HOME
DETAILS

കൊല്ലം ഉപാസനാ കോളജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ഥി സമരം ശക്തമാകുന്നു

  
backup
March 08, 2017 | 7:13 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%89%e0%b4%aa%e0%b4%be%e0%b4%b8%e0%b4%a8%e0%b4%be-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%a8


കൊല്ലം: കൊല്ലം ഉപാസനാ കോളജ് ഓഫ് നഴ്‌സിങില്‍ നടക്കുന്ന വിദ്യാര്‍ഥികളുടെ സമരം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഒരിടത്തുമില്ലാത്ത നിയമത്തിനെതിരേ വിദ്യാര്‍ഥികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അവരെ ജാതീയമായി അപമാനിക്കാനും പ്രിന്‍സിപ്പല്‍ മടിച്ചില്ലെന്നും പട്ടിജാതിവര്‍ഗ, ദലിത് വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പരാതിപ്പെടുന്നു. പ്രവാസി വ്യവസായി വി. പിള്ളയുടെ ഉപാസന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് കോളജ് പവര്‍ത്തിക്കുന്നത്. എസ.്‌സി-എസ്.ടി വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ മറ്റു രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍വച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയുണ്ട്.
വിദ്യാര്‍ഥികളില്‍ നിന്നും അനാവശ്യമായി ഫൈന്‍ പിരിക്കുകയും 53,000 രൂപയോളം വരുന്ന തുക കണക്കുകളുമില്ലാതെ പ്രിന്‍സിപ്പല്‍ കൈവശമാക്കിയിരിക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. എസ്.എന്‍.എ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നും കൈവശമാക്കിയിരുന്ന 33,000 രൂപയ്ക്ക് ഇതുവരെ യാതൊരുവിധ കണക്കുകളുമില്ല. എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ സ്‌റ്റൈപന്റ് റദ്ധാക്കിവച്ചിരിക്കുന്നു. ഫീസ് കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് പെണ്‍കുട്ടികളെ ഷോള്‍ പോലും ധരിപ്പിക്കാതെ റോഡിലൂടെ നടത്തിപ്പിച്ച് മനുഷ്യാവകാശ ലംഘനം നടത്തി. പ്രശ്‌നങ്ങള്‍ പറയുന്ന വിദ്യാര്‍ഥികളെ ഓഫിസില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയും തനിക്കെതിരേ സംസാരിച്ചാല്‍ കോളജില്‍ നിന്നും സസ്‌പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പ്രധാന ആരോപണം. അധ്യാപകരെ സ്വാധീനിച്ച് അകാരണമായി വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നതും പതിവാണ്.
ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയില്‍ ഇടപെടുകയും അവരുടെ പേഴ്‌സണല്‍ ഡയറി എടുത്ത് മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച് വായിക്കുകയും മാനസിക രോഗിയെന്ന് മുദ്രകുത്തുകയും ചെയ്തു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളോട് വസ്ത്രം മാറുമ്പോള്‍ വാതിലടക്കരുതെന്ന് ഉത്തരവിട്ടതായും ഹോസ്റ്റലില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ മോശാവസ്ഥയെക്കുറിച്ചും അവിടുത്തെ പ്രശ്‌നങ്ങളെകുറിച്ചും പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇങ്ങനെ പോകുന്നു പ്രിന്‍സിപ്പലിനെതിരായ പരാതികള്‍. പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ കോളജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. എ.ഐ.എസ്.എഫ്-എസ്.എഫ്.ഐ-എ.ബി.വി.പി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്.
പ്രിന്‍സിപ്പലിനെ മാറ്റുന്നതുള്‍പ്പെടെ 20 ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്‌തെങ്കിലും അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.എം.കെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വിജയ്

National
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും

Kerala
  •  5 days ago
No Image

യുഎഇയിൽ കനത്ത മഴയും കാറ്റും: റാസൽഖൈമയിൽ വ്യാപക നാശനഷ്ടം, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ

uae
  •  5 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

Kerala
  •  5 days ago
No Image

കിവീസിന്റെ ഇരട്ട കൊടുങ്കാറ്റുകൾ ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് ലോക റെക്കോർഡ്

Cricket
  •  5 days ago
No Image

'പുക സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇന്ധനമില്ല, പഴയ കാറുകള്‍ക്ക് പ്രവേശനമില്ല' ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

National
  •  5 days ago
No Image

തന്നെ മനഃപൂര്‍വ്വം മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നുവെന്ന് വെള്ളാപ്പള്ളി; മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും ആരോപണം

Kerala
  •  5 days ago
No Image

1998ന് ശേഷം ഇതാദ്യം; ആ നിർഭാഗ്യം സഞ്ജുവിനെയും ഇന്ത്യയെയും തേടിയെത്തി

Cricket
  •  5 days ago
No Image

ഹജ്ജ് ഗതാഗത നിയമങ്ങൾ കടുപ്പിച്ച് സഊദി; ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴയും പെർമിറ്റ് റദ്ദാക്കലും

Saudi-arabia
  •  5 days ago
No Image

മസാലബോണ്ടില്‍ ഇ.ഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് അയച്ച നോട്ടിസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  5 days ago