അച്ഛൻ പണയം വെച്ചത് 28 പവൻ സ്വർണം; മകൻ തിരിച്ചെടുക്കാൻ എത്തിയപ്പോൾ മുക്കുപണ്ടം; അന്വേഷണം
മഞ്ചേശ്വരം: ബാങ്കിൽ പണയം വെച്ച സ്വർണം മുക്കുപണ്ടമായി മാറിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് മഞ്ചേശ്വരം പൊലിസ്. കർണാടക ബാങ്കിന്റെ മംഗൽപ്പാടി ശാഖയിലാണ് 28 പവനോളം വരുന്ന സ്വർണത്തിന്റെ സ്ഥാനത്ത് മുക്കുപണ്ടം കണ്ടെത്തിയത്.
2024-ലായിരുന്നു മഞ്ചേശ്വരം സ്വദേശിയായ ഒരാൾ ബാങ്കിൽ സ്വർണം പണയം വെച്ചത്. പിന്നീട് ഇദ്ദേഹം മരണപ്പെട്ടു. തുടർന്ന് സ്വർണം തിരിച്ചെടുക്കാനായി മകൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്.
ഏകദേശം 15-ഓളം ബാങ്ക് ശാഖകളിൽ അന്വേഷിച്ചു നടന്നൊടുവിലാണ് മകൻ സ്വർണം മംഗൽപ്പാടി ശാഖയിലാണെന്ന് കണ്ടെത്തിയത്. എന്നാൽ ബാങ്കിലുണ്ടായിരുന്ന മാലകളിലും നെക്ലേസിലും സംശയം തോന്നിയ മകൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
തുടർന്ന്, ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ 227 ഗ്രാം (ഏകദേശം 28 പവൻ) സ്വർണം മുക്കുപണ്ടമാണെന്ന് തെളിഞ്ഞു.
പിന്നീട്, ബാങ്ക് അധികൃതർ പൊലിസിൽ പരാതി നൽകി. പണയം വെച്ച സമയത്തെ സ്വർണത്തിന്റെ തൂക്കവും ഇപ്പോഴത്തെ തൂക്കവും തമ്മിൽ വ്യത്യാസമുണ്ടെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
സ്വർണം പണയം വെച്ചയാൾ മരിച്ചതിനാൽ, ബാങ്ക് രേഖകളും ഫോൺ കോളുകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ബാങ്ക് ജീവനക്കാരെയും പൊലിസ് ചോദ്യം ചെയ്തു വരികയാണ്. ബാങ്കിനുള്ളിൽ വെച്ച് സ്വർണം മാറ്റി വെച്ചതാണോ അതോ പണയം വെച്ചപ്പോൾ തന്നെ മുക്കുപണ്ടമായിരുന്നോ എന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്.
The Manjeshwar police have launched an investigation into a scandal at the Karnataka Bank's Mangalpadi branch, where 28 pavan (approximately 3.5 kg) of gold pledged by customers was found to be fake. The bank officials have lodged a complaint, and the police are probing the matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."