HOME
DETAILS

ആരോഗ്യ വകുപ്പിലെ അഴിമതി വിജിലന്‍സിനു വിട്ടേയ്ക്കും

  
backup
July 16, 2016 | 11:32 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വ്യാപകമായി അനധികൃത നിയമനം നടത്തിയതായി മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ഇതിനെതുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളവും ഈ ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങളും തടഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയാണ് വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയത്.    മുന്‍ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന്റെ ഇടപെടലിലൂടെ രണ്ടുമാസം ഏതാണ്ട് 840 ഉത്തരവുകളാണിറങ്ങിയതെന്ന് ഉപസമിതി കണ്ടെത്തി. കഴിഞ്ഞ ആഴ്ച ആരോഗ്യവകുപ്പിന്റെ ഫയലുകളാണ് എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചത്. ആരോഗ്യവകുപ്പില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.
  നിലവിലുള്ളതിനെക്കാള്‍ തസ്തികകള്‍ സൃഷ്ടിച്ച്് അവിടെയെല്ലാം അനധികൃതനിയമനങ്ങള്‍ നടത്തി. പല ഉന്നത തസ്തികകളിലും കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളെയാണ് തിരുകി കയറ്റിയിരിക്കുന്നത്. അതിഗൗരവമെന്ന് കണ്ടെത്തിയ 840 ഉത്തരവുകള്‍ വിശദമായി പരിശോധിക്കുകയും വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും സമിതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറിയോട് സമിതി ആവശ്യപ്പെട്ടു. അനധികൃത നിയമനം എന്നു കണ്ടെത്തിയവരുടെ ശമ്പളം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നല്‍കരുതെന്ന് സമിതി ആരോഗ്യ സെക്രട്ടറിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ധനവകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
 ആരോഗ്യ വകുപ്പില്‍ ക്രമംവിട്ട് തസ്തിക രൂപീകരിക്കരുതെന്ന് നേരത്തെതന്നെ എ.ജി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വകുപ്പ് മന്ത്രിയായിരുന്ന വി.എസ് ശിവകുമാര്‍ അത് ഗൗരവത്തിലെടുത്തില്ലത്രേ.
 ആരോഗ്യ വകുപ്പിന്റെ എല്ലാ ഫയലുകളും വിളിച്ചു വരുത്താനും പരിശോധിച്ച ഫയലുകളുടെ റിപ്പോര്‍ട്ട് നേരിട്ട് സമര്‍പ്പിക്കണമെന്നും ചീഫ് സെക്രട്ടറിയോടും ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും സമിതി ആവശ്യപ്പെട്ടതായി അറിയുന്നു. ആരോഗ്യ വകുപ്പിലെ എല്ലാഫയലുകളും പരിശോധിച്ച ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തേയ്ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  3 days ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  3 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  3 days ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  3 days ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  3 days ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  3 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  3 days ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  3 days ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  3 days ago
No Image

സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം: ഡിസംബറോടെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കണം; 2026 ജനുവരി മുതൽ പിഴ

uae
  •  3 days ago