HOME
DETAILS

ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന് സി.പി.എം

  
backup
February 23 2021 | 03:02 AM

3643861465-2
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എല്‍.ഡി.എഫ് ഘടകകക്ഷിയായ ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് സി.പി.എം. 
പുതിയ കക്ഷികള്‍ മുന്നണിയിലേക്കു വന്ന സാഹചര്യത്തില്‍ പൊതുവെ സ്വാധീനം കുറഞ്ഞ ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. തെക്കന്‍ കേരളത്തിലുള്‍പ്പെടെ ഏഴു സീറ്റുകളാണ് ഐ.എന്‍.എല്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫിന്റെ ആദ്യഘട്ട സീറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. കൊല്ലം ജില്ലയില്‍ രണ്ടും മലബാറില്‍ അഞ്ചും സീറ്റുകളാണ് ആവശ്യപ്പെട്ടത്. 
നേരത്തെ കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട് എന്നിവിടങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചിരുന്നത്. ഈ സീറ്റുകള്‍ തന്നെ നല്‍കുമെന്നാണ് സി.പി.എം നിലപാട്. 
എല്‍.ഡി.എഫിനൊപ്പം നിന്ന് ആദ്യകാലത്ത് ഏഴു സീറ്റുകളിലാണ് ഐ.എന്‍.എല്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഇതു നാലായും പിന്നീടു മൂന്നായും ചുരുങ്ങുകയായിരുന്നു. 
മാധ്യമങ്ങള്‍ക്കു മുന്നില്‍ വിവാദമുണ്ടാക്കാനാണ് കൂടുതല്‍ സീറ്റുകള്‍ ഐ.എന്‍.എല്‍ ആവശ്യപ്പെട്ടതെന്ന് സി.പി.എം സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. 
 
മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഇക്കാര്യം അദ്ദേഹം ഐ.എന്‍.എല്‍ സംസ്ഥാന നേതാക്കളോട് നേരിട്ടു പറഞ്ഞതായി സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. 
എന്നാല്‍ എല്‍.ഡി.എഫിലെ സി.പി.എം ഒഴികെയുള്ള മറ്റു കക്ഷികളേക്കാള്‍ ചില മേഖലകളില്‍ ഐ.എന്‍.എല്ലിനു കൂടുതല്‍ സ്വാധീനമുണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടിലാണ് നേതൃത്വം. 
 
പാര്‍ട്ടി മുന്നണിയിലെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് ചോദിച്ചതില്‍ തെറ്റില്ലെന്നും മുന്നണിയിലെ നിലവിലെ സാഹചര്യമനുസരിച്ച് സീറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകുമെന്നും അല്ലാതെ വിവാദങ്ങളുണ്ടാക്കാനല്ല കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതെന്നും ഐ.എന്‍.എല്‍ സംസ്ഥാന ഭാരവാഹികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

Kerala
  •  12 hours ago
No Image

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്

National
  •  12 hours ago
No Image

' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്

Kerala
  •  12 hours ago
No Image

ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്

oman
  •  12 hours ago
No Image

ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs

uae
  •  13 hours ago
No Image

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും

uae
  •  13 hours ago
No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  14 hours ago
No Image

കൊല്ലത്ത് സ്‌കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍;  നിറയെ കുട്ടികളുമായി ബസ്

Kerala
  •  14 hours ago
No Image

മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍

Saudi-arabia
  •  14 hours ago
No Image

തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും

Kerala
  •  14 hours ago