HOME
DETAILS

സാങ്കേതിക സര്‍വകലാശാലയില്‍ കൂട്ട കോപ്പിയടി; 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

  
backup
October 28, 2020 | 2:18 AM

28-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ കൂട്ട കോപ്പിയടിയുടെ കൂടുതല്‍ വിശദാംശങ്ങളുമായി സര്‍വകലാശാല അധികൃതര്‍. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചായിരുന്നു കൂട്ട കോപ്പിയടി നടത്തിയതെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. നാലു കോളജുകളില്‍ നിന്ന് ആകെ 28 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതില്‍ 16 മൊബൈല്‍ ഫോണുകളും ഒരു കോളജില്‍ നിന്നാണ് പിടിച്ചെടുത്തത്. 10 മൊബൈല്‍ ഫോണുകള്‍ മറ്റൊരു കോളജില്‍ നിന്നും ഒന്നുവീതം രണ്ടു കോളജുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ പരീക്ഷാ ഹാളിന് പുറത്തുവയ്ക്കണമെന്ന നിബന്ധനയുടെ കാര്യത്തിലും പരീക്ഷാര്‍ഥികള്‍ ഇന്‍വിജിലേറ്റര്‍മാരെ കബളിപ്പിച്ചതായി കണ്ടെത്തി. ഒരു മൊബൈല്‍ ഫോണ്‍ പുറത്തു നിക്ഷേപിച്ച ശേഷം മറ്റൊരു മൊബൈല്‍ ഫോണുമായി വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ കയറി. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സബ് ഗ്രൂപ്പുകളും രൂപീകരിക്കുകയും 75 മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ ഇതിലൂടെ കൈമാറുകയും ചെയ്തതായും കണ്ടെത്തി. ഒക്ടോബര്‍ 23ന് നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ഓണ്‍ലൈന്‍ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ക്രമക്കേട് നടന്ന കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അടിയന്തരമായി അച്ചടക്ക സമിതി യോഗം വിളിച്ച് അഞ്ചുദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ നിര്‍ദേശം നല്‍കി. ഈ പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കിയിരുന്നു. ഈ പരീക്ഷ നവംബര്‍ അഞ്ചിന് വീണ്ടും നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സ്കൂൾ ബസ് യാത്രയ്ക്ക് സമയപരിധി നിശ്ചയിച്ചു; കുട്ടികളുടെ യാത്രാക്ലേശത്തിന് അറുതിയാകുന്നു

uae
  •  2 minutes ago
No Image

മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ! നായയുടെ വായ കൈകൊണ്ട് വലിച്ച് കീറി രക്ഷപ്പെട്ട് പൗലോസ്; ലോറി ഡ്രൈവർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

Kerala
  •  22 minutes ago
No Image

മരുഭൂമിയിലൂടെ ഒരു രാജകീയ യാത്ര; കുതിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ, ആ പതിനൊന്ന് സ്റ്റേഷനുകൾ ഈ ന​ഗരങ്ങളിൽ

uae
  •  27 minutes ago
No Image

വലിയങ്ങാടി ചെമ്പുകമ്പി മോഷണം: കൂട്ടുപ്രതിയും പൊലിസ് വലയിൽ; പിടിയിലായത് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ

Kerala
  •  an hour ago
No Image

യുഎഇയിൽ പൊതു അവധിക്ക് മുന്നോടിയായുള്ള 'കൂട്ട അവധി'ക്ക് തടയിടും; നിയമം ലംഘിച്ചാൽ കർശന നടപടി

uae
  •  an hour ago
No Image

ശുചിത്വ വീഴ്ചകള്‍ക്കെതിരെ നടപടി ശക്തം; ദക്ഷിണ ശര്‍ഖിയയില്‍ 80 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

oman
  •  an hour ago
No Image

സ്കൂൾ ബസിടിച്ച് കുരുന്നുകൾക്ക് ദാരുണാന്ത്യം; അപകടം അച്ഛനൊപ്പം പാൽ വാങ്ങാൻ പോകുമ്പോൾ

National
  •  an hour ago
No Image

റമദാനിലെ വിലക്കയറ്റം തടയാൻ യുഎഇ: ഒമ്പത് അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് കർശന നിയന്ത്രണം; നിയമലംഘകർക്ക് കടുത്ത പിഴ

uae
  •  an hour ago
No Image

ജെഫ്രി എപ്‌സ്റ്റീനെ കണ്ടിട്ടുണ്ട്'; എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി

Kerala
  •  an hour ago
No Image

ഒമാനില്‍ 12 രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ നിയമനപത്രങ്ങള്‍ സ്വീകരിച്ച് സുല്‍ത്താന്‍ ഹൈതം

oman
  •  2 hours ago