HOME
DETAILS

ജില്ലാ പൊലിസ് മേധാവിയെ മാറ്റിയ നടപടി വിവാദമാകുന്നു

  
backup
June 13, 2017 | 10:25 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae



കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകം ജില്ലാ പൊലിസ് മേധാവി കെ. ജയനാഥിനെ മാറ്റിയ നടപടി വിവാദമാകുന്നു. ഓഫിസിന് നേരെയുണ്ടായ ബോംബേറ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കാത്തതാണ് കമ്മിഷണറെ മാറ്റാന്‍ ഇടയാക്കിയതെന്നാണ് സൂചന.
ഓഫിസിന് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് നോര്‍ത്ത് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ടെങ്കിലും സംഭവം നടന്ന് അഞ്ചു ദിവസമായിട്ടും പൊലിസിന് ഇതു സംബന്ധിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കൂടാതെ ഓഫിസിന് നേരെയുള്ള അക്രമമായി മാത്രമാണ് പൊലിസ് ഇതിനെ കാണുന്നതെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതിനെ സെക്രട്ടറിയുടെ വധശ്രമമായിട്ടാണ് കണക്കാക്കുന്നത്. ഇതാണ് ജില്ലാ പൊലിസിനോട് നീരസമുണ്ടാകാന്‍ കാരണമെന്നാണ് നിഗമനം. എന്നാല്‍ കമ്മിഷണറെ മാറ്റിയത് നിയമം ലംഘിച്ചാണെന്നത് ആഭ്യന്തര വകുപ്പിന് തലവേദനയായിരിക്കുകയാണ്. കേരളാ പൊലിസ് ആക്ടിലെ മാനദണ്ഡവും രണ്ടു വര്‍ഷം കാലാവധി പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥയും നിലനില്‍ക്കെ ഇതിന്റെ നഗ്നമായ നിയമലംഘനമാണ് ആഭ്യന്തര വകുപ്പ് നടത്തിയിരിക്കുന്നത്.
നടപടിക്കെതിരേ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തു വന്നിട്ടുണ്ട്. സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് വഴങ്ങാത്ത കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറെ പെട്ടെന്ന് മാറ്റിയ നടപടി നിയമ ലംഘനവും സുപ്രിംകോടതി വിധിക്കെതിരും ദുരൂഹവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊലിസ് വകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി കോഴിക്കോട്ടുള്ളപ്പോള്‍ കമ്മിഷണറെ മാറ്റിയ നടപടി നീതീകരിക്കാനാവില്ല. കമ്മിഷണറെ മാറ്റാനുള്ള കാരണം എന്തെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ രാഷ്ട്രീയ ദൗത്യം പൊലിസിലൂടെ നടപ്പാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുരേന്ദ്രന്‍ ആരോപിച്ചു. കമ്മിഷണറെ മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആസൂത്രിത നീക്കമാണ്. ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ ആര്‍.എസ്.എസാണ് അക്രമം നടത്തിയതെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരൂഹമാണ്. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കമ്മിഷണറെ മാറ്റിയത് സി.പി.എമ്മിന് രാഷ്ട്രീയ ലക്ഷ്യം നേടാനാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റലും നിയമിക്കലും സര്‍ക്കാരിന്റെ കാര്യമാണെന്നും അതില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ പാര്‍ട്ടി ഇടപെടാറില്ല. കമ്മിഷണറുടെ പ്രവര്‍ത്തനം വേണ്ട തരത്തിലല്ലെങ്കില്‍ സര്‍ക്കാരിന് മാറ്റാവുന്നതേയുള്ളൂ. ഇന്ന സ്ഥാനത്ത് ഇന്നയാളെ വയ്ക്കണമെന്ന് പാര്‍ട്ടി പറയാറില്ല. ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  4 days ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  4 days ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  4 days ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  4 days ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  4 days ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  4 days ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  4 days ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  4 days ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  4 days ago