സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത
കോട്ടയം: സംസ്ഥാനത്ത് വിദ്യാർഥികൾക്ക് നേരെ സഹപാഠികളുടെയും സീനിയർ വിദ്യാർഥികളുടെയും ക്രൂരമർദനം. കോട്ടയം മാടപ്പള്ളിയിലും കാസർകോട് മംഗൽപാടിയിലുമാണ് സമാനമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാടപ്പള്ളി മോസ്കോ കവലയിൽ കഴിഞ്ഞ ജനുവരി 26-നാണ് ഒമ്പതാം ക്ലാസുകാരന് നേരെ സുഹൃത്തുക്കളുടെ മർദനമുണ്ടായത്. കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മർദനമേറ്റ കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ തൃക്കൊടിത്താനം പൊലിസ് അന്വേഷണം ആരംഭിച്ചു.
പൊലിസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ബോർഡിന്റെ നിർദ്ദേശപ്രകാരം കുറ്റക്കാരായ കുട്ടികൾക്കെതിരെ നടപടിയെടുക്കുമെന്നും ഇവർക്ക് ആവശ്യമായ കൗൺസിലിങ് ഉറപ്പാക്കുമെന്നും പൊലിസ് വ്യക്തമാക്കി.
കാസർകോട് സീനിയർ വിദ്യാർഥികളുടെ അക്രമം
കാസർകോട് മംഗൽപാടി കുക്കാർ ഗവൺമെന്റ് സ്കൂളിലും വിദ്യാർഥിക്ക് നേരെ ക്രൂരമായ മർദനമുണ്ടായി. സീനിയർ വിദ്യാർഥികൾ ചേർന്നാണ് കുട്ടിയെ മർദിച്ചതെന്നാണ് പരാതി. അക്രമത്തിൽ കണ്ണിന് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ നിലവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ising violence among students in kerala: brutal attacks reported in kottayam and kasaragod
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."