HOME
DETAILS

ആടിക്കൊല്ലിയിലുണ്ട്, പേരിനൊരു 'സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി'

  
backup
October 28, 2018 | 4:25 AM

%e0%b4%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0

പുല്‍പ്പള്ളി: ലക്ഷങ്ങള്‍ മുടക്കി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിര്‍മിച്ചെങ്കിലും ആടികൊല്ലിയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പേരിനുമാത്രമാണ്.
1996ല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച ക്ലിനിക്കിന്റെ ഒ.പി. വിഭാഗം ആഴ്ചയില്‍ ഏതാനും ദിവസം പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ ഇതുകൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത സ്ഥിതിയാണുള്ളത്.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള നിരവധി രോഗികള്‍ക്കാണ് ആശുപത്രി അനുഗ്രഹമാകുന്നത്. എന്നാല്‍ ബന്ധപ്പെട്ടവരുടെ ആവഗണന കാരണം ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുകയാണ് ഈ ആതുരായലം.
2000ല്‍ കെ. മുരളീധരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയോളം ഉപയോഗിച്ച് നിര്‍മിച്ച രണ്ടു നില കെട്ടിടം ഇന്നും അനാഥമായി കിടക്കുകയാണ്. 20 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈ ആശുപത്രി അപ്‌ഗ്രേഡ് ചെയ്യുന്നതിനോ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനോ നടപടികള്‍ എടുത്തിട്ടില്ല.
ക്ലിനിക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഈ ആയുര്‍വേദ ആശുപത്രിയെ അപ്‌ഗ്രേഡ് ചെയ്താല്‍ ആവശ്യമായ പണം മുടക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് ഇപ്പോഴും ഈ നില തുടരാന്‍ കാരണം.
മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ ആശുപത്രിയെ 10 കിടക്കകളുള്ള ആശുപത്രിയാക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന് കഴിഞ്ഞ ഭരണകാലത്ത് എം.എല്‍.എ പറഞ്ഞിരുന്നു.
എന്നാല്‍ ഭരണ മാറ്റത്തോടെ അതും ജലരേഖയായി. ഇപ്പോള്‍ ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചവരെ മാത്രം ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി രോഗികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ സ്ഥിരം ഡോക്ടറോ കിടത്തി ചികിത്സ അടക്കമുള്ള മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് പ്രായമായവരടക്കമുള്ള നിര്‍ധന രോഗികള്‍ക്ക് ദുരിതമാവുകയാണ്.
ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥത കാരണം പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച ലക്ഷങ്ങളാണ് ഉപകാരപ്പെടാതെ നഷ്ടമാകുന്നത്. അപ്‌ഗ്രേഡ് ചെയ്ത് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  3 days ago
No Image

'ഇതാണോ നിങ്ങൾ ചോദിച്ച സ്ട്രൈക്ക് റേറ്റ്?'; അഗാർക്കർക്കും വിമർശകർക്കും മറുപടിയുമായി കെ.എൽ. രാഹുൽ, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ്

Cricket
  •  3 days ago
No Image

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പത്തുപേര്‍ക്ക് പരിക്ക് 

Kerala
  •  3 days ago
No Image

വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ആരോപണം; യൂറോപ്യന്‍ യൂണിയന് 25 ശതമാനം അധിക തീരുവ ചുമത്തി ട്രംപ് 

International
  •  3 days ago
No Image

15-കാരനെ പുറത്താക്കി 31-കാരന്റെ രോഷപ്രകടനം; ജാമിസണിനെതിരെ മുൻ താരം, ഐപിഎല്ലിൽ നാടകീയ രംഗങ്ങൾ

Cricket
  •  3 days ago
No Image

ഗ്യാസ് വില വര്‍ധന; വരാനിക്കുന്നത് ഗുരുതര പ്രതിസന്ധി; ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിക്കും

Kerala
  •  3 days ago
No Image

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റയും; മൈസൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിത ജീവിതം

latest
  •  3 days ago
No Image

കൊടുവള്ളിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക് 

Kerala
  •  3 days ago
No Image

ഫാസിസവും വംശഹത്യയും മറച്ചുവെക്കാൻ ഇസ്റാഈലികൾ കൊണ്ടുവന്ന ഒരാൾക്ക് കൈകൊടുക്കാൻ കഴിയില്ല; ഇസ്റാഈൽ പ്രതിനിധിയുമായി ഹസ്തദാനം നിരസിച്ച് ഫലസ്തീൻ ഫുട്ബോൾ തലവൻ

Football
  •  3 days ago
No Image

സമുദ്രപരിധിയിലെ അജ്ഞാത വസ്തുക്കൾ തൊടുകയോ നീക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

qatar
  •  3 days ago