HOME
DETAILS

കേരള എസ്റ്റേറ്റ്; രജിസ്‌ട്രേഷന്‍ നടപടിക്ക് ഐ.ജിയുടെ നിര്‍ദേശം

  
backup
April 28 2017 | 23:04 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c



കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് വില്ലേജിലെ  രജിസ്‌ട്രേഷന്‍ തടയപ്പെട്ടിട്ടില്ലാത്ത വസ്തുക്കള്‍ നിയമാനുസൃതമായി കൈമാറ്റം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍  കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ക്ക് രജിസ്‌ട്രേഷന്‍ ഐ.ജിയുടെ നിര്‍ദേശം. ഇതേ വില്ലേജിലെ രജിസ്‌ട്രേഷന്‍ തടഞ്ഞുവച്ചിട്ടുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള എസ്റ്റേറ്റ് വില്ലേജില്‍ പെടുന്ന ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ തടസവാദം ഉന്നയിക്കുകയാണെന്നു കാണിച്ച് നാട്ടുകാര്‍ നല്‍കിയ  അപേക്ഷയിലാണ് നടപടി. കേരള എസ്റ്റേറ്റ് വില്ലേജിലെ നാല് ബ്ലോക്കുകളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന നിരോധത്തിനാണ് ഇതോടെ താല്‍ക്കാലിക വിരാമമായിരിക്കുന്നത്.
തോട്ടഭൂമിയായ സി രണ്ട് ഡിവിഷന്‍ മുറിച്ചു വില്‍ക്കുന്നുവെന്ന് ചില പരാതിയെ തുടര്‍ന്ന് സി. രണ്ട് ഡിവിഷന്റെ ക്രയവിക്രയം നിര്‍ത്തിവക്കാന്‍ അസി.ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. 2011 ജനുവരി 31ന് ഫോണ്‍ വഴി വന്ന ഈ നിര്‍ദേശമാണ് പ്രശ്‌നത്തിന്റെ തുടക്കം.156 ബ്ലോക്കിലെ 254 ഏക്കറുള്ള സി രണ്ട് ഡിവിഷന് മാത്രം ബാധകമായ  ഈ നിരോധം പിന്നീട് ചിലരുടെ ഇടപെടലിനെ തുടര്‍ന്ന് ഇതേ വില്ലേജിലെ 155,156,157 ബ്ലോക്കുകള്‍ക്ക് പൂര്‍ണമായും 132 ബ്ലോക്കിന് ഭാഗികമായും ബാധകമാക്കുകയായിരുന്നു.ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലായി.
ഐ.ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, വില്ലേജ് ഓഫിസര്‍ നല്‍കിയ സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില രജിസ്‌ട്രേഷനുകള്‍  നടന്നതായി കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

Kerala
  •  2 months ago
No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  2 months ago
No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  2 months ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  2 months ago
No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  2 months ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  2 months ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  2 months ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  2 months ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  2 months ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  2 months ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  2 months ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  2 months ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  2 months ago