HOME
DETAILS

ആടിക്കൊല്ലിയിലുണ്ട്, പേരിനൊരു 'സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി'

  
Web Desk
October 28 2018 | 04:10 AM

%e0%b4%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0

പുല്‍പ്പള്ളി: ലക്ഷങ്ങള്‍ മുടക്കി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിര്‍മിച്ചെങ്കിലും ആടികൊല്ലിയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പേരിനുമാത്രമാണ്.
1996ല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച ക്ലിനിക്കിന്റെ ഒ.പി. വിഭാഗം ആഴ്ചയില്‍ ഏതാനും ദിവസം പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ ഇതുകൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത സ്ഥിതിയാണുള്ളത്.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള നിരവധി രോഗികള്‍ക്കാണ് ആശുപത്രി അനുഗ്രഹമാകുന്നത്. എന്നാല്‍ ബന്ധപ്പെട്ടവരുടെ ആവഗണന കാരണം ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുകയാണ് ഈ ആതുരായലം.
2000ല്‍ കെ. മുരളീധരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയോളം ഉപയോഗിച്ച് നിര്‍മിച്ച രണ്ടു നില കെട്ടിടം ഇന്നും അനാഥമായി കിടക്കുകയാണ്. 20 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈ ആശുപത്രി അപ്‌ഗ്രേഡ് ചെയ്യുന്നതിനോ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനോ നടപടികള്‍ എടുത്തിട്ടില്ല.
ക്ലിനിക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഈ ആയുര്‍വേദ ആശുപത്രിയെ അപ്‌ഗ്രേഡ് ചെയ്താല്‍ ആവശ്യമായ പണം മുടക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് ഇപ്പോഴും ഈ നില തുടരാന്‍ കാരണം.
മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ ആശുപത്രിയെ 10 കിടക്കകളുള്ള ആശുപത്രിയാക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന് കഴിഞ്ഞ ഭരണകാലത്ത് എം.എല്‍.എ പറഞ്ഞിരുന്നു.
എന്നാല്‍ ഭരണ മാറ്റത്തോടെ അതും ജലരേഖയായി. ഇപ്പോള്‍ ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചവരെ മാത്രം ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി രോഗികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ സ്ഥിരം ഡോക്ടറോ കിടത്തി ചികിത്സ അടക്കമുള്ള മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് പ്രായമായവരടക്കമുള്ള നിര്‍ധന രോഗികള്‍ക്ക് ദുരിതമാവുകയാണ്.
ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥത കാരണം പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച ലക്ഷങ്ങളാണ് ഉപകാരപ്പെടാതെ നഷ്ടമാകുന്നത്. അപ്‌ഗ്രേഡ് ചെയ്ത് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

Kerala
  •  42 minutes ago
No Image

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി

Kerala
  •  an hour ago
No Image

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം

uae
  •  an hour ago
No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  2 hours ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 hours ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 hours ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 hours ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 hours ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  3 hours ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  3 hours ago