HOME
DETAILS

കൊല്ലം ഉപാസനാ കോളജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ഥി സമരം ശക്തമാകുന്നു

  
backup
March 08 2017 | 19:03 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%89%e0%b4%aa%e0%b4%be%e0%b4%b8%e0%b4%a8%e0%b4%be-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%a8


കൊല്ലം: കൊല്ലം ഉപാസനാ കോളജ് ഓഫ് നഴ്‌സിങില്‍ നടക്കുന്ന വിദ്യാര്‍ഥികളുടെ സമരം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഒരിടത്തുമില്ലാത്ത നിയമത്തിനെതിരേ വിദ്യാര്‍ഥികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അവരെ ജാതീയമായി അപമാനിക്കാനും പ്രിന്‍സിപ്പല്‍ മടിച്ചില്ലെന്നും പട്ടിജാതിവര്‍ഗ, ദലിത് വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പരാതിപ്പെടുന്നു. പ്രവാസി വ്യവസായി വി. പിള്ളയുടെ ഉപാസന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് കോളജ് പവര്‍ത്തിക്കുന്നത്. എസ.്‌സി-എസ്.ടി വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ മറ്റു രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍വച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയുണ്ട്.
വിദ്യാര്‍ഥികളില്‍ നിന്നും അനാവശ്യമായി ഫൈന്‍ പിരിക്കുകയും 53,000 രൂപയോളം വരുന്ന തുക കണക്കുകളുമില്ലാതെ പ്രിന്‍സിപ്പല്‍ കൈവശമാക്കിയിരിക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. എസ്.എന്‍.എ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നും കൈവശമാക്കിയിരുന്ന 33,000 രൂപയ്ക്ക് ഇതുവരെ യാതൊരുവിധ കണക്കുകളുമില്ല. എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ സ്‌റ്റൈപന്റ് റദ്ധാക്കിവച്ചിരിക്കുന്നു. ഫീസ് കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് പെണ്‍കുട്ടികളെ ഷോള്‍ പോലും ധരിപ്പിക്കാതെ റോഡിലൂടെ നടത്തിപ്പിച്ച് മനുഷ്യാവകാശ ലംഘനം നടത്തി. പ്രശ്‌നങ്ങള്‍ പറയുന്ന വിദ്യാര്‍ഥികളെ ഓഫിസില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയും തനിക്കെതിരേ സംസാരിച്ചാല്‍ കോളജില്‍ നിന്നും സസ്‌പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പ്രധാന ആരോപണം. അധ്യാപകരെ സ്വാധീനിച്ച് അകാരണമായി വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നതും പതിവാണ്.
ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയില്‍ ഇടപെടുകയും അവരുടെ പേഴ്‌സണല്‍ ഡയറി എടുത്ത് മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച് വായിക്കുകയും മാനസിക രോഗിയെന്ന് മുദ്രകുത്തുകയും ചെയ്തു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളോട് വസ്ത്രം മാറുമ്പോള്‍ വാതിലടക്കരുതെന്ന് ഉത്തരവിട്ടതായും ഹോസ്റ്റലില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ മോശാവസ്ഥയെക്കുറിച്ചും അവിടുത്തെ പ്രശ്‌നങ്ങളെകുറിച്ചും പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇങ്ങനെ പോകുന്നു പ്രിന്‍സിപ്പലിനെതിരായ പരാതികള്‍. പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ കോളജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. എ.ഐ.എസ്.എഫ്-എസ്.എഫ്.ഐ-എ.ബി.വി.പി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്.
പ്രിന്‍സിപ്പലിനെ മാറ്റുന്നതുള്‍പ്പെടെ 20 ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്‌തെങ്കിലും അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി

Kerala
  •  2 months ago
No Image

പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ

Kerala
  •  2 months ago
No Image

ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ

Kerala
  •  2 months ago
No Image

സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും

Kerala
  •  2 months ago
No Image

ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും

uae
  •  2 months ago
No Image

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

uae
  •  2 months ago
No Image

കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

National
  •  2 months ago