ഖത്തർ ഹെലികോപ്റ്റർ അപകടം; മരണം ഏഴായി
ദോഹ: ഖത്തർ സമുദ്രാതിർത്തിയിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിന് പിന്നാലെ രാജ്യത്തിന്റെ സമുദ്രാതിർത്തികളിൽ നടത്തിവന്ന തീവ്രമായ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതായും മന്ത്രാലയം അറിയിച്ചു.
അപകടത്തിൽ മരിച്ചവരിൽ ഖത്തർ സായുധ സേനാംഗങ്ങളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്നു. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ക്യാപ്റ്റൻ മുബാറക് സലേം ദുവൈജ് അൽ മാരി, ക്യാപ്റ്റൻ സയീദ് നാസർ സമേഖ്, സർജന്റ് ഫഹദ് ഹാദി ഗാനേം അൽ ഖയാരിൻ, വാറണ്ട് ഓഫീസർ മുഹമ്മദ് മഹർ മുഹമ്മദ്, മേജർ സിനാൻ തഷ്ക്റ്റ്കിൻ എന്നിവരും രണ്ട് അസെൽസാൻ (Aselsan) ടെക്നീഷ്യൻമാരുമാണ് അപകടത്തിൽ മരിച്ചത്.
അപകടം നടന്ന ഉടൻ തന്നെ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് കടലിൽ വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു. വിവിധ യൂണിറ്റുകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ ദൗത്യത്തിനൊടുവിലാണ് ഏഴു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.
a tragic helicopter crash in qatar has claimed seven lives, authorities confirm. investigation underway to determine the cause of the accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."