കെഎസ്ആർടിസി ബസിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 6 വർഷം കഠിനതടവ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. വിളപ്പിൽ കാവുംപുറം സ്വദേശി ബിജുവിനെയാണ് (46) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയായി കോടതി വിധിച്ച 30,000 രൂപ (പിഴത്തുക അതിജീവിതയ്ക്ക് നൽകണം). പിഴ ഒടുക്കിയില്ലെങ്കിൽ 3 മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2023 നവംബർ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് കെഎസ്ആർടിസി ബസിൽ മടങ്ങുകയായിരുന്ന രണ്ട് പെൺകുട്ടികൾക്ക് നേരെയാണ് ബിജു അതിക്രമം നടത്തിയത്. കുട്ടികൾ പലതവണ എതിർത്തിട്ടും പ്രതി പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ പെൺകുട്ടികൾ ബഹളം വെച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഇടപെടുകയായിരുന്നു.
പ്രതിയെ രക്ഷപെടാൻ അനുവദിക്കാതെ ജീവനക്കാർ ബസ് നേരിട്ട് വിളപ്പിൽശാല പൊലിസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി. കുട്ടികളുടെ പരാതിയിൽ അന്ന് തന്നെ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു.
വിളപ്പിൽശാല ഇൻസ്പെക്ടർ എൻ. സുരേഷ് കുമാർ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിന്മേലാണ് ജഡ്ജി എസ്. രമേശ് കുമാർ വിധി പ്രസ്താവിച്ചത്. 22 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകളും 2 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.
The incident took place while the students were traveling, leading to a case being registered against the accused. After examining the evidence and witness statements, the court found the man guilty and imposed the jail term along with a fine. This verdict highlights the judiciary's strict stance on ensuring the safety of women and children in public transport.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."