“us military attacks after seizing an oil tanker off the coast of venezuela; destroyed three boats and killed eight people.”
HOME
DETAILS
MAL
വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി
December 17, 2025 | 4:17 AM
വാഷിങ്ടൺ: വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ സൈന്യം കടൽക്കൊല തുടരുന്നു. കിഴക്കൻ പസഫിക് സമുദ്രത്തിൽ ബോട്ടുകൾക്കു നേരെ ആക്രമണം നടത്തി എട്ടു പേരെ കൊലപ്പെടുത്തിയതായി യു.എസ് സൈന്യം അറിയിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ഭീഷണിയിലാക്കിയാണ് യു.എസിന്റെ കടലിലെ ആക്രമണം തുടരുന്നത്.
മയക്കുമരുന്ന് കടത്ത് ആരോപിച്ച് നിരവധി ബോട്ടുകൾ യു.എസ് തകർക്കുകയും അതിലെ യാത്രികരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കിഴക്കൻ പസഫിക് സമുദ്രത്തിൽ ആക്രമണം നടത്തിയ വിവരം യു.എസ് സൈന്യത്തിന്റെ സതേൺ കമാന്റ് ആണ് സമൂഹ മാധ്യമ പോസ്റ്റിൽ അറിയിച്ചത്.
തിങ്കളാഴ്ച മൂന്നു ബോട്ടുകൾക്കു നേരെ യു.എസ് സൈന്യം ആക്രമണം നടത്തിയതായി യു.എസ് ഡിഫൻസ് സെക്രട്ടറി പെറ്റെ ഹെഗ്‌സേത് അറിയിച്ചു. ആദ്യം ആക്രമണം നടത്തിയ കപ്പലിലും മൂന്നാമത്തെ കപ്പലിലും മൂന്നു പേർ വീതവും രണ്ടാമത്തെ കപ്പലിൽ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ഇവർ ലഹരിക്കടത്തുകാരാണെന്നാണ് യു.എസ് ആരോപിക്കുന്നത്.
സമാന രീതിയിൽ 90 പേരെയാണ് കടലിൽവച്ച് ലഹരിക്കടത്ത് ആരോപിച്ച് യു.എസ് കൊലപ്പെടുത്തിയത്. സെപ്റ്റംബർ മുതൽ കരീബിയൻ, പസഫിക്, വെനസ്വല മേഖലകളിൽ വച്ചാണ് യു.എസ് ആക്രമണം നടത്തിയത്. ഹെലികോപ്ടർ വഴി ബോട്ടുകൾക്ക് മുകളിൽ ബോംബിടുകയാണ് യു.എസ് സൈന്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."