വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
വയനാട്: ചീക്കല്ലൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. പ്രദേശവാസികളെ മുൾമുനയിൽ നിർത്തിക്കൊണ്ട്, ഏകദേശം അഞ്ചു വയസ്സുള്ള ആൺകടുവ ചീക്കല്ലൂർ വയലിലെ ഒരു തുരുത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പനമരം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം, അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലെ സ്‌കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 17 ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമാണ്.
രാത്രിയോടെ കടുവയെ കാട്ടിലേക്ക് തുരത്താനുള്ള തീവ്ര ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കടുവയെ ഭയപ്പെടുത്തി ഓടിക്കാൻ ലക്ഷ്യമിട്ട് ശബ്ദമുണ്ടാക്കി പടക്കം പൊട്ടിക്കുന്നുണ്ട്. അതേസമയം, കൈതക്കാട്ടിൽ ഒളിച്ചിരുന്ന കടുവ ഇപ്പോൾ തുറന്ന ജനവാസ മേഖലയിലേക്കാണ് ഓടിക്കയറിയത്. ഇതോടെ ദൗത്യം കൂടുതൽ ശ്രമകരമായിരിക്കുകയാണ്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലത്ത് ഉടൻ തന്നെ കൂട് സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നതുവരെ പ്രദേശവാസികൾക്ക് വീടിനകത്ത് തന്നെ തുടരാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. അതിഭയങ്കരമായ ജാഗ്രതയിലാണ് ചീക്കല്ലൂർ ഗ്രാമം.
The tiger is currently isolated on a patch of dry land in the Cheekkalloor paddy fields. Forest officials are attempting a mission to drive the tiger back into the wild, which involves using loud noises and firecrackers. The situation escalated after the tiger ran into the open residential area from its previous hiding spot in a thicket. A prohibitory order (curfew) has been declared in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."