HOME
DETAILS

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

  
Web Desk
September 22, 2024 | 1:01 AM

The Legacy of the 1987 Election Fraud in Kashmir

ശ്രീനഗറിൽ നിന്ന് കെ.എ സലിം

ശ്രീനഗർ: പത്തു വർഷത്തിന് ശേഷം കശ്മിരിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 37 വർഷം മുമ്പ് കശ്മിരിന്റെ ചരിത്രത്തെ ഇളക്കിമറിച്ച ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ ജമ്മു കശ്മിർ. 1987ൽ നടന്ന ഈ അട്ടിമറിയാണ് 1988ൽ കശ്മിരിൽ സായുധസമരം ആരംഭിക്കാനും 36 വർഷത്തിന് ശേഷവും തുടരുന്ന ചോരചിന്തുന്ന ആക്രമണ പ്രത്യാക്രമണങ്ങൾക്കും കാരണമായത്. കശ്മിരിനെ മാത്രമല്ല രാജ്യത്തിന്റെ ചരിത്രത്തെത്തന്നെ മാറ്റിയെഴുതുന്നതായിരുന്നു അട്ടിമറി. ഇപ്പോൾ കശ്മിരിൽ നടക്കുന്ന വലിയ ജനപങ്കാളിത്തത്തോടെയുള്ള തെരഞ്ഞെടുപ്പിന് തുല്യമായ സാഹചര്യമായിരുന്നു അന്നുമുണ്ടായിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിലെ നായകൻമാർ അന്ന് വില്ലൻമാരായിരുന്നുവെന്ന് മാത്രം.

ജമ്മു കശ്മിർ മുഖ്യമന്ത്രിയായിരുന്ന ഗുലാം മുഹമ്മദ് ഷാ സർക്കാറിനെ 1986 മാർച്ച് ആറിനെ പിരിച്ചുവിടുകയും ഗവർണറായിരുന്ന ജഗ്മോഹൻ കശ്മിരിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തതോടെയായിരുന്നു തുടക്കം. നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയായിരുന്നു അത്. കേന്ദ്ര സർക്കാറിന് താൽപര്യമില്ലാത്തവർ കശ്മിരിൽ അക്കാലം വരെ മുഖ്യമന്ത്രിയായിരുന്നില്ല. തെരഞ്ഞെടുപ്പുകൾ നടക്കാറ് അത്ര വലിയ ജനപങ്കാളിത്തത്തോടെയും ആയിരുന്നില്ല. മുഖ്യമന്ത്രിയാക്കാമെന്ന് ഫാറൂഖിന് പ്രധാനമന്ത്രി രാജീവ് ഗാന്ധി വാഗ്ദാഗം നൽകിയിരുന്നു. ഫാറൂഖിന്റെ സഹോദരി ബീഗം ഖാലിദയുടെ ഭർത്താവ് കൂടിയായിരുന്നു ഗുലാം മുഹമ്മദ് ഷാ. എന്നിട്ടും ഫാറൂഖ് അബ്ദുല്ല ഈ പദ്ധതിക്ക് കൂട്ടുനിന്നു.

1987മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി. ഇന്നത്തെ തെരഞ്ഞെടുപ്പ് പോലെ നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യം രൂപീകരിച്ചപ്പോൾ സംസ്ഥാനത്തെ മുസ്‍ലിം സംഘടനകളും പാർട്ടികളും ചേർന്ന് മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ടെന്ന പേരിൽ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. 43 മണ്ഡലങ്ങളിലാണ് മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് മത്സരിച്ചത്. കശ്മിർ അതുവരെ കാണാത്ത ജനപങ്കാളിത്തത്തോടെയാണ് പോളിങ് നടന്നത്.

നിരവധി മണ്ഡലങ്ങളിൽ മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് സ്ഥാനാർഥികൾ വിജയിക്കുമെന്ന് ഉറപ്പായതോടെ വോട്ടെണ്ണലിൽ അട്ടിമറിയുണ്ടാക്കുകയും വിജയിച്ച മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് സ്ഥാനാർഥികൾ തോറ്റതായി പ്രഖ്യാപിക്കുകയും ചെയ്തു. സോപൂരിൽനിന്ന് സയ്യിദ് അലിഷാ ഗിലാനിയടക്കം നാലു പേർ മാത്രമാണ് വിജയിച്ചത്. വോട്ടെണ്ണൽ അട്ടിമറി എല്ലായിടത്തും വ്യക്തമായിരുന്നു. ഇതിൽ ഏറ്റവും വലിയ അട്ടിമറി നടന്നത് ആമിറാകദൽ മണ്ഡലത്തിലാണ്. സയ്യിദ് മുഹമ്മദ് യുസുഫ് ഷായായിരുന്നു ഇവിടെ മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് സ്ഥാനാർഥി. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ തോറ്റെന്ന് ഉറപ്പായ എതിർ സ്ഥാനാർഥി നാഷണൽ കോൺഫറൻസിന്റെ ഗുലാം മുഹിനുദ്ദീൻ ഷാ നിരാശനായി കൗണ്ടിങ് സ്റ്റേഷൻ വിട്ടു. എന്നാൽ ഫലം പ്രഖ്യാപിച്ചത് 4,289 വോട്ടുകൾക്ക് സയ്യിദ് മുഹമ്മദ് യുസുഫ് ഷാ തോറ്റതായാണ്.

അട്ടിമറി ചോദ്യം ചെയ്ത സയ്യിദ് മുഹമ്മദ് യുസുഫ് ഷാ അടക്കമുള്ള മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലിടുകയും ഫാറൂഖ് അബ്ദുല്ല മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗിലാനിയടക്കമുള്ള വിജയിച്ചവർ എം.എൽ.എ സ്ഥാനം രാജിവച്ചു. ജയിൽ മോചിതനായ സയ്യിദ് മുഹമ്മദ് യുസുഫ് ഷാ പാക്കധീന കശ്മിരിലേക്ക് പോയി സയ്യിദ് സലാഹുദ്ദീൻ എന്ന പേര് സ്വീകരിച്ച് ഹിസ്ബുൾ മുജാഹിദീൻ രൂപീകരിച്ചു. യുസുഫ് ഷായുടെ തെരഞ്ഞെടുപ്പ് കാംപയിൻ മേധാവിയായിരുന്ന യാസീൻ മാലിക് ജെ.കെ.എൽ.എഫ് രൂപീകരിച്ചു. ഇരു സംഘടനകളും കശ്മിരിൽ സായുധ പോരാട്ടം ആരംഭിച്ചു.

ഗിലാനിയടക്കമുള്ള ജയിലിലായ മറ്റു നേതാക്കൾ ജയിൽ മോചിതരായ ശേഷം ഹുരിയത്ത് കോൺഫറൻസ് രൂപീകരിക്കുകയും വിഘടനവാദത്തെ പിന്തുണയ്ക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണമായിരുന്നു ഹുരിയത്ത് നിലപാട്. തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതായി ഫാറൂഖ് അബ്ദുല്ല പിന്നീട് സമ്മതിച്ചു. എന്നാൽ, തനിക്ക് അതിൽ പങ്കില്ലെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ന്, ബി.ജെ.പിക്കെതിരേ മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് മാതൃകയിൽ കോൺഗ്രസ്, സി.പി.എം അടക്കമുള്ള പാർട്ടികളുമായി സഖ്യം രൂപീകരിച്ചാണ് ഫാറൂഖ് അബ്ദുല്ല മത്സരിക്കുന്നത്.

 ഇപ്പോഴത്തെ സഖ്യത്തെയും സാഹചര്യത്തെയും 1987ലെ സഖ്യവുമായും സാഹചര്യവുമായും ബന്ധപ്പെടുത്തി രാഷ്ട്രീയ നിരീക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. 1987ലെ തെരഞ്ഞെടുപ്പ് അട്ടിമറിയില്ലായിരുന്നെങ്കിൽ കശ്മിരിൽ ഭീകരവാദം പോലും ഉണ്ടാകുമായിരുന്നില്ലെന്നാണ് നിഷ്പക്ഷ ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നത്.

This article revisits the 1987 election fraud in Kashmir.  its political implications and enduring effects.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  7 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  7 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  7 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  7 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  7 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  7 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  7 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  7 days ago