HOME
DETAILS

മഴ ഭീഷണിയിൽ ലോകകപ്പ് ഫൈനൽ; മത്സരം ഉപേക്ഷിച്ചാൽ കിരീടം ആർക്ക്?

  
November 01, 2025 | 2:18 PM

Who will win the ICC Womens ODI World Cup if the final between India vs South Africa is abandoned due to rain

മുംബൈ: ഐസിസി വനിത ഏകദിന ലോകകപ്പിന്റെ കലാശപോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. നാളെ നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് കിരീടപോരാട്ടത്തിനായി കളത്തിൽ ഇറങ്ങുന്നത്. ഇരു ടീമുകൾക്കും ഇതുവരെ ഐസിസി വനിത ഏകദിന ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യംവെച്ചുകൊണ്ട് ഇരു ടീമുകളും കളത്തിലിറങ്ങുമ്പോൾ കലാശപ്പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. 

സെമി ഫൈനൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റുകൾക്ക് കീഴടക്കിയാണ് ഹർമൻപ്രീത് കൗറും സംഘവും കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്. ചരിത്രത്തിലെ മൂന്നാം ഏകദിന ലോകകപ്പ് ഫൈനലിലേക്കാണ് ഇന്ത്യ മുന്നേറിയത്. ഇതിന് മുമ്പ് 2005ലും 2017ലുമാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരുന്നത്. എന്നാൽ ഈ രണ്ട് ഫൈനലിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 

മറുഭാഗത്ത് ഇംഗ്ലണ്ടിനെ തകർത്താണ് സൗത്ത് ആഫ്രിക്ക ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ഇംഗ്ലണ്ടിനെതിരെ 125 റൺസിന്റെ കൂറ്റൻ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയിരുന്നത്. ചരിത്രത്തിലെ ആദ്യ ഫൈനൽ കളിക്കാനാണ് സൗത്ത് ആഫ്രിക്ക ഒരുങ്ങുന്നത്. 

ഫൈനൽ പോരാട്ടം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മഴ വില്ലനായി എത്തുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നാളെ മഴ പെയ്യാൻ 25 ശതമാനം സാധ്യതയാണുള്ളത്. രാത്രി എട്ട് മണിവരെ മഴ പെയ്യാൻ 20 ശതമാനത്തോളവും സാധ്യതയുണ്ട്. മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാൽ നവംബർ മൂന്നിന് റിസർവ് ഡേ ഉണ്ട്. നാളെ മത്സരം ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ റിസർവ് ഡേയിലേക്ക് മത്സരം നീങ്ങും. എന്നാൽ റിസർവ് ഡേയിലും മഴയെത്തിയാൽ ഇന്ത്യയെയും സൗത്ത് ആഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. 

The cricket world is eagerly awaiting the final of the ICC Women's ODI World Cup. India and South Africa will take to the field tomorrow at the DY Patil Stadium in Navi Mumbai for the title. With just hours left for the final to begin, there are concerns that rain could be the villain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  an hour ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  an hour ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  an hour ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  an hour ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  an hour ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  2 hours ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  2 hours ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  2 hours ago
No Image

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമയെ കടത്താൻ ശ്രമം; കുട്ടിക്കാനത്ത് ആറുപേർ പിടിയിൽ

Kerala
  •  2 hours ago
No Image

സഞ്ജുവിനെ റാഞ്ചാനൊരുങ്ങി സർപ്രൈസ് ടീം; പകരം സൂപ്പർതാരം രാജസ്ഥാനിലേക്ക്; റിപ്പോർട്ട്

Cricket
  •  3 hours ago