HOME
DETAILS

ആടിക്കൊല്ലിയിലുണ്ട്, പേരിനൊരു 'സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി'

  
backup
October 28, 2018 | 4:25 AM

%e0%b4%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0

പുല്‍പ്പള്ളി: ലക്ഷങ്ങള്‍ മുടക്കി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിര്‍മിച്ചെങ്കിലും ആടികൊല്ലിയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പേരിനുമാത്രമാണ്.
1996ല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച ക്ലിനിക്കിന്റെ ഒ.പി. വിഭാഗം ആഴ്ചയില്‍ ഏതാനും ദിവസം പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ ഇതുകൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത സ്ഥിതിയാണുള്ളത്.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള നിരവധി രോഗികള്‍ക്കാണ് ആശുപത്രി അനുഗ്രഹമാകുന്നത്. എന്നാല്‍ ബന്ധപ്പെട്ടവരുടെ ആവഗണന കാരണം ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുകയാണ് ഈ ആതുരായലം.
2000ല്‍ കെ. മുരളീധരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയോളം ഉപയോഗിച്ച് നിര്‍മിച്ച രണ്ടു നില കെട്ടിടം ഇന്നും അനാഥമായി കിടക്കുകയാണ്. 20 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈ ആശുപത്രി അപ്‌ഗ്രേഡ് ചെയ്യുന്നതിനോ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനോ നടപടികള്‍ എടുത്തിട്ടില്ല.
ക്ലിനിക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഈ ആയുര്‍വേദ ആശുപത്രിയെ അപ്‌ഗ്രേഡ് ചെയ്താല്‍ ആവശ്യമായ പണം മുടക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് ഇപ്പോഴും ഈ നില തുടരാന്‍ കാരണം.
മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ ആശുപത്രിയെ 10 കിടക്കകളുള്ള ആശുപത്രിയാക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന് കഴിഞ്ഞ ഭരണകാലത്ത് എം.എല്‍.എ പറഞ്ഞിരുന്നു.
എന്നാല്‍ ഭരണ മാറ്റത്തോടെ അതും ജലരേഖയായി. ഇപ്പോള്‍ ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചവരെ മാത്രം ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി രോഗികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ സ്ഥിരം ഡോക്ടറോ കിടത്തി ചികിത്സ അടക്കമുള്ള മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് പ്രായമായവരടക്കമുള്ള നിര്‍ധന രോഗികള്‍ക്ക് ദുരിതമാവുകയാണ്.
ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥത കാരണം പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച ലക്ഷങ്ങളാണ് ഉപകാരപ്പെടാതെ നഷ്ടമാകുന്നത്. അപ്‌ഗ്രേഡ് ചെയ്ത് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് കവർച്ച: വീട്ടമ്മ പിടിയിൽ

Kerala
  •  3 days ago
No Image

പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് മുപ്പതോളം യാത്രക്കാർ; ആർ‌ക്കും പരുക്കുകളില്ല

Kerala
  •  3 days ago
No Image

പരുക്കേറ്റ ഗില്ലിന് പകരം സഞ്ജു ടീമിൽ; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിം​ഗ് തിരഞ്ഞെടുത്തു

Cricket
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫിനെ ബഹുദൂരം പിന്നിലാക്കി യുഡിഎഫ്; വോട്ട് വിഹിതത്തിൽ വൻ മുന്നേറ്റം; ഔദ്യോഗിക കണക്കുകൾ പുറത്ത്

Kerala
  •  3 days ago
No Image

ഒമാൻ സന്ദർശനത്തിനിടെ മോദിയുടെ ചെവിയിലുണ്ടായിരുന്നത് കമ്മലല്ല; വൈറലായ ആ ഉപകരണത്തിന്റെ രഹസ്യം ഇതാ!

oman
  •  3 days ago
No Image

ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; റിജു വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

latest
  •  3 days ago
No Image

വിസ്മയമായി മണലാരണ്യത്തിലെ മഞ്ഞുവീഴ്ച; ആഘോഷമാക്കി സഊദിയിലെ തബൂക്കിൽ സ്കീയിംഗ്

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ദുബൈയിലെ കനത്ത മഴയ്ക്കിടയിൽ ട്രാഫിക് നിയന്ത്രിച്ച് 'അജ്ഞാത നായകൻ'; വീഡിയോ വൈറൽ

uae
  •  3 days ago
No Image

അച്ഛൻ പണയം വെച്ചത് 28 പവൻ സ്വർണം; മകൻ തിരിച്ചെടുക്കാൻ എത്തിയപ്പോൾ മുക്കുപണ്ടം; അന്വേഷണം

Kerala
  •  3 days ago