ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്
മസ്‌കത്ത്: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഒമാനിലെ ബുഖയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ബുഖയിലെ ടിബറ്റ് പ്രദേശത്തുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. സംഭവത്തിൽ രണ്ട് പ്രവാസികൾക്ക് പരുക്കേറ്റു.
ആക്രമണത്തിൽ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും തൊട്ടടുത്തുള്ള വീടിന്റെ ഗ്ലാസുകൾ തകരുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ ആദ്യം നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ യുഎഇക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഒമാനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾക്കിടെയാണ് ഇറാൻ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചത്. യുഎഇക്ക് നേരെ ഇറാൻ വിക്ഷേപിച്ച നാല് ക്രൂയിസ് മിസൈലുകളിൽ മൂന്നെണ്ണം പ്രതിരോധ സംവിധാനങ്ങൾ തകർത്തിരുന്നു. ഫുജൈറയിലെ എണ്ണ കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റിരുന്നു.
അമേരിക്കൻ പതാകയുള്ള രണ്ട് ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതിന് പിന്നാലെയാണ് ഇറാൻ ആക്രമണം ശക്തമാക്കിയത്. സിവിലിയൻ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ആറ് ഇറാനിയൻ ബോട്ടുകൾ അമേരിക്കൻ സൈന്യം തകർത്തതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് കനത്ത ജാഗ്രതയാണ് തുടരുന്നത്.
two expatriates were injured after an attack targeted a residential building in oman, prompting emergency response and raising security concerns in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."