ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലിസ് നടത്തിയ അതിക്രമത്തിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലിസിനും നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക രേഖകൾ സുരക്ഷിതമായി സംരക്ഷിക്കാനും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്ത വനിതകൾക്കുനേരെ അതിക്രമം നടന്നെന്നും, ആണിയടിച്ച ലാത്തികൾ ഉപയോഗിച്ച് പൊലിസ് മർദിച്ചതെന്നും ഹരജിക്കാർ ആരോപിച്ചു. അക്രമം നടത്തിയ ഉദ്യോഗസ്ഥർ പേരുള്ള ബാഡ്ജുകൾ ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകർ, ആരോപണങ്ങൾ ശരിവെക്കുന്ന വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും വ്യക്തമാക്കി.
എന്നാൽ പൊലിസ് നടപടിയെ ന്യായീകരിച്ച കേന്ദ്രസർക്കാറിനും പൊലിസിനും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (ASG) എസ്. രാജു, പ്രതിഷേധക്കാരുടെ അക്രമത്തിൽ നിരവധി പൊലിസുകാർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് വാദിച്ചു. ഹരജി കേവലം പ്രശസ്തി ലക്ഷ്യമിട്ടുള്ളതാണെന്ന എ.എസ്.ജിയുടെ വാദത്തെ കോടതി അതിരൂക്ഷമായി വിമർശിച്ചു. "ഇതൊരു പബ്ലിസിറ്റി ഹരജിയാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും?" എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.വാദത്തിനിടെ ഹരജിക്കാരുടെ അഭിഭാഷകരും അഡീഷണൽ സോളിസിറ്റർ ജനറലും തമ്മിൽ രൂക്ഷമായ വാഗ്വാദവുമുണ്ടായി.
high court issues notice to centre and delhi police over police brutality during cjp march, including assault with nail-studded batons and violence against women
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."