HOME
DETAILS

ഇറാനുകാര്‍ മുസ്‌ലിംകളല്ലെന്ന് സഊദി മത പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ അസീസ്

  
backup
September 07, 2016 | 11:15 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b4%b2%e0%b5%8d

ജിദ്ദ: ഇറാനുകാര്‍ മുസ്‌ലിംകളല്ലെന്ന് സഊദി മതപണ്ഡിതന്‍  ശൈഖ്  അബ്ദുല്‍ അസീസ്. വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലുള്ള പരാജയമാണ് കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ദുരന്തത്തിന് കാരണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഈ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സഊദി മതപണ്ഡിതന്റെ പ്രതികരണം.

ഹജ്ജ് സമിതിയെ സഊദി മാറ്റേണ്ടതുണ്ടെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് ഈ മാസം 11നാണ് ആരംഭിക്കുന്നത്. എന്നാല്‍, ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തില്ല. അല്ലാഹുവിന്റെ വഴിയില്‍ സഊദി ഭരണകൂടം തടസ്സം നില്‍ക്കുകയാണെന്നും ഖാംനഈ കുറ്റപ്പെടുത്തിയിരുന്നു.

ഹജ്ജ് അപകടത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ മെയ്മാസത്തില്‍ ചേര്‍ന്ന യോഗം ധാരണയാവാതെ പിരിയുകയായിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ ഇറാന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സഊദി തയ്യാറായില്ലെന്ന് ഇറാന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം 80,0000ഓളം ഇറാനികളാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയത്. മിനയിലുണ്ടായ തിക്കിലും തിരക്കിലും 400ലധികം ഇറാന്‍ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. സഊദിയും ഇറാനും തമ്മില്‍ ഏറെക്കാലമായുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഹജ്ജിനിടെയുണ്ടായ അപകടം.

അതിനിടെ കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഇറാനെത്തിരെ രംഗത്തു വന്നിരുന്നു. ഇറാനിയന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിനത്തൊന്‍ കഴിയാതിരുന്നത് അവരുടെതായ കാരണങ്ങളാലാണ്. ഇസ്‌ലാമിക വിരുദ്ധവും ഹജ്ജിന്റെ മൊത്തം സുരക്ഷയെ ബാധിക്കുന്നതുമായ നിബന്ധനകള്‍ അനുവദിക്കണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കാനാവില്ല. ഹജ്ജിന്റെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കങ്ങളും ആരുടെ ഭാഗത്തുനിന്നായാലും സര്‍വശക്തിയുമുപയോഗിച്ച് നേരിടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍ അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസ്ലാന്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ച മുഴുവന്‍ ഇറാനിയന്‍ തീര്‍ഥാടകരും നിലവില്‍ മക്കയിലെത്തി. വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി അവരുടെ നാടുകളിലേക്ക് സുരക്ഷിതരായി മടങ്ങുന്നതുവരെയുള്ള മറ്റു തീര്‍ഥാടകക്കെന്നപോലെ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുമെന്നും സഊദി ഭരണകൂടം അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  4 days ago
No Image

ആദ്യ നാല് മണിക്കൂറുകളില്‍ 30 ശതമാനം കടന്ന് പോളിങ്; നീലേശ്വരത്ത് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

Kerala
  •  4 days ago
No Image

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  4 days ago
No Image

വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍

Kerala
  •  4 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് മിന്നും നേട്ടം

Cricket
  •  4 days ago
No Image

വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

qatar
  •  4 days ago
No Image

ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ

Cricket
  •  4 days ago
No Image

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

ഇനി വളയം മാത്രമല്ല, മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന 'ഗാനവണ്ടി' ട്രൂപ്പ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

Kerala
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നില്‍ ലീഗല്‍ ബ്രെയിന്‍: സണ്ണി ജോസഫ്

Kerala
  •  4 days ago