HOME
DETAILS

ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന് സി.പി.എം

  
backup
February 23, 2021 | 3:22 AM

3643861465-2
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എല്‍.ഡി.എഫ് ഘടകകക്ഷിയായ ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് സി.പി.എം. 
പുതിയ കക്ഷികള്‍ മുന്നണിയിലേക്കു വന്ന സാഹചര്യത്തില്‍ പൊതുവെ സ്വാധീനം കുറഞ്ഞ ഐ.എന്‍.എല്ലിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. തെക്കന്‍ കേരളത്തിലുള്‍പ്പെടെ ഏഴു സീറ്റുകളാണ് ഐ.എന്‍.എല്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫിന്റെ ആദ്യഘട്ട സീറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. കൊല്ലം ജില്ലയില്‍ രണ്ടും മലബാറില്‍ അഞ്ചും സീറ്റുകളാണ് ആവശ്യപ്പെട്ടത്. 
നേരത്തെ കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട് എന്നിവിടങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചിരുന്നത്. ഈ സീറ്റുകള്‍ തന്നെ നല്‍കുമെന്നാണ് സി.പി.എം നിലപാട്. 
എല്‍.ഡി.എഫിനൊപ്പം നിന്ന് ആദ്യകാലത്ത് ഏഴു സീറ്റുകളിലാണ് ഐ.എന്‍.എല്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഇതു നാലായും പിന്നീടു മൂന്നായും ചുരുങ്ങുകയായിരുന്നു. 
മാധ്യമങ്ങള്‍ക്കു മുന്നില്‍ വിവാദമുണ്ടാക്കാനാണ് കൂടുതല്‍ സീറ്റുകള്‍ ഐ.എന്‍.എല്‍ ആവശ്യപ്പെട്ടതെന്ന് സി.പി.എം സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. 
 
മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഇക്കാര്യം അദ്ദേഹം ഐ.എന്‍.എല്‍ സംസ്ഥാന നേതാക്കളോട് നേരിട്ടു പറഞ്ഞതായി സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. 
എന്നാല്‍ എല്‍.ഡി.എഫിലെ സി.പി.എം ഒഴികെയുള്ള മറ്റു കക്ഷികളേക്കാള്‍ ചില മേഖലകളില്‍ ഐ.എന്‍.എല്ലിനു കൂടുതല്‍ സ്വാധീനമുണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടിലാണ് നേതൃത്വം. 
 
പാര്‍ട്ടി മുന്നണിയിലെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് ചോദിച്ചതില്‍ തെറ്റില്ലെന്നും മുന്നണിയിലെ നിലവിലെ സാഹചര്യമനുസരിച്ച് സീറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകുമെന്നും അല്ലാതെ വിവാദങ്ങളുണ്ടാക്കാനല്ല കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതെന്നും ഐ.എന്‍.എല്‍ സംസ്ഥാന ഭാരവാഹികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലുറപ്പ് പദ്ധതി അട്ടമറിച്ച് കേന്ദ്ര സര്‍ക്കാര്‍;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  9 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  9 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  9 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  9 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  9 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  9 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  9 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  9 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  9 days ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  9 days ago