HOME
DETAILS

ആരോഗ്യ വകുപ്പിലെ അഴിമതി വിജിലന്‍സിനു വിട്ടേയ്ക്കും

  
backup
July 16, 2016 | 11:32 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വ്യാപകമായി അനധികൃത നിയമനം നടത്തിയതായി മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ഇതിനെതുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളവും ഈ ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങളും തടഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയാണ് വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയത്.    മുന്‍ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന്റെ ഇടപെടലിലൂടെ രണ്ടുമാസം ഏതാണ്ട് 840 ഉത്തരവുകളാണിറങ്ങിയതെന്ന് ഉപസമിതി കണ്ടെത്തി. കഴിഞ്ഞ ആഴ്ച ആരോഗ്യവകുപ്പിന്റെ ഫയലുകളാണ് എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചത്. ആരോഗ്യവകുപ്പില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.
  നിലവിലുള്ളതിനെക്കാള്‍ തസ്തികകള്‍ സൃഷ്ടിച്ച്് അവിടെയെല്ലാം അനധികൃതനിയമനങ്ങള്‍ നടത്തി. പല ഉന്നത തസ്തികകളിലും കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളെയാണ് തിരുകി കയറ്റിയിരിക്കുന്നത്. അതിഗൗരവമെന്ന് കണ്ടെത്തിയ 840 ഉത്തരവുകള്‍ വിശദമായി പരിശോധിക്കുകയും വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും സമിതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറിയോട് സമിതി ആവശ്യപ്പെട്ടു. അനധികൃത നിയമനം എന്നു കണ്ടെത്തിയവരുടെ ശമ്പളം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നല്‍കരുതെന്ന് സമിതി ആരോഗ്യ സെക്രട്ടറിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ധനവകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
 ആരോഗ്യ വകുപ്പില്‍ ക്രമംവിട്ട് തസ്തിക രൂപീകരിക്കരുതെന്ന് നേരത്തെതന്നെ എ.ജി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വകുപ്പ് മന്ത്രിയായിരുന്ന വി.എസ് ശിവകുമാര്‍ അത് ഗൗരവത്തിലെടുത്തില്ലത്രേ.
 ആരോഗ്യ വകുപ്പിന്റെ എല്ലാ ഫയലുകളും വിളിച്ചു വരുത്താനും പരിശോധിച്ച ഫയലുകളുടെ റിപ്പോര്‍ട്ട് നേരിട്ട് സമര്‍പ്പിക്കണമെന്നും ചീഫ് സെക്രട്ടറിയോടും ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും സമിതി ആവശ്യപ്പെട്ടതായി അറിയുന്നു. ആരോഗ്യ വകുപ്പിലെ എല്ലാഫയലുകളും പരിശോധിച്ച ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തേയ്ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  5 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  5 hours ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  6 hours ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  6 hours ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  6 hours ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  6 hours ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  7 hours ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  7 hours ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  7 hours ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  7 hours ago