
മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള രണ്ട് ദിവസത്തെ ഉഭയകക്ഷി കൂടിക്കാഴ്ചക്കായി യു.എസിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോദിവൈറ്റ് ഹൗസിലെത്തിയത്. ട്രംപ് രണ്ടാം തവണ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതിനുശേഷം മോദിയുടെ ആദ്യ യു. എസ് സന്ദര്‍ശനമാണിത്. വലിയ പ്രതീക്ഷയോടെയാണ് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഈ സന്ദര്‍ശനത്തെ നോക്കി കാണുന്നത്.
വ്യാപാരം , ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സാങ്കേതിക പങ്കാളിത്തം, തന്ത്രപരമായ സഹകരണം എന്നിവയുള്‍പ്പെടെ പരസ്പര താത്പര്യമുള്ള നിരവധി വിഷയങ്ങളില്‍ വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് അനുവദിച്ച ഇളവുകള്‍ പിന്‍വലിക്കാനുള്ള യുഎസിന്റെ നീക്കം ഇന്ത്യയ്ക്കു തിരിച്ചടിയാകുമെന്നതിനാല്‍ ഈ വിഷയവും ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന്റെ മിസൈല്‍ പദ്ധതികള്‍, ഭീകരതയ്ക്കുള്ള പിന്തുണ എന്നിവയ്‌ക്കെതിരെയുള്ള ഉപരോധമാണ് യുഎസ് ലക്ഷ്യമിടുന്നത്. ട്രംപിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ തലവനായ ടെസ്‌ല സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യ-യു.എസ് പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും ആഗോള തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനും ഇന്ത്യയുടെ മികച്ച ഭാവിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മോദി ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ പ്രയോജനമാകുന്ന വിധത്തില്‍ ലോകത്തിന്റെ മികച്ച ഭാവിക്ക് വേണ്ടിയും അമേരിക്കയും ഇന്ത്യയും യോജിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും എന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് നിരവധി ഇന്ത്യയ്ക്കാരെ അനധികൃത കുടിയേറ്റം കണ്ടെത്തി അമേരിക്ക നാടുകടത്തിയത്. ഇതിനെതിരെ രാജ്യമെങ്ങും വലിയ തോതിലുള്ള വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. മോദിയുടെ സന്ദര്‍ശനം അമേരിക്കന്‍ ഇന്ത്യന്‍ വംശജര്‍ക്ക് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. 18000 ത്തോളം ഇന്ത്യയ്ക്കാരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഫെബ്രുവരി 5 ന് 104 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. സൈനിക വിമാനത്തില്‍ ബന്ദികളെ പോലെ വിലങ്ങ് വെച്ച് കുടിയേറ്റക്കാരെ നാടുകടത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
യുഎസില്‍ താമസിക്കുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍ നാടുകടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കുടിയേറ്റക്കാരുടെ നാടുകടത്തലില്‍ ഇന്ത്യയുടെ ആശങ്ക മോദി ട്രംപിനെ അറിയിച്ചേക്കും എന്നാണ് സൂചന.
ട്രംപ് പ്രസിഡന്റായതിന് ശേഷം അമേരിക്കയിലെത്തുന്ന ലോകനേതാക്കളില്‍ നാലാമതാണ് മോദിയുടെ സ്ഥാനം. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാനിലെ ഷിഗെരു ഇഷിബ, ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്‍ എന്നിവര്‍ നേരത്തെ യുഎസ് സന്ദര്‍ശിച്ചിരുന്നു.
വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന ചരിത്രപ്രസിദ്ധമായ ഗസ്റ്റ് ഹൗസായ ബ്ലെയര്‍ ഹൗസില്‍ തന്നെയാണ് പ്രധാനമന്ത്രി താമസിക്കുക. ലോകത്തിലെ ഏറ്റവും എക്‌സ്‌ക്ലൂസീവ് ഹോട്ടല്‍ എന്ന് അറിയപ്പെടുന്ന ഇടമാണിത്. മുന്‍കാലങ്ങളില്‍ നിരവധി പ്രസിഡന്റുമാര്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും ലോക നേതാക്കള്‍ക്കും ഇവിടം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
Indian Prime Minister Narendra Modi has arrived in the United States for a two-day bilateral meeting with President Donald Trump at the White House.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ
National
• 3 days ago
കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ ഷാജഹാനെ സ്ഥലം മാറ്റി
Kerala
• 3 days ago
ഒരു സ്‌പോൺസറുടെയും ആവശ്യമില്ലാതെ യുഎഇയിൽ 120 ദിവസം താമസിച്ച് തൊഴിൽ അന്വേഷിക്കാം! എങ്ങനെയെന്നല്ലേ? ഉടൻ തന്നെ ജോബ് സീക്കർ വിസക്ക് അപേക്ഷിക്കു
uae
• 3 days ago
ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി
Cricket
• 3 days ago
സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം
Business
• 3 days ago
അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്
Cricket
• 3 days ago
കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും
Kuwait
• 3 days ago
ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ
National
• 3 days ago
രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)
Economy
• 3 days ago
ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അംഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്സസ് ചെയ്യാം
oman
• 3 days ago
പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്കൈ
Cricket
• 3 days ago
സസ്പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍
Kerala
• 3 days ago
'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത്
International
• 4 days ago
'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 4 days ago
അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന
Kerala
• 4 days ago
ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍
uae
• 4 days ago
'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Kerala
• 4 days ago
വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും
Kerala
• 4 days ago
പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്
Cricket
• 4 days ago
അമീബിക് മസ്തിഷ്ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി
Kerala
• 4 days ago
മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം
Kerala
• 4 days ago