HOME
DETAILS

പകര്‍ച്ച വ്യാധി ഭീഷണി;കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് തട്ടുകടകള്‍ പൊളിച്ച് നീക്കുന്നു

  
backup
May 16, 2017 | 8:22 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b2

 

 

കാക്കനാട്: പകര്‍ച്ച വ്യാധി ഭീഷണിയെ തുടര്‍ന്ന് കളക്ടറുടെ പ്രത്യേക സ്‌ക്വാഡ് തട്ടുകടകള്‍ പൊളിച്ച് നീക്കല്‍ തുടരുന്നു. ഇന്നലെ സിവില്‍ സ്റ്റേഷന്‍ പരിസരത്തെയും ഓലിമുകള്‍ ഭാഗത്തേയും തട്ടുകടകളാണ് പൊളിച്ച് നീക്കിയത്.
ഇന്ത്യന്‍ കോഫി ഹൗസിന് മുന്നിലും കെ.ബി.പി.എസ്സിന് മുന്നിലുമായി സ്ഥാപിച്ചിരുന്ന മുഴുവന്‍ കടകളും നീക്കി. എന്നാല്‍, ജില്ലാ പഞ്ചായത്തിന് മുന്‍പിലെ ഏതാനും തട്ടുകടകള്‍ അവശേഷിക്കുകയാണ്. സംഘടിതമായി തട്ടുകടകാരില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ തല്‍ക്കാലം പിന്‍വാങ്ങുകയായിരുന്നു.
അതേസമയം വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും ഭക്ഷണ പാചക കേന്ദ്രങ്ങളിലും യാതൊരു വിധ പരിശോധനയും നടക്കുന്നില്ല. ഗുരുതരമായ പകര്‍ച്ച വ്യാധി ഭീഷണിയാണ് ഇത്തരം ഹോട്ടലുകളില്‍ നിലനില്‍ക്കുന്നത്. തട്ടുകടകള്‍ പൊളിക്കുന്നതിനെതിരെ സിപിഐ തൊഴിലാളി സംഘനടകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. സിപിഐയുടെ നേതാക്കള്‍ തലസ്ഥാനത്ത് മന്ത്രിയെ കാണാന്‍ തമ്പടിച്ചിരിക്കുകയാണ്. മന്ത്രി തലത്തില്‍ തീരുമാനമുണ്ടായാല്‍ തട്ടുകടകള്‍ പൊളിച്ച് നീക്കുന്നത് തല്‍ക്കാലം തടയിടാനാകുമെന്നാണ് നടത്തിപ്പുകാര്‍ കരുതുന്നത്. അതുവരെയും തട്ടുകടകള്‍ സംരക്ഷിച്ച് നിര്‍ത്താനുള്ള തന്ത്രപാടിലാണ് ഉടമകള്‍.
ഇന്നലെ തട്ടുകടകള്‍ പൊളിച്ചതിനെതിരെ ഉടമകളില്‍നിന്ന് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വന്‍ പോലീസ് സന്നാഹത്തോടെ അധികൃതര്‍ എത്തിയതിനാല്‍ ഉടമകള്‍ പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലായി പ്രത്യേക സാമ്പത്തിക മേഖല പരിസരം കാക്കനാട് ഐഎംജി എന്നിവിടങ്ങളിലായി നിരവധി തട്ടുകടകളാണ് പൊളിചച്് നീക്കിയത്. എന്നാല്‍, പൊളിച്ചതിന്റെ സ്ഥാനത്ത് ചിലതെല്ലാം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്നതാണ് അധികൃതരെ കുഴക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  6 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  6 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  6 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  6 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  6 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  6 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  6 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  6 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  6 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  6 days ago