
സ്വന്തം ജനതയെ പോലും മാനിക്കാത്ത നെതന്യാഹു ഭരണകൂടമേ നിങ്ങളുടെ അന്ത്യം നിങ്ങളുടെ തെരുവില്‍ നിന്ന് തന്നെയായിരിക്കും

ഗസ്സയില്‍ ബന്ദികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് നെതന്യാഹു ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുകയാണ് ഇസ്‌റാഈല്‍ ജനത. ബന്ദികളുടെ മോചനത്തിനായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.
പ്രതിഷേധിക്കുന്ന സ്വന്തം ജനതയെ അതിക്രൂരമായാണ് നെതന്യാഹു ഭരണകൂടം നേരിടുന്നത്. ശാന്തമായ പ്രതിഷേധിക്കുന്നവര്‍വര്‍ക്ക് നേരെ നെതന്യാഹുവിന്റെ സയണിസ്റ്റ്‌സേന കടുത്ത അക്രമം അഴിച്ചു വിടുന്നു. എന്തിനേറെ പ്രതിഷേധക്കാര്‍ക്ക് നേരെ മലിന ജലം പോലും സ്‌പ്രേ ചെയ്തു ഇസ്‌റാഈലി പൊലിസ്. അതിന്റെ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരിക്കുന്നു. പ്രതിഷേധിച്ച് കൂടിയിരിക്കുന്ന സ്വന്തം ജനതക്കു മേല്‍ മലിന ജലം തളിക്കുന്ന ഭരണാധികാരി.
സ്വന്തം ജനതയോടു പോലും ഒരു പ്രതിബദ്ധതയുമില്ലാത്തവരാണ് പൊളിറ്റിക്കല്‍ സയണിസത്തിന്റെ വക്താക്കലെന്ന് ഈ രംഗങ്ങള്‍ ഒരിക്കല്‍ കൂടി വിളിച്ചു പറയുന്നു. വെറും കച്ചവടം മാത്രം മുന്നില്‍ കാണുന്ന ഭരണ കൂടം. അവര്‍ക്ക് അവരുടെ ജനതയോ ജനങ്ങളുടെ വികാരങ്ങളോ വിഷയമല്ല. ജനതയുടെ സുരക്ഷയും അവരെ ബാധിക്കുന്നില്ല. ഇത് തിരിച്ചറിയാന്‍ ഇസ്‌റാഈല്‍ ജനത ഏറെ വൈകിപ്പോയി എന്നതാണ് നേര്. എന്നാല്‍ അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം അവര്‍ ഓശാന പാടിയ ഭീകരത, ഫലസ്തീന്‍ ജനതക്കു മേല്‍ അതിക്രൂരതയുടെ തീമഴയായ് പെയ്തിറങ്ങിയ അധികാര ഭ്രാന്ത് തങ്ങള്‍ക്ക് മേല്‍ തിരിച്ചു പെയ്യുന്ന കാലം അതിവിദൂരമല്ലെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിയുന്നുണ്ട്. ഇനിയും വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ശേഷിക്കുന്നവരെ കൂടി കഫന്‍ പുടവകളില്‍ തിരിച്ചയക്കുമെന്ന ഹമാസിന്റെ മുന്നറിയിപ്പ് വകവെക്കാതെ വീണ്ടും വീണ്ടും ഫലസ്തീന്‍ ജനതക്കു മേല്‍ ബോംബ് വര്‍ഷിക്കുന്ന സയണിസ്റ്റ് ഭീകര ഭരണകൂടത്തെ അവര്‍ തന്നെ വെറുത്തു തുടങ്ങിയിരിക്കുന്നു.
നെതന്യാഹുവിന്റെ താക്കീതുകളൊന്നും വകവെക്കാതെയാണ് ഇത്തവണ അവര്‍ തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാര്‍ ബീജിന്‍ സ്ട്രീറ്റിലെ ഇസ്‌റാഈല്‍ പ്രതിരോധ സേനയുടെ സൈനിക ആസ്ഥാനത്ത് ഗതാഗതം തടഞ്ഞ് പ്രതിഷേധിക്കുകയും തെരുവുകള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.
നെതന്യാഹു കരുതുന്നത് ഇസ്‌റാഈലിലെ ജനങ്ങള്‍ എല്ലാവരും മണ്ടന്‍മാര്‍ ആണെന്നാണ്. ഹിസ്ബുള്ള, ഇറാന്‍, വെസ്റ്റ് ബാങ്ക്, ഗസ എന്നിവ ഉള്‍പ്പെടുന്ന അച്ചുതണ്ട് ആണ് ഏറ്റവും അപകടകരമെന്ന് നാം കരുതി. എന്നാല്‍ രാഷ്ട്രത്തിന് ഏറ്റവും അപകടകരം ദേശീയ സുരക്ഷ മന്ത്രി ബെന്‍ഗ്വിര്‍ ധനകാര്യമന്ത്രി സ്‌മോട്രിച്ച് എന്നിവരുടെ സഖ്യമാണ്.ഈ രണ്ട് വ്യക്തികളെ നിയന്ത്രിക്കാന്‍ പറ്റാത്ത നെതന്യാഹൂ..നിങ്ങള്‍ എങ്ങനെയാണ് 14 കിലോമീറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്,' കൊല്ലപ്പെട്ട ബന്ദികളിലൊരാളായ ലിരി അബാഗിന്റെ പിതാവായ എലി അബാഗ് രോഷത്തോടെ ചോദിച്ചതാണിത്. ഈ ചോദ്യം ഇതിനേക്കാള്‍ രൂക്ഷമായി ഇസ്‌റാഈലിന്റെ തെരുവോരങ്ങളില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരുപക്ഷെ, സയണിസത്തിന്റെ അന്ത്യം അവിടെ കുടിയിരുത്തപ്പെട്ട ജനതയുടെ കൈകളാല്‍ തന്നെയായിരിക്കും.
In Israel, protests have escalated for the third consecutive day following the deaths of hostages in Gaza, with citizens demanding a ceasefire
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അശ്രദ്ധമായി ലെയ്ൻ മാറ്റുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണം; ദൃശ്യങ്ങളുമായി ബോധവൽക്കരണം നടത്തി അജ്മാൻ പൊലിസ്
uae
• a day ago
'അവര്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫുട്‌ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍
International
• a day ago
കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്‌റൈൻ പൗരന്മാർക്ക് പുതുക്കിയ ബഹ്‌റൈൻ പാസ്‌പോർട്ടുകൾ അനുവദിച്ചു; നടപടി ബഹ്റൈൻ രാജാവിന്റെ ഉത്തരവ് പ്രകാരം
latest
• a day ago
വാഹനാപകടത്തില്‍ പരുക്കേറ്റ യുവ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
Kerala
• a day ago
യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ? സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം
uae
• a day ago
ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ഗൈഡ്
uae
• a day ago
'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ
National
• a day ago
ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം
uae
• a day ago
കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Kuwait
• a day ago
അമീബിക് മസ്തിഷ്‌ക ജ്വരം: അടിയന്തിര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു
Kerala
• a day ago
'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന് ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്ഗോപി
Kerala
• a day ago
സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം
Business
• a day ago
അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍
International
• a day ago
വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം
uae
• a day ago
ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
Kerala
• a day ago
ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി
National
• a day ago
10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം
Kerala
• a day ago
ഖത്തറിലെ ഇസ്‌റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും
Saudi-arabia
• a day ago
യുഎഇ സ്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍
uae
• a day ago
'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന്
International
• a day ago
രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
Kerala
• a day ago