HOME
DETAILS

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

  
Web Desk
September 15, 2024 | 6:28 AM

Israel Urges Evacuation of Northern Gaza Amid Rising Tensions and Rocket Attacks

സിറ്റി: വടക്കന്‍ ഗസ്സ ഒഴിയണമെന്ന ആവശ്യവുമായി വീണ്ടും ഇസ്‌റാഈല്‍. വലിയൊരു മേഖലയിലെ ആളുകളോട് എത്രയും പെട്ടെന്ന് ഒഴിയണമെന്ന നിര്‍ദ്ദേശം ഇസ്‌റാഈല്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഈ ഭാഗത്തുനിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്ന് പറഞ്ഞാണ് വീണ്ടും ആക്രമണത്തിന് ഇസ്‌റാഈല്‍ തയാറെടുക്കുന്നത്. വടക്കന്‍ ഗസ്സ മുനമ്പിലെ അല്‍ മന്‍ഷിയ്യ, ഷെയ്ഖ് സായിദ്, ബയ്ത് ലാഹിയ എന്നിവിടങ്ങളില്‍നിന്നാണ് പ്രദേശവാസികളോട് അവരുടെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. 

ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍ ഇസ്‌റാഈലിന് നേരെ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ്  സൈന്യത്തിന്റെ ആരോപണം. നിലവില്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ പ്രദേശം അപകടകരമായ മേഖലയാണെന്ന് സൈനിക വക്താവ് അവിചയ് അദ്രയേ ആരോപിക്കുന്നു. അതേസമയം, ഇവിടത്തെ ആരോഗ്യ കേന്ദ്രങ്ങളെ ഒഴിപ്പിക്കില്ലെന്നാണ് സൈന്യം പറയുന്നത്.

ശനിയാഴ്ച വടക്കന്‍ ഗസ്സയില്‍നിന്ന് രണ്ട് റോക്കറ്റുകള്‍ ഇസ്‌റാഈലിന് നേരെ വിക്ഷേപിച്ചതെന്നാണ് സൈന്യത്തിന്റെ ആരോപണം.  ഇതില്‍ ഒന്ന് കടലില്‍ വീണതായും മറ്റൊന്ന് തെക്കന്‍ ഇസ്‌റാഈലിലെ അഷ്‌കലോണില്‍ തകര്‍ത്തുവെന്നും ഇസ്‌റാഈല്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ ഉത്തരവ് ഇറക്കിയത്.

ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച ആക്രമണത്തിനിടയിലും ലക്ഷക്കണക്കിന് പേരെ വടക്കന്‍ ഗസ്സയില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചത്. ലക്ഷക്കണക്കിന് പേര്‍ ഇവിടെനിന്ന് പലായനം ചെയ്തു.

അതിനിടെ വടക്കന്‍ ഗസ്സയില്‍ ഹമാസിനെ പൂര്‍ണമായും തുരത്തിയെന്ന് കാണിച്ച് ഇവിടെനിന്ന് ഇസ്‌റാഈലി സൈന്യം പിന്‍വാങ്ങിയിരുന്നു. ഇതിന് ശേഷം നിരവധി പേര്‍ വടക്കന്‍ ഗസ്സയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇവിടെനിന്ന് വീണ്ടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നത് വലിയ ദുരിതം തന്നെയാകും സൃഷ്ടിക്കുക.

ഗസ്സയിലെ ഇസ്‌റാഈലിന്റെ ആസൂത്രിത വംശഹത്യ 344 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 41,182 പേരാണ് കൊല്ലപ്പെട്ടത്. 95,280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ 64 പേര്‍ മരണത്തിന് കീഴടങ്ങി. 155 പേര്‍ക്ക് പരിക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  9 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  9 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായി സൈബർ സെല്ലും പൊലിസും

Kerala
  •  9 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  9 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  9 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  9 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  9 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  9 days ago
No Image

 'ഗുഡ് മോണിങ് കളക്ടർ' പദ്ധതിയുമായി ജില്ലാ ഭരണകൂടം: വിദ്യാർഥികൾക്ക് വയനാട് കളക്ടറുമായി സംവദിക്കാം

Kerala
  •  9 days ago