HOME
DETAILS

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

  
Web Desk
September 15, 2024 | 6:28 AM

Israel Urges Evacuation of Northern Gaza Amid Rising Tensions and Rocket Attacks

സിറ്റി: വടക്കന്‍ ഗസ്സ ഒഴിയണമെന്ന ആവശ്യവുമായി വീണ്ടും ഇസ്‌റാഈല്‍. വലിയൊരു മേഖലയിലെ ആളുകളോട് എത്രയും പെട്ടെന്ന് ഒഴിയണമെന്ന നിര്‍ദ്ദേശം ഇസ്‌റാഈല്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഈ ഭാഗത്തുനിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്ന് പറഞ്ഞാണ് വീണ്ടും ആക്രമണത്തിന് ഇസ്‌റാഈല്‍ തയാറെടുക്കുന്നത്. വടക്കന്‍ ഗസ്സ മുനമ്പിലെ അല്‍ മന്‍ഷിയ്യ, ഷെയ്ഖ് സായിദ്, ബയ്ത് ലാഹിയ എന്നിവിടങ്ങളില്‍നിന്നാണ് പ്രദേശവാസികളോട് അവരുടെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. 

ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍ ഇസ്‌റാഈലിന് നേരെ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ്  സൈന്യത്തിന്റെ ആരോപണം. നിലവില്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ പ്രദേശം അപകടകരമായ മേഖലയാണെന്ന് സൈനിക വക്താവ് അവിചയ് അദ്രയേ ആരോപിക്കുന്നു. അതേസമയം, ഇവിടത്തെ ആരോഗ്യ കേന്ദ്രങ്ങളെ ഒഴിപ്പിക്കില്ലെന്നാണ് സൈന്യം പറയുന്നത്.

ശനിയാഴ്ച വടക്കന്‍ ഗസ്സയില്‍നിന്ന് രണ്ട് റോക്കറ്റുകള്‍ ഇസ്‌റാഈലിന് നേരെ വിക്ഷേപിച്ചതെന്നാണ് സൈന്യത്തിന്റെ ആരോപണം.  ഇതില്‍ ഒന്ന് കടലില്‍ വീണതായും മറ്റൊന്ന് തെക്കന്‍ ഇസ്‌റാഈലിലെ അഷ്‌കലോണില്‍ തകര്‍ത്തുവെന്നും ഇസ്‌റാഈല്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ ഉത്തരവ് ഇറക്കിയത്.

ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച ആക്രമണത്തിനിടയിലും ലക്ഷക്കണക്കിന് പേരെ വടക്കന്‍ ഗസ്സയില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചത്. ലക്ഷക്കണക്കിന് പേര്‍ ഇവിടെനിന്ന് പലായനം ചെയ്തു.

അതിനിടെ വടക്കന്‍ ഗസ്സയില്‍ ഹമാസിനെ പൂര്‍ണമായും തുരത്തിയെന്ന് കാണിച്ച് ഇവിടെനിന്ന് ഇസ്‌റാഈലി സൈന്യം പിന്‍വാങ്ങിയിരുന്നു. ഇതിന് ശേഷം നിരവധി പേര്‍ വടക്കന്‍ ഗസ്സയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇവിടെനിന്ന് വീണ്ടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നത് വലിയ ദുരിതം തന്നെയാകും സൃഷ്ടിക്കുക.

ഗസ്സയിലെ ഇസ്‌റാഈലിന്റെ ആസൂത്രിത വംശഹത്യ 344 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 41,182 പേരാണ് കൊല്ലപ്പെട്ടത്. 95,280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ 64 പേര്‍ മരണത്തിന് കീഴടങ്ങി. 155 പേര്‍ക്ക് പരിക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീപ്പിന്റെ സ്റ്റിയറിങ്, ബൈക്കിന്റെ എന്‍ജിന്‍; ആക്രി സാധനങ്ങള്‍ കൊണ്ട് വയനാട്ടിലെ പ്ലസ് ടുക്കാരുടെ 'വേറെ ലെവല്‍' വണ്ടി... കൈയടി നേടി സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാര്‍ഥികള്‍

Kerala
  •  7 days ago
No Image

മാസപ്പടിക്കേസ്; മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വസതിയിലും ഇഡിയെത്തി 

Kerala
  •  7 days ago
No Image

എസ്‌ഐആര്‍ നിയമസാധുത: സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

National
  •  7 days ago
No Image

കെ- റെയില്‍ വിരുദ്ധ സമരം; കേസുകളുടെ വിവരങ്ങള്‍ തേടി പൊലിസ് മേധാവി 

Kerala
  •  7 days ago
No Image

സിവിൽ സർവിസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് നീക്കം; ആരാകും പുതിയ ചീഫ് സെക്രട്ടറി 

Kerala
  •  7 days ago
No Image

കേസ് ഡയറി തിരുത്തൽ; ഡി.ജി.പി പദവി ലക്ഷ്യമിടുന്ന അജിത് കുമാറിന് തിരിച്ചടി

Kerala
  •  7 days ago
No Image

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് 

Kerala
  •  7 days ago
No Image

ത്യാഗ സ്മരണകള്‍ പുതുക്കി ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍: രാവിലെ തന്നെ പള്ളികളിലെത്തി വിശ്വാസികള്‍; ലോക മുസ്ലിംകള്‍ക്ക് ആശംസ നേര്‍ന്ന് ഭരണാധികാരികള്‍ 

uae
  •  7 days ago
No Image

അഴിച്ചുപണി; ബോർഡ്, കോർപറേഷൻ തലപ്പത്തെത്താൻ നേതാക്കളുടെ നെട്ടോട്ടം

Kerala
  •  7 days ago
No Image

യു.എ.ഇയില്‍ ബലി പെരുന്നാള്‍ ദിനത്തില്‍ തെളിഞ്ഞ കാലാവസ്ഥ; ഇന്ന് താപനില ഉയരും | UAE Weather

uae
  •  7 days ago

No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  7 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  7 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  8 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  8 days ago