HOME
DETAILS

ട്വന്റി-20 ലോകകപ്പ് ഫൈനല്‍ നാളെ: ബാറ്റിങ് മികവുമായി ഇംഗ്ലണ്ട്; എറിഞ്ഞുവീഴ്ത്താന്‍ പാകിസ്താന്‍

  
backup
November 12, 2022 | 10:04 AM

t20-world-cup-final-tomorrow111

സിഡ്‌നി: ചരിത്രമുറങ്ങുന്ന മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ ട്വന്റി-20 ക്രിക്കറ്റിലെ ലോക ചാംപ്യന്മാരുടെ കിരീടധാരണം നടക്കും. ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും പാകിസ്താനുമാണ് കലാശപ്പോരിനായി പാഡണിയുന്നത്.

ബാറ്റിങ്, ഫീല്‍ഡിങ് മികവുമായി മുന്നേറുന്ന ഇംഗ്ലീഷ് പടയെ കീഴടക്കാന്‍ ബൗളിങ് കരുത്തുമായെത്തുന്ന പാകിസ്താന് കഴിയുമെയന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഈ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യയോടും സിംബാബ്‌വെയോടും തോല്‍വി ഏറ്റുവാങ്ങിയ പാകിസ്താന്‍ ഫൈനല്‍ കാണുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. ട്വന്റി ക്രിക്കറ്റില്‍ പഴയ കണക്കുകള്‍ക്ക് പ്രസക്തിയില്ല. എന്തും എപ്പോഴും സംഭവിക്കാമെന്ന അനിശ്ചിതത്വമാണ് ഗെയിമിനെ മനോഹരമാക്കുന്നത്. സെമിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്പ്രഭമാക്കി ഇംഗ്ലീഷ് ഓപണര്‍മാര്‍ കളംനിറഞ്ഞപ്പോള്‍ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. മികച്ച ബൗളിങ് നിരയിലാണ് പാകിസ്താന്റെ പ്രതീക്ഷ.

2009ല്‍ പാകിസ്താനും 2010ല്‍ ഇംഗ്ലണ്ടും ടി-20 ലോകകപ്പ് ജേതാക്കളായിരുന്നു. റാങ്കിങില്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമാണ്. ഇരു രാജ്യങ്ങളും അടുത്തിടെ ഏഴ് മല്‍സരങ്ങളുടെ ട്വന്റി-20 പരമ്പരയില്‍ മാറ്റുരച്ചപ്പോള്‍ നാല് വിജയവുമായി ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. ഇതുവരെ കളിച്ച 28 മല്‍സരങ്ങളില്‍ 18ലും ഇംഗ്ലണ്ട് വെന്നിക്കൊടി നാട്ടി. ഒമ്പതെണ്ണത്തില്‍ പാകിസ്താന്‍ വിജയിച്ചപ്പോള്‍ ഒരു മല്‍സരം റിസള്‍ട്ട് ഇല്ലാതെ അവസാനിച്ചു.

1992ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇതേ ഗ്രൗണ്ടില്‍ പാകിസ്താനും ഇംഗ്ലണ്ടും ഏറ്റുമുട്ടിയതിന്റെ ആവര്‍ത്തനമായി നാളത്തെ ഫൈനലിനെ കാണുന്നവരുണ്ട്. അന്ന് പാക് പട ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം ചൂടി. ഇത്തവണത്തെ പോലെ തന്നെ അന്നും സെമിയില്‍ ന്യൂസിലന്‍ഡിനെയാണ് പാകിസ്താന്‍ മറികടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6000ത്തിൽ നിന്നും 2000ത്തിലേക്ക്; ബി.എൽ.ഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചു

Kerala
  •  3 days ago
No Image

സുരക്ഷ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഇറാൻ

International
  •  3 days ago
No Image

യു.എ.ഇയിൽ ഇന്ന് ശവ്വാൽ പിറ കാണുമോ? മാസപ്പിറവി നിരീക്ഷണ സമിതി വൈകിട്ട് യോഗം ചേരും

uae
  •  3 days ago
No Image

ഖത്തറില്‍ നാടണഞ്ഞത് അയ്യായിരത്തിലേറെ ഇന്ത്യക്കാര്‍; എംബസി രക്ഷാപ്രവര്‍ത്തനത്തില്‍

qatar
  •  3 days ago
No Image

മ്യാന്‍മറിലേക്ക് ഇന്ത്യവഴി ആയുധക്കടത്ത്; സായുധ സംഘങ്ങള്‍ക്ക് ആയുധ പരിശീലനവും നല്‍കി; ഏഴ് വിദേശികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  3 days ago
No Image

ഗംഗാനദി തീരത്ത് ബിരിയാണി കഴിച്ചു; മതവികാരം വ്രണപ്പെട്ടെന്ന് യുവമോര്‍ച്ച; 14 മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് യുപി പൊലിസ് 

National
  •  3 days ago
No Image

ദാൽ തടാകതീരത്ത് വർണ്ണവസന്തം; ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡനിൽ പുഷ്പോത്സവത്തിന് തുടക്കം

National
  •  3 days ago
No Image

നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടവരും; സണ്ണി ജോസഫിന്റെ മണ്ഡലത്തില്‍ സുധാകരന്‍ അനുകൂല പോസ്റ്ററുകള്‍; പോര് മുറുകുന്നു 

Kerala
  •  3 days ago
No Image

കണ്ണൂരിനെ ചൊല്ലി തർക്കം മുറുകുന്നു; കോൺഗ്രസിൽ സുധാകരൻ്റെ പടയൊരുക്കം, നാളെ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

Kerala
  •  3 days ago
No Image

പ്രഷര്‍ പമ്പ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago

No Image

ജനവിധി തേടി ജന്മ നാട്ടിലേക്ക്: പോരാട്ടം അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൈപ്പത്തി ചിഹ്നത്തിൽ; മുൻഗണന പാലക്കാട്ടെ ജനങ്ങൾക്കും ആവശ്യങ്ങൾക്കും; സ്ഥാനാർത്ഥിത്വത്തിനു പിന്നാലെ കുറിപ്പുമായി രമേഷ് പിഷാരടി

Kerala
  •  3 days ago
No Image

ഇരുട്ടിലായി ക്യൂബ; യുഎസ് ഉപരോധം കടുക്കുന്നു, രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ

International
  •  3 days ago
No Image

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം; തൊടുപുഴയില്‍ ഇത്തവണ പിജെ ജോസഫില്ല; പകരം മകന്‍ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കേരള കോണ്‍ഗ്രസ് 

Kerala
  •  3 days ago
No Image

രണ്ട് ഗുണ്ടാസംഘങ്ങൾ ഒരേ ജയിലിൽ വേണ്ട; അലുവ അതുൽ കൊലക്കേസ് പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി; നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന്

Kerala
  •  3 days ago