കുവൈത്തിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പണി പോകാൻ സാധ്യത
കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി കുവൈത്ത്.
അതിനാൽ നിശ്ചിത സമയത്തിനകം ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പുതുക്കണമെന്ന് മന്ത്രാലയത്തിന്റെ ഔദ്യേഗിക അറിയിപ്പുണ്ട്. സർക്കാർ സേവന ആപ്പായ 'സാഹെൽ' വഴി ജീവനക്കാർക്ക് ലഭിക്കുന്ന നോട്ടിഫിക്കേഷൻ അനുസരിച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനർഹർ ആനുകൂല്യങ്ങൾ സ്വന്തമാക്കുന്നുണ്ടോയെന്നറിയാനാണ് പരിശോധന കർശനമാക്കിയത്. ജീവനക്കാരുടെ യോഗ്യതാ രേഖകളുടെ കൃത്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. കുവൈത്തിന് പുറത്തുനിന്ന് ബിരുദം നേടിയവർ ഉടൻ തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സാഹെൽ ആപ്പ് വഴിയോ ഇക്വിവലൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം.
സർട്ടിഫിക്കറ്റുകൾ വ്യാജനാണെങ്കിൽ കടുത്ത ശിക്ഷയാണ് ആ വ്യക്തയെ കാത്തിരിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റം കണ്ടുപിടിക്കുകയാണെങ്കിൽ 5 വർഷം വരെ തടവോ അല്ലെങ്കിൽ 5,000 കുവൈത്ത് ദിനാർ വരെ പിഴയോ (അല്ലെങ്കിൽ രണ്ടും കൂടിയോ) ശിക്ഷ ലഭിച്ചേക്കാം. വ്യാജന്മാരെ കണ്ടെത്താൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെരീദ അൽ മൗഷർജിയുടെ നിർദ്ദേശപ്രകാരമാണ് കമ്മിറ്റി രൂപികരിച്ചത്. ഈ കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം എന്നീ മന്ത്രാലയങ്ങളിലെയും സിവിൽ സർവീസ് കമ്മീഷനിലെയും പ്രതിനിധികൾ അംഗങ്ങളാണ്.
Kuwait intensifies the verification of academic certificates for public and private sector employees. Citizens and residents must update data via the Sahel app or face severe penalties, including up to 5 years in prison and a KD 5,000 fine for forgery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."