HOME
DETAILS

കേരള എസ്റ്റേറ്റ്; രജിസ്‌ട്രേഷന്‍ നടപടിക്ക് ഐ.ജിയുടെ നിര്‍ദേശം

  
backup
April 28, 2017 | 11:47 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c



കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് വില്ലേജിലെ  രജിസ്‌ട്രേഷന്‍ തടയപ്പെട്ടിട്ടില്ലാത്ത വസ്തുക്കള്‍ നിയമാനുസൃതമായി കൈമാറ്റം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍  കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ക്ക് രജിസ്‌ട്രേഷന്‍ ഐ.ജിയുടെ നിര്‍ദേശം. ഇതേ വില്ലേജിലെ രജിസ്‌ട്രേഷന്‍ തടഞ്ഞുവച്ചിട്ടുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള എസ്റ്റേറ്റ് വില്ലേജില്‍ പെടുന്ന ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ തടസവാദം ഉന്നയിക്കുകയാണെന്നു കാണിച്ച് നാട്ടുകാര്‍ നല്‍കിയ  അപേക്ഷയിലാണ് നടപടി. കേരള എസ്റ്റേറ്റ് വില്ലേജിലെ നാല് ബ്ലോക്കുകളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന നിരോധത്തിനാണ് ഇതോടെ താല്‍ക്കാലിക വിരാമമായിരിക്കുന്നത്.
തോട്ടഭൂമിയായ സി രണ്ട് ഡിവിഷന്‍ മുറിച്ചു വില്‍ക്കുന്നുവെന്ന് ചില പരാതിയെ തുടര്‍ന്ന് സി. രണ്ട് ഡിവിഷന്റെ ക്രയവിക്രയം നിര്‍ത്തിവക്കാന്‍ അസി.ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. 2011 ജനുവരി 31ന് ഫോണ്‍ വഴി വന്ന ഈ നിര്‍ദേശമാണ് പ്രശ്‌നത്തിന്റെ തുടക്കം.156 ബ്ലോക്കിലെ 254 ഏക്കറുള്ള സി രണ്ട് ഡിവിഷന് മാത്രം ബാധകമായ  ഈ നിരോധം പിന്നീട് ചിലരുടെ ഇടപെടലിനെ തുടര്‍ന്ന് ഇതേ വില്ലേജിലെ 155,156,157 ബ്ലോക്കുകള്‍ക്ക് പൂര്‍ണമായും 132 ബ്ലോക്കിന് ഭാഗികമായും ബാധകമാക്കുകയായിരുന്നു.ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലായി.
ഐ.ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, വില്ലേജ് ഓഫിസര്‍ നല്‍കിയ സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില രജിസ്‌ട്രേഷനുകള്‍  നടന്നതായി കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  2 days ago
No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  2 days ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  2 days ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  2 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  2 days ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  2 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  2 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  2 days ago