HOME
DETAILS

ആരോഗ്യ വകുപ്പിലെ അഴിമതി വിജിലന്‍സിനു വിട്ടേയ്ക്കും

  
backup
July 16, 2016 | 11:32 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വ്യാപകമായി അനധികൃത നിയമനം നടത്തിയതായി മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ഇതിനെതുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളവും ഈ ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങളും തടഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയാണ് വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയത്.    മുന്‍ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന്റെ ഇടപെടലിലൂടെ രണ്ടുമാസം ഏതാണ്ട് 840 ഉത്തരവുകളാണിറങ്ങിയതെന്ന് ഉപസമിതി കണ്ടെത്തി. കഴിഞ്ഞ ആഴ്ച ആരോഗ്യവകുപ്പിന്റെ ഫയലുകളാണ് എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചത്. ആരോഗ്യവകുപ്പില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.
  നിലവിലുള്ളതിനെക്കാള്‍ തസ്തികകള്‍ സൃഷ്ടിച്ച്് അവിടെയെല്ലാം അനധികൃതനിയമനങ്ങള്‍ നടത്തി. പല ഉന്നത തസ്തികകളിലും കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളെയാണ് തിരുകി കയറ്റിയിരിക്കുന്നത്. അതിഗൗരവമെന്ന് കണ്ടെത്തിയ 840 ഉത്തരവുകള്‍ വിശദമായി പരിശോധിക്കുകയും വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും സമിതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറിയോട് സമിതി ആവശ്യപ്പെട്ടു. അനധികൃത നിയമനം എന്നു കണ്ടെത്തിയവരുടെ ശമ്പളം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നല്‍കരുതെന്ന് സമിതി ആരോഗ്യ സെക്രട്ടറിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ധനവകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
 ആരോഗ്യ വകുപ്പില്‍ ക്രമംവിട്ട് തസ്തിക രൂപീകരിക്കരുതെന്ന് നേരത്തെതന്നെ എ.ജി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വകുപ്പ് മന്ത്രിയായിരുന്ന വി.എസ് ശിവകുമാര്‍ അത് ഗൗരവത്തിലെടുത്തില്ലത്രേ.
 ആരോഗ്യ വകുപ്പിന്റെ എല്ലാ ഫയലുകളും വിളിച്ചു വരുത്താനും പരിശോധിച്ച ഫയലുകളുടെ റിപ്പോര്‍ട്ട് നേരിട്ട് സമര്‍പ്പിക്കണമെന്നും ചീഫ് സെക്രട്ടറിയോടും ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും സമിതി ആവശ്യപ്പെട്ടതായി അറിയുന്നു. ആരോഗ്യ വകുപ്പിലെ എല്ലാഫയലുകളും പരിശോധിച്ച ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തേയ്ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  5 days ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  5 days ago
No Image

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരക്കാരായി സ്കോട്ട്ലൻഡ് എത്തും

Cricket
  •  5 days ago
No Image

കോണ്‍വെന്റ് സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന് വിഎച്ച്പി; മത ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്; ത്രിപുരയിലെ സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ

National
  •  5 days ago
No Image

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനം; 10,000 കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കും; വാഹന ചട്ടങ്ങൾ കർശനമാക്കുന്നു

Kerala
  •  5 days ago
No Image

വീട്ടുജോലിക്കാരിയെ അന്വേഷിച്ച വീട്ടമ്മയ്ക്ക് നഷ്ടമായത് 10,000 ദിർഹം; ഈ കെണിയിൽ നിങ്ങളും വീഴല്ലേ, മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  5 days ago
No Image

'ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ട'; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരവുമായി കോൺഗ്രസ്: കെ. സുധാകരൻ

Kerala
  •  5 days ago
No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  5 days ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  5 days ago