്രംപിനോട് പറഞ്ഞതായി അദ്ദേഹം റിപ്പോർട്ട് ചെയ്തു.
ട്രംപ് പതിവായി വിവരങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവെക്കാറുണ്ടെന്നും ആഗോള സുരക്ഷാ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിന് യുഎസ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും സെർജിയോ ഗോർ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുള്ള ഈ കൂടിക്കാഴ്ചയെ വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ ലോകം നോക്കിക്കാണുന്നത്.
Prime Minister Narendra Modi held a 40-minute phone call with US President Donald Trump to discuss global strategic partnerships and the situation in the Middle East. Highlighting the strong bond between the two nations, PM Modi told Trump, "we all love you," while also emphasizing the importance of maritime security in the Strait of Hormuz and bilateral trade cooperation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."