HOME
DETAILS

സുനി അല്‍ഹാദി

  
backup
September 01, 2016 | 5:20 PM

%e0%b4%b8%e0%b5%81%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf


കൊച്ചി: ചികിത്സയ്ക്കിടെ മരിച്ച കളമശ്ശേരി മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംനയുടെ മരണം സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് വൈകുന്നു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് പൊലിസ് അറിയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇതുവരെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലിസ് ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെടാത്തതാണ് കാരണം.
അതേസമയം, ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
ഷംനയുടെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച പറ്റിയിട്ടുണ്ടോ എന്നറിയാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും ഇതിനായി ഡി.എം.ഒയ്ക്ക് കത്ത് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് അനാസ്ഥ തുടരുന്നതായാണ് സൂചന. എന്നാല്‍ പൊലിസിന്റെ കത്ത് ലഭിച്ചാലുടന്‍ ബോര്‍ഡ് എത്രയും പെട്ടെന്ന് രൂപീകരിക്കുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ചെയര്‍നായിട്ടുള്ള മൂന്നംഗ ബോര്‍ഡായിരിക്കും രൂപീകരിക്കുക. ഇതില്‍ ഫോറന്‍സിക് വിദഗ്ധനും സര്‍ക്കാര്‍ അഭിഭാഷകനും ഉള്‍പ്പെടും.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധനെയായിരിക്കും സംഘത്തില്‍ ഉള്‍പ്പെടുത്തുക.
രേഖകള്‍ പരിശോധിച്ചതിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെ സംഘത്തില്‍ ഉള്‍പ്പെടുത്തും.മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം ഇതിനോടകം ഏറെ വാര്‍ത്താപ്രാധാന്യം നേടിയതിനാല്‍ പൊലിസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും ബോര്‍ഡ് അംഗങ്ങള്‍ പൊലീസില്‍ നിന്ന് ശേഖരിച്ച് വിദഗ്ധ പരിശോധനനടത്തും. അതിനുശേഷമായിരിക്കും ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതവരുത്തുക.
ചികിത്സാ പിഴവ് സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയാല്‍ അന്വേഷണ സംഘത്തിന് ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാം.
അതിനിടെ, ഷംനയുടെ മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നിയോഗിച്ച ഉന്നതതല സംഘം അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു.ഈ റിപ്പോര്‍ട്ടില്‍ ചികിത്സാപിഴവ് കണ്ടെത്തിയതായാണ് സൂചന.
ഈ റിപ്പോര്‍ട്ടാണ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണനെയ്‌ക്കെത്തുന്നത്.തന്റെ മകളുടെ മരണത്തിലെ ദുരൂഹതനീക്കണമെന്നാവശ്യപ്പെട്ട് ഷംനയുടെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  41 minutes ago
No Image

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

Kerala
  •  26 minutes ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  an hour ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  an hour ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  an hour ago
No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  2 hours ago
No Image

'55 ഇഞ്ച് നെഞ്ചളവ് എവിടെ?'; പാർലമെന്റിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം

National
  •  2 hours ago
No Image

മനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; മരണത്തിന്റെ മുൾമുനയിൽ നിന്നും കുരുന്നിന് പുതുജീവൻ; സിനോജിന് നാടിന്റെ അഭിനന്ദന പ്രവാഹം

Kerala
  •  2 hours ago
No Image

ഇന്ത്യ-ബഹ്‌റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച

bahrain
  •  3 hours ago
No Image

തൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും

Kerala
  •  3 hours ago