മുഖ്യമന്ത്രി കണ്ണൂരിലും പ്രതിപക്ഷ നേതാവ് തലസ്ഥാനത്തും ഫലമറിയും
തിരുവനന്തപുരം: നെഞ്ചിടിപ്പേറ്റുന്ന ജനവിധി മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ വീട്ടിലിരുന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരുവനന്തപുരത്ത് കൻ്റോൺമെൻ്റ് ഹൗസിലിരുന്നും അറിയും. ഭരണമാറ്റമുണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ തലസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഡൽഹിയിലായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തി. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തലസ്ഥാനത്തുണ്ടാകും. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്, മുൻ പ്രസിഡൻ്റ് കെ. സുധാകരൻ എന്നിവരും തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്. ഫലമറിയാൻ നേതാക്കൾ ഇന്ദിരാഭവനിലാകും കേന്ദ്രീകരിക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണി ഇന്ദിരാഭവനിൽ എത്താനുള്ള സാധ്യത കുറവാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉച്ചവരെ തിരുവനന്തപുരത്തുണ്ടാകും.ഫലം അനുകൂലമെങ്കിൽ തിരുവനന്തപുരത്ത് തുടരാനും അതല്ലെങ്കിൽ കണ്ണൂരിലേക്ക് മടങ്ങാനുമാണ് തീരുമാനം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിലിരുന്നാകും ഫലമറിയുക.
നേമത്ത് 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: നേമത്ത് സർക്കാരിനെ കുറിച്ച് പരാതിയില്ലെന്നും എൽ.ഡി.എഫ് പരാജയപ്പെടേണ്ട സാഹചര്യമില്ലെന്നും വി. ശിവൻകുട്ടി. നേമത്തുനിന്ന് 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. മന്ത്രി എന്ന നിലയിൽ മണ്ഡലത്തിൽ ചെയ്ത 1,000 കോടിയുടെ വികസനം മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വികസനത്തിന് വോട്ടു നൽകുന്നുവെങ്കിൽ അത് തനിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് വികസനവുമായി ഒരു ബന്ധവുമില്ല. പാലക്കാട്, കാസർകോട്, കഴക്കൂട്ടം, നേമം, കാട്ടാക്കട, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വിജയ സാധ്യത കുറവാണ്. പിണറായി വിജയനെയാണ് ലീഡറായി തീരുമാനിച്ചത്. യു.ഡി.എഫിലെ പോലെ നിരവധി പേരുകളില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
“The Chief Minister will saw the results in Kannur, while the Leader of the Opposition will follow them in the capital.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."