HOME
DETAILS

കേരള എസ്റ്റേറ്റ്; രജിസ്‌ട്രേഷന്‍ നടപടിക്ക് ഐ.ജിയുടെ നിര്‍ദേശം

  
backup
April 28, 2017 | 11:47 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c



കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് വില്ലേജിലെ  രജിസ്‌ട്രേഷന്‍ തടയപ്പെട്ടിട്ടില്ലാത്ത വസ്തുക്കള്‍ നിയമാനുസൃതമായി കൈമാറ്റം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍  കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ക്ക് രജിസ്‌ട്രേഷന്‍ ഐ.ജിയുടെ നിര്‍ദേശം. ഇതേ വില്ലേജിലെ രജിസ്‌ട്രേഷന്‍ തടഞ്ഞുവച്ചിട്ടുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള എസ്റ്റേറ്റ് വില്ലേജില്‍ പെടുന്ന ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ തടസവാദം ഉന്നയിക്കുകയാണെന്നു കാണിച്ച് നാട്ടുകാര്‍ നല്‍കിയ  അപേക്ഷയിലാണ് നടപടി. കേരള എസ്റ്റേറ്റ് വില്ലേജിലെ നാല് ബ്ലോക്കുകളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന നിരോധത്തിനാണ് ഇതോടെ താല്‍ക്കാലിക വിരാമമായിരിക്കുന്നത്.
തോട്ടഭൂമിയായ സി രണ്ട് ഡിവിഷന്‍ മുറിച്ചു വില്‍ക്കുന്നുവെന്ന് ചില പരാതിയെ തുടര്‍ന്ന് സി. രണ്ട് ഡിവിഷന്റെ ക്രയവിക്രയം നിര്‍ത്തിവക്കാന്‍ അസി.ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. 2011 ജനുവരി 31ന് ഫോണ്‍ വഴി വന്ന ഈ നിര്‍ദേശമാണ് പ്രശ്‌നത്തിന്റെ തുടക്കം.156 ബ്ലോക്കിലെ 254 ഏക്കറുള്ള സി രണ്ട് ഡിവിഷന് മാത്രം ബാധകമായ  ഈ നിരോധം പിന്നീട് ചിലരുടെ ഇടപെടലിനെ തുടര്‍ന്ന് ഇതേ വില്ലേജിലെ 155,156,157 ബ്ലോക്കുകള്‍ക്ക് പൂര്‍ണമായും 132 ബ്ലോക്കിന് ഭാഗികമായും ബാധകമാക്കുകയായിരുന്നു.ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലായി.
ഐ.ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, വില്ലേജ് ഓഫിസര്‍ നല്‍കിയ സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില രജിസ്‌ട്രേഷനുകള്‍  നടന്നതായി കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  2 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  2 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  2 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  2 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago