HOME
DETAILS

ആരോഗ്യ വകുപ്പിലെ അഴിമതി വിജിലന്‍സിനു വിട്ടേയ്ക്കും

  
backup
July 16, 2016 | 11:32 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വ്യാപകമായി അനധികൃത നിയമനം നടത്തിയതായി മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ഇതിനെതുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളവും ഈ ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങളും തടഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയാണ് വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയത്.    മുന്‍ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന്റെ ഇടപെടലിലൂടെ രണ്ടുമാസം ഏതാണ്ട് 840 ഉത്തരവുകളാണിറങ്ങിയതെന്ന് ഉപസമിതി കണ്ടെത്തി. കഴിഞ്ഞ ആഴ്ച ആരോഗ്യവകുപ്പിന്റെ ഫയലുകളാണ് എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചത്. ആരോഗ്യവകുപ്പില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.
  നിലവിലുള്ളതിനെക്കാള്‍ തസ്തികകള്‍ സൃഷ്ടിച്ച്് അവിടെയെല്ലാം അനധികൃതനിയമനങ്ങള്‍ നടത്തി. പല ഉന്നത തസ്തികകളിലും കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളെയാണ് തിരുകി കയറ്റിയിരിക്കുന്നത്. അതിഗൗരവമെന്ന് കണ്ടെത്തിയ 840 ഉത്തരവുകള്‍ വിശദമായി പരിശോധിക്കുകയും വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും സമിതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറിയോട് സമിതി ആവശ്യപ്പെട്ടു. അനധികൃത നിയമനം എന്നു കണ്ടെത്തിയവരുടെ ശമ്പളം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നല്‍കരുതെന്ന് സമിതി ആരോഗ്യ സെക്രട്ടറിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ധനവകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
 ആരോഗ്യ വകുപ്പില്‍ ക്രമംവിട്ട് തസ്തിക രൂപീകരിക്കരുതെന്ന് നേരത്തെതന്നെ എ.ജി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വകുപ്പ് മന്ത്രിയായിരുന്ന വി.എസ് ശിവകുമാര്‍ അത് ഗൗരവത്തിലെടുത്തില്ലത്രേ.
 ആരോഗ്യ വകുപ്പിന്റെ എല്ലാ ഫയലുകളും വിളിച്ചു വരുത്താനും പരിശോധിച്ച ഫയലുകളുടെ റിപ്പോര്‍ട്ട് നേരിട്ട് സമര്‍പ്പിക്കണമെന്നും ചീഫ് സെക്രട്ടറിയോടും ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും സമിതി ആവശ്യപ്പെട്ടതായി അറിയുന്നു. ആരോഗ്യ വകുപ്പിലെ എല്ലാഫയലുകളും പരിശോധിച്ച ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തേയ്ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  10 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  10 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  10 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  10 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  10 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  10 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  10 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  10 days ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  10 days ago