HOME
DETAILS

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

  
Web Desk
September 15, 2024 | 6:28 AM

Israel Urges Evacuation of Northern Gaza Amid Rising Tensions and Rocket Attacks

സിറ്റി: വടക്കന്‍ ഗസ്സ ഒഴിയണമെന്ന ആവശ്യവുമായി വീണ്ടും ഇസ്‌റാഈല്‍. വലിയൊരു മേഖലയിലെ ആളുകളോട് എത്രയും പെട്ടെന്ന് ഒഴിയണമെന്ന നിര്‍ദ്ദേശം ഇസ്‌റാഈല്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഈ ഭാഗത്തുനിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്ന് പറഞ്ഞാണ് വീണ്ടും ആക്രമണത്തിന് ഇസ്‌റാഈല്‍ തയാറെടുക്കുന്നത്. വടക്കന്‍ ഗസ്സ മുനമ്പിലെ അല്‍ മന്‍ഷിയ്യ, ഷെയ്ഖ് സായിദ്, ബയ്ത് ലാഹിയ എന്നിവിടങ്ങളില്‍നിന്നാണ് പ്രദേശവാസികളോട് അവരുടെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. 

ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍ ഇസ്‌റാഈലിന് നേരെ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ്  സൈന്യത്തിന്റെ ആരോപണം. നിലവില്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ പ്രദേശം അപകടകരമായ മേഖലയാണെന്ന് സൈനിക വക്താവ് അവിചയ് അദ്രയേ ആരോപിക്കുന്നു. അതേസമയം, ഇവിടത്തെ ആരോഗ്യ കേന്ദ്രങ്ങളെ ഒഴിപ്പിക്കില്ലെന്നാണ് സൈന്യം പറയുന്നത്.

ശനിയാഴ്ച വടക്കന്‍ ഗസ്സയില്‍നിന്ന് രണ്ട് റോക്കറ്റുകള്‍ ഇസ്‌റാഈലിന് നേരെ വിക്ഷേപിച്ചതെന്നാണ് സൈന്യത്തിന്റെ ആരോപണം.  ഇതില്‍ ഒന്ന് കടലില്‍ വീണതായും മറ്റൊന്ന് തെക്കന്‍ ഇസ്‌റാഈലിലെ അഷ്‌കലോണില്‍ തകര്‍ത്തുവെന്നും ഇസ്‌റാഈല്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ ഉത്തരവ് ഇറക്കിയത്.

ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച ആക്രമണത്തിനിടയിലും ലക്ഷക്കണക്കിന് പേരെ വടക്കന്‍ ഗസ്സയില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചത്. ലക്ഷക്കണക്കിന് പേര്‍ ഇവിടെനിന്ന് പലായനം ചെയ്തു.

അതിനിടെ വടക്കന്‍ ഗസ്സയില്‍ ഹമാസിനെ പൂര്‍ണമായും തുരത്തിയെന്ന് കാണിച്ച് ഇവിടെനിന്ന് ഇസ്‌റാഈലി സൈന്യം പിന്‍വാങ്ങിയിരുന്നു. ഇതിന് ശേഷം നിരവധി പേര്‍ വടക്കന്‍ ഗസ്സയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇവിടെനിന്ന് വീണ്ടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നത് വലിയ ദുരിതം തന്നെയാകും സൃഷ്ടിക്കുക.

ഗസ്സയിലെ ഇസ്‌റാഈലിന്റെ ആസൂത്രിത വംശഹത്യ 344 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 41,182 പേരാണ് കൊല്ലപ്പെട്ടത്. 95,280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ 64 പേര്‍ മരണത്തിന് കീഴടങ്ങി. 155 പേര്‍ക്ക് പരിക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  5 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  5 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  5 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  5 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  5 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  5 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  5 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  5 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  5 days ago