HOME
DETAILS

സാങ്കേതിക സര്‍വകലാശാലയില്‍ കൂട്ട കോപ്പിയടി; 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

  
backup
October 28, 2020 | 2:18 AM

28-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ കൂട്ട കോപ്പിയടിയുടെ കൂടുതല്‍ വിശദാംശങ്ങളുമായി സര്‍വകലാശാല അധികൃതര്‍. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചായിരുന്നു കൂട്ട കോപ്പിയടി നടത്തിയതെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. നാലു കോളജുകളില്‍ നിന്ന് ആകെ 28 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതില്‍ 16 മൊബൈല്‍ ഫോണുകളും ഒരു കോളജില്‍ നിന്നാണ് പിടിച്ചെടുത്തത്. 10 മൊബൈല്‍ ഫോണുകള്‍ മറ്റൊരു കോളജില്‍ നിന്നും ഒന്നുവീതം രണ്ടു കോളജുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ പരീക്ഷാ ഹാളിന് പുറത്തുവയ്ക്കണമെന്ന നിബന്ധനയുടെ കാര്യത്തിലും പരീക്ഷാര്‍ഥികള്‍ ഇന്‍വിജിലേറ്റര്‍മാരെ കബളിപ്പിച്ചതായി കണ്ടെത്തി. ഒരു മൊബൈല്‍ ഫോണ്‍ പുറത്തു നിക്ഷേപിച്ച ശേഷം മറ്റൊരു മൊബൈല്‍ ഫോണുമായി വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ കയറി. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സബ് ഗ്രൂപ്പുകളും രൂപീകരിക്കുകയും 75 മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ ഇതിലൂടെ കൈമാറുകയും ചെയ്തതായും കണ്ടെത്തി. ഒക്ടോബര്‍ 23ന് നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ഓണ്‍ലൈന്‍ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ക്രമക്കേട് നടന്ന കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അടിയന്തരമായി അച്ചടക്ക സമിതി യോഗം വിളിച്ച് അഞ്ചുദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ നിര്‍ദേശം നല്‍കി. ഈ പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കിയിരുന്നു. ഈ പരീക്ഷ നവംബര്‍ അഞ്ചിന് വീണ്ടും നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  3 days ago
No Image

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

Kerala
  •  3 days ago
No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  3 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  3 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  3 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  3 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  3 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  3 days ago