HOME
DETAILS

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

  
Web Desk
September 15, 2024 | 6:28 AM

Israel Urges Evacuation of Northern Gaza Amid Rising Tensions and Rocket Attacks

സിറ്റി: വടക്കന്‍ ഗസ്സ ഒഴിയണമെന്ന ആവശ്യവുമായി വീണ്ടും ഇസ്‌റാഈല്‍. വലിയൊരു മേഖലയിലെ ആളുകളോട് എത്രയും പെട്ടെന്ന് ഒഴിയണമെന്ന നിര്‍ദ്ദേശം ഇസ്‌റാഈല്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഈ ഭാഗത്തുനിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്ന് പറഞ്ഞാണ് വീണ്ടും ആക്രമണത്തിന് ഇസ്‌റാഈല്‍ തയാറെടുക്കുന്നത്. വടക്കന്‍ ഗസ്സ മുനമ്പിലെ അല്‍ മന്‍ഷിയ്യ, ഷെയ്ഖ് സായിദ്, ബയ്ത് ലാഹിയ എന്നിവിടങ്ങളില്‍നിന്നാണ് പ്രദേശവാസികളോട് അവരുടെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. 

ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍ ഇസ്‌റാഈലിന് നേരെ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ്  സൈന്യത്തിന്റെ ആരോപണം. നിലവില്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ പ്രദേശം അപകടകരമായ മേഖലയാണെന്ന് സൈനിക വക്താവ് അവിചയ് അദ്രയേ ആരോപിക്കുന്നു. അതേസമയം, ഇവിടത്തെ ആരോഗ്യ കേന്ദ്രങ്ങളെ ഒഴിപ്പിക്കില്ലെന്നാണ് സൈന്യം പറയുന്നത്.

ശനിയാഴ്ച വടക്കന്‍ ഗസ്സയില്‍നിന്ന് രണ്ട് റോക്കറ്റുകള്‍ ഇസ്‌റാഈലിന് നേരെ വിക്ഷേപിച്ചതെന്നാണ് സൈന്യത്തിന്റെ ആരോപണം.  ഇതില്‍ ഒന്ന് കടലില്‍ വീണതായും മറ്റൊന്ന് തെക്കന്‍ ഇസ്‌റാഈലിലെ അഷ്‌കലോണില്‍ തകര്‍ത്തുവെന്നും ഇസ്‌റാഈല്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ ഉത്തരവ് ഇറക്കിയത്.

ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച ആക്രമണത്തിനിടയിലും ലക്ഷക്കണക്കിന് പേരെ വടക്കന്‍ ഗസ്സയില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചത്. ലക്ഷക്കണക്കിന് പേര്‍ ഇവിടെനിന്ന് പലായനം ചെയ്തു.

അതിനിടെ വടക്കന്‍ ഗസ്സയില്‍ ഹമാസിനെ പൂര്‍ണമായും തുരത്തിയെന്ന് കാണിച്ച് ഇവിടെനിന്ന് ഇസ്‌റാഈലി സൈന്യം പിന്‍വാങ്ങിയിരുന്നു. ഇതിന് ശേഷം നിരവധി പേര്‍ വടക്കന്‍ ഗസ്സയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇവിടെനിന്ന് വീണ്ടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നത് വലിയ ദുരിതം തന്നെയാകും സൃഷ്ടിക്കുക.

ഗസ്സയിലെ ഇസ്‌റാഈലിന്റെ ആസൂത്രിത വംശഹത്യ 344 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 41,182 പേരാണ് കൊല്ലപ്പെട്ടത്. 95,280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ 64 പേര്‍ മരണത്തിന് കീഴടങ്ങി. 155 പേര്‍ക്ക് പരിക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചടിച്ച് വീണ്ടും ഇറാന്‍, ഇനിയും അക്രമിച്ചാല്‍ യുദ്ധമെന്ന് മുന്നറിയിപ്പ്;  ഇസ്‌റാഈലില്‍ ജാഗ്രത, സ്‌കൂളുകള്‍ അടച്ചു, ആശുപത്രികള്‍ ഭൂഗര്‍ഭ അറകളിലേക്ക്

International
  •  a day ago
No Image

മമതക്ക് തിരിച്ചടി; തൃണമൂല്‍ രാജ്യസഭാ എം.പി സുഖേന്ദു ശേഖര്‍ റോയ് രാജി വെച്ചു

National
  •  a day ago
No Image

വീരപ്പന്റെ അഭിമുഖത്തിലെ അപകീര്‍ത്തി പരാമര്‍ശം: നടി സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി

National
  •  a day ago
No Image

നീറ്റ് യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക സുരക്ഷാ കേന്ദ്രത്തില്‍; ഫോണ്‍ ഉള്‍പെടെ സംവിധാനങ്ങള്‍ക്ക് വിലക്ക്, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം  

National
  •  a day ago
No Image

ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം പിന്നാലെ സുനാമിയും;  നാല് മരണം, വന്‍ നാശനഷ്ടം; ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

International
  •  a day ago
No Image

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

Kerala
  •  a day ago
No Image

വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച 'ലഹരി കൃഷി'; ആലുവയില്‍ ആറടി ഉയരമുള്ള കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി

Kerala
  •  a day ago
No Image

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  a day ago
No Image

രണ്ട് വര്‍ഷത്തിനിടെ സഊദിയിലേക്ക് ഇറക്കുമതി ചെയ്തത് 19 ലക്ഷം വാഹനങ്ങള്‍; വിപണി കീഴടക്കി ചൈനയും ഇന്ത്യയും 

Saudi-arabia
  •  a day ago
No Image

ഇറാന്റെ ആക്രമണത്തിന് മറുപടി; തെഹ്‌റാനില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍; സംഘര്‍ഷം കനക്കുന്നു

International
  •  a day ago