HOME
DETAILS

കേരള എസ്റ്റേറ്റ്; രജിസ്‌ട്രേഷന്‍ നടപടിക്ക് ഐ.ജിയുടെ നിര്‍ദേശം

  
backup
April 28, 2017 | 11:47 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c



കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് വില്ലേജിലെ  രജിസ്‌ട്രേഷന്‍ തടയപ്പെട്ടിട്ടില്ലാത്ത വസ്തുക്കള്‍ നിയമാനുസൃതമായി കൈമാറ്റം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍  കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ക്ക് രജിസ്‌ട്രേഷന്‍ ഐ.ജിയുടെ നിര്‍ദേശം. ഇതേ വില്ലേജിലെ രജിസ്‌ട്രേഷന്‍ തടഞ്ഞുവച്ചിട്ടുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള എസ്റ്റേറ്റ് വില്ലേജില്‍ പെടുന്ന ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ തടസവാദം ഉന്നയിക്കുകയാണെന്നു കാണിച്ച് നാട്ടുകാര്‍ നല്‍കിയ  അപേക്ഷയിലാണ് നടപടി. കേരള എസ്റ്റേറ്റ് വില്ലേജിലെ നാല് ബ്ലോക്കുകളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന നിരോധത്തിനാണ് ഇതോടെ താല്‍ക്കാലിക വിരാമമായിരിക്കുന്നത്.
തോട്ടഭൂമിയായ സി രണ്ട് ഡിവിഷന്‍ മുറിച്ചു വില്‍ക്കുന്നുവെന്ന് ചില പരാതിയെ തുടര്‍ന്ന് സി. രണ്ട് ഡിവിഷന്റെ ക്രയവിക്രയം നിര്‍ത്തിവക്കാന്‍ അസി.ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. 2011 ജനുവരി 31ന് ഫോണ്‍ വഴി വന്ന ഈ നിര്‍ദേശമാണ് പ്രശ്‌നത്തിന്റെ തുടക്കം.156 ബ്ലോക്കിലെ 254 ഏക്കറുള്ള സി രണ്ട് ഡിവിഷന് മാത്രം ബാധകമായ  ഈ നിരോധം പിന്നീട് ചിലരുടെ ഇടപെടലിനെ തുടര്‍ന്ന് ഇതേ വില്ലേജിലെ 155,156,157 ബ്ലോക്കുകള്‍ക്ക് പൂര്‍ണമായും 132 ബ്ലോക്കിന് ഭാഗികമായും ബാധകമാക്കുകയായിരുന്നു.ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലായി.
ഐ.ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, വില്ലേജ് ഓഫിസര്‍ നല്‍കിയ സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില രജിസ്‌ട്രേഷനുകള്‍  നടന്നതായി കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഫറിക്കും വിസ കൊടുക്കാതെ യു.എസ്; സൊമാലിയന്‍ റഫറി പട്ടികയില്‍ നിന്നും ഒമറിനെ പുറത്താക്കി ഫിഫ

Football
  •  3 days ago
No Image

ടോള്‍ അടക്കാന്‍ ഫാസ്ടാഗില്‍ പണമില്ല; എന്‍ എച്ച് 66 ല്‍ വണ്‍വേ തെറ്റിച്ച് തിരിച്ചോടിച്ച് കെ.എസ്.ആര്‍.ടി.സി

Kerala
  •  3 days ago
No Image

'ദീദി മാറിപ്പോയി, അവര്‍ ഞങ്ങളെ കേട്ടില്ല' മമതക്കെതിരെ തൃണമൂല്‍ വിമത എം.പി ശദാബ്ദി റോയ്

National
  •  3 days ago
No Image

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  3 days ago
No Image

'ഇറാനെതിരെ ഇനി ആക്രമണം വേണ്ട, ഇസ്‌റാഈല്‍ ഒറ്റപ്പെടും...' നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  3 days ago
No Image

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി.കെ ശിവകുമാര്‍; നിയമനം കാബിനറ്റ് റാങ്കോടെ

National
  •  3 days ago
No Image

'മുഖ്യമന്ത്രി സന്ദര്‍ശിച്ചാല്‍  സ്‌കൂളിന് പബ്‌ളിസിറ്റി കിട്ടും, കുറേ കുട്ടികള്‍ പ്രവേശനം തേടും.' സ്‌കൂളിനെ കുറിച്ച ആശങ്ക പങ്കുവെച്ച് വി.ഡി സതീശന്  നാലാം ക്ലാസുകാരിയുടെ കത്ത് 

Kerala
  •  3 days ago
No Image

സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമനിയന്ത്രണം; സമരഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചു

Kerala
  •  3 days ago
No Image

എക്‌സൈസിൽ പുതിയ തസ്തികകൾ; ശുപാർശ വീണ്ടും പരിഗണിക്കുന്നു; ചെക്ക്‌പോസ്റ്റിലും റേഞ്ച് ഓഫിസിലും തസ്തികകൾ വേണം 

Kerala
  •  3 days ago
No Image

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; ഭൂമി വിട്ടുകിട്ടാൻ ബുദ്ധിമുട്ടെന്ന് വിദഗ്ധർ

Kerala
  •  3 days ago