HOME
DETAILS

ആടിക്കൊല്ലിയിലുണ്ട്, പേരിനൊരു 'സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി'

  
backup
October 28, 2018 | 4:25 AM

%e0%b4%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0

പുല്‍പ്പള്ളി: ലക്ഷങ്ങള്‍ മുടക്കി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിര്‍മിച്ചെങ്കിലും ആടികൊല്ലിയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പേരിനുമാത്രമാണ്.
1996ല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച ക്ലിനിക്കിന്റെ ഒ.പി. വിഭാഗം ആഴ്ചയില്‍ ഏതാനും ദിവസം പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ ഇതുകൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത സ്ഥിതിയാണുള്ളത്.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള നിരവധി രോഗികള്‍ക്കാണ് ആശുപത്രി അനുഗ്രഹമാകുന്നത്. എന്നാല്‍ ബന്ധപ്പെട്ടവരുടെ ആവഗണന കാരണം ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുകയാണ് ഈ ആതുരായലം.
2000ല്‍ കെ. മുരളീധരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയോളം ഉപയോഗിച്ച് നിര്‍മിച്ച രണ്ടു നില കെട്ടിടം ഇന്നും അനാഥമായി കിടക്കുകയാണ്. 20 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈ ആശുപത്രി അപ്‌ഗ്രേഡ് ചെയ്യുന്നതിനോ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനോ നടപടികള്‍ എടുത്തിട്ടില്ല.
ക്ലിനിക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഈ ആയുര്‍വേദ ആശുപത്രിയെ അപ്‌ഗ്രേഡ് ചെയ്താല്‍ ആവശ്യമായ പണം മുടക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് ഇപ്പോഴും ഈ നില തുടരാന്‍ കാരണം.
മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ ആശുപത്രിയെ 10 കിടക്കകളുള്ള ആശുപത്രിയാക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന് കഴിഞ്ഞ ഭരണകാലത്ത് എം.എല്‍.എ പറഞ്ഞിരുന്നു.
എന്നാല്‍ ഭരണ മാറ്റത്തോടെ അതും ജലരേഖയായി. ഇപ്പോള്‍ ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചവരെ മാത്രം ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി രോഗികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ സ്ഥിരം ഡോക്ടറോ കിടത്തി ചികിത്സ അടക്കമുള്ള മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് പ്രായമായവരടക്കമുള്ള നിര്‍ധന രോഗികള്‍ക്ക് ദുരിതമാവുകയാണ്.
ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥത കാരണം പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച ലക്ഷങ്ങളാണ് ഉപകാരപ്പെടാതെ നഷ്ടമാകുന്നത്. അപ്‌ഗ്രേഡ് ചെയ്ത് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  16 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  16 days ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  16 days ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  16 days ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  16 days ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  16 days ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  16 days ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  16 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  16 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  16 days ago