HOME
DETAILS

കൊല്ലം ഉപാസനാ കോളജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ഥി സമരം ശക്തമാകുന്നു

  
backup
March 08, 2017 | 7:13 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%89%e0%b4%aa%e0%b4%be%e0%b4%b8%e0%b4%a8%e0%b4%be-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%a8


കൊല്ലം: കൊല്ലം ഉപാസനാ കോളജ് ഓഫ് നഴ്‌സിങില്‍ നടക്കുന്ന വിദ്യാര്‍ഥികളുടെ സമരം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഒരിടത്തുമില്ലാത്ത നിയമത്തിനെതിരേ വിദ്യാര്‍ഥികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അവരെ ജാതീയമായി അപമാനിക്കാനും പ്രിന്‍സിപ്പല്‍ മടിച്ചില്ലെന്നും പട്ടിജാതിവര്‍ഗ, ദലിത് വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പരാതിപ്പെടുന്നു. പ്രവാസി വ്യവസായി വി. പിള്ളയുടെ ഉപാസന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് കോളജ് പവര്‍ത്തിക്കുന്നത്. എസ.്‌സി-എസ്.ടി വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ മറ്റു രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍വച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയുണ്ട്.
വിദ്യാര്‍ഥികളില്‍ നിന്നും അനാവശ്യമായി ഫൈന്‍ പിരിക്കുകയും 53,000 രൂപയോളം വരുന്ന തുക കണക്കുകളുമില്ലാതെ പ്രിന്‍സിപ്പല്‍ കൈവശമാക്കിയിരിക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. എസ്.എന്‍.എ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നും കൈവശമാക്കിയിരുന്ന 33,000 രൂപയ്ക്ക് ഇതുവരെ യാതൊരുവിധ കണക്കുകളുമില്ല. എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ സ്‌റ്റൈപന്റ് റദ്ധാക്കിവച്ചിരിക്കുന്നു. ഫീസ് കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് പെണ്‍കുട്ടികളെ ഷോള്‍ പോലും ധരിപ്പിക്കാതെ റോഡിലൂടെ നടത്തിപ്പിച്ച് മനുഷ്യാവകാശ ലംഘനം നടത്തി. പ്രശ്‌നങ്ങള്‍ പറയുന്ന വിദ്യാര്‍ഥികളെ ഓഫിസില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയും തനിക്കെതിരേ സംസാരിച്ചാല്‍ കോളജില്‍ നിന്നും സസ്‌പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പ്രധാന ആരോപണം. അധ്യാപകരെ സ്വാധീനിച്ച് അകാരണമായി വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നതും പതിവാണ്.
ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയില്‍ ഇടപെടുകയും അവരുടെ പേഴ്‌സണല്‍ ഡയറി എടുത്ത് മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച് വായിക്കുകയും മാനസിക രോഗിയെന്ന് മുദ്രകുത്തുകയും ചെയ്തു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളോട് വസ്ത്രം മാറുമ്പോള്‍ വാതിലടക്കരുതെന്ന് ഉത്തരവിട്ടതായും ഹോസ്റ്റലില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ മോശാവസ്ഥയെക്കുറിച്ചും അവിടുത്തെ പ്രശ്‌നങ്ങളെകുറിച്ചും പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇങ്ങനെ പോകുന്നു പ്രിന്‍സിപ്പലിനെതിരായ പരാതികള്‍. പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ കോളജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. എ.ഐ.എസ്.എഫ്-എസ്.എഫ്.ഐ-എ.ബി.വി.പി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്.
പ്രിന്‍സിപ്പലിനെ മാറ്റുന്നതുള്‍പ്പെടെ 20 ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്‌തെങ്കിലും അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും

latest
  •  9 days ago
No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  9 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  9 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  9 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  9 days ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  9 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  9 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  9 days ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  9 days ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  9 days ago