HOME
DETAILS

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

  
Web Desk
February 02, 2026 | 1:56 PM

sim cards turn into treasure man extracts gold worth 27 lakhs here is what happened next

ബീജിംഗ്: ഉപയോഗശൂന്യമെന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന പഴയ സിം കാർഡുകൾ ഒരു നിധിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഖിയാവോ എന്ന ചൈനക്കാരൻ. പഴയ സിം കാർഡുകളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും ഖിയാവോ വേർതിരിച്ചെടുത്തത് ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചൈനയിലെ റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ പഴയ സിം കാർഡുകൾക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വടക്കുകിഴക്കൻ ചൈനയിലെ ഹുയിസോ സ്വദേശിയായ ഖിയാവോ ലോഹങ്ങൾ വേർതിരിച്ചെടുക്കുന്ന ജോലിയാണ് ചെയ്യുന്നത്. ജനുവരി 20-ന് ഇദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഇന്റർനെറ്റിൽ തരംഗമായത്. രാസപ്രവർത്തനങ്ങളിലൂടെ (Corrosion, Displacement, Heating) ഇലക്ട്രോണിക് അവശിഷ്ടങ്ങളിൽ നിന്ന് സ്വർണം വേർതിരിക്കുന്നത് വീഡിയോയിൽ കാണാം. ഈ പ്രക്രിയയിലൂടെ ഏകദേശം 191 ഗ്രാം തനിത്തങ്കമാണ് ഖിയാവോയ്ക്ക് ലഭിച്ചത്. ഇതിന് വിപണിയിൽ ഏകദേശം 200,000 യുവാൻ (ഏകദേശം 27 ലക്ഷം ഇന്ത്യൻ രൂപ) വില വരും.

2026-02-0219:02:59.suprabhaatham-news.png
 
 

സിം കാർഡുകൾ മാത്രമല്ല താൻ ഉപയോഗിച്ചതെന്ന് ഖിയാവോ വ്യക്തമാക്കുന്നു. ഏകദേശം രണ്ട് ടണ്ണോളം ഇലക്ട്രോണിക് മാലിന്യങ്ങളാണ് (E-waste) ഇതിനായി ഉപയോഗിച്ചത്. ഒരു സാധാരണ സിം കാർഡിൽ ഏകദേശം 0.001 ഗ്രാം സ്വർണം മാത്രമാണ് അടങ്ങിയിരിക്കുന്നത്. കമ്പ്യൂട്ടർ ചിപ്പുകൾ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയിലാണ് കൂടുതൽ സ്വർണം അടങ്ങിയിട്ടുള്ളത്. സിം കാർഡുകളിലെ ഗോൾഡ് പ്ലേറ്റഡ് ഭാഗങ്ങൾ വേർതിരിച്ചെടുക്കുന്നത് ലാഭകരമാണെങ്കിലും വലിയ അളവിൽ അവശിഷ്ടങ്ങൾ ആവശ്യമാണ്.

ഖിയാവോയുടെ വീഡിയോ വൈറലായതോടെ ഓൺലൈൻ സെക്കൻഡ് ഹാൻഡ് മാർക്കറ്റുകളിൽ പഴയ സിം കാർഡുകൾ ചാക്കുക്കണക്കിന് വിൽപനയ്ക്ക് എത്തിത്തുടങ്ങി. "സ്വർണം വേർതിരിക്കാം" എന്ന പരസ്യത്തോടെയാണ് പലരും ഇവ വിൽക്കുന്നത്. ഇതോടെ ഖിയാവോയെ സമൂഹമാധ്യമങ്ങളിൽ ആളുകൾ 'ആധുനിക ആൽക്കെമിസ്റ്റ്' എന്ന് വിശേഷിപ്പിക്കാനും തുടങ്ങി.

ഈ പരീക്ഷണം അത്ര നിസ്സാരമല്ലെന്നാണ് ഖിയാവോ നൽകുന്ന മുന്നറിയിപ്പ്. മതിയായ അനുഭവസമ്പത്തും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് വലിയ അപകടങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

കൂടാതെ, ചൈനയിൽ പഴയ സിം കാർഡുകൾ 'അപകടകരമായ മാലിന്യങ്ങളുടെ' പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ അനുമതിയില്ലാതെ അനധികൃതമായി സ്വർണം വേർതിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഓൺലൈൻ വഴി ഗോൾഡ് എക്‌സ്‌ട്രാക്ഷൻ കിറ്റുകൾ വിൽക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്.

 

 

 

A Chinese man named Qiao became a viral sensation after demonstrating how to extract gold from discarded SIM cards and e-waste. By processing nearly two tons of electronic scrap using chemical methods like corrosion and heating, he successfully recovered 191 grams of gold, valued at approximately ₹27 lakhs (200,000 Yuan).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറില്‍ ലഹരിക്കടത്ത്: പയ്യന്നൂരില്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

Kerala
  •  6 days ago
No Image

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ അനാസ്ഥ; മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ, വീഴ്ച സമ്മതിച്ച് അധികൃതർ

Kerala
  •  6 days ago
No Image

കളത്തില്ലെങ്കിലും മെക്‌സിക്കോ സ്റ്റേഡിയത്തിൽ 'CR7' ആവേശം; 7 മിനിറ്റിൽ ഗാലറി ആർത്തിരിമ്പും!

Football
  •  6 days ago
No Image

പണപ്പിരിവിൽ മുന്നിൽ ബി.ജെ.പി; പിരിച്ചത് മറ്റു രാഷ്ട്രീയ പാർട്ടികളേക്കാൾ പത്തിരട്ടി ┃in-depth

National
  •  6 days ago
No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  7 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  7 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  7 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  7 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago