20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ
മലപ്പുറം: വിൽപനക്കായി സൂക്ഷിച്ച, 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടൻ മുജീബ് റഹ്‌മാനെയാണ് (32) പോലീസ് പിടികൂടിയത്.അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ എംഇഎസ് ഹോസ്പിറ്റലിന് സമീപം പ്രതി ലോഡ്‌ജിലാണ് പ്രതിയായ മുജീബ് റഹ്‌മാൻ താമസിച്ചിരുന്നത് .ഡാൻസാഫ് എസ്ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ ഇവിടെ നിന്ന് 416 ഗ്രാം എംഡിഎംഎ (MDMA)യുമായി പിടികൂടിയത്.
മുജീബ് റഹ്‌മാൻ മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്കൂളുകളിൽ കായികാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.ഏകദേശം ഒരു വർഷം മുമ്പാണ് ഇയാൾ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പൊലിസിന് ലഭിച്ച വിവരം.ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താഫിറ്റമിൻ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകൾ വൻതോതിൽ ജില്ലയിൽ എത്തിച്ചിരുന്നത്.ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിനാണ് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സംഘത്തിൻ്റെ വലയിലാവുന്നത്.
ലഹരിക്കടത്ത് രീതി
പ്രത്യേക കാരിയർമാർ വഴിയാണ് ഈ ലഹരിക്കടത്ത് സംഘം പ്രവർത്തിക്കുന്നത്.കളിപ്പാട്ടങ്ങളിലും മറ്റും ഒളിപ്പിച്ചാണ് ജില്ലയുടെ പല ഭാഗങ്ങളിലേക്കും ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത്.ഹൈവേ പരിസരങ്ങളിലുള്ള പ്രത്യേക 'സ്‌പോട്ടുകൾ' ഇതിനായി തിരഞ്ഞെടുത്തിരുന്നു.
നാർകോട്ടിക് സെൽ ഡിവൈഎസ്‌പി എൻ.ഒ.സിബി, പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ.പ്രേംജിത്ത്, ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ കേസിൽ അന്വേഷണം നടക്കുന്നത്. ലഹരിക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."