HOME
DETAILS

കൊച്ചി ലഹരിവേട്ട: മയക്കുമരുന്ന് എത്തിയത് വിദേശത്തുനിന്ന്; അന്വേഷണം വിപുലമാക്കി കസ്റ്റംസും; ക്രൂയിസ് പാർട്ടികളും നിഴലിൽ

  
March 29, 2026 | 12:49 PM

kochi drug bust customs investigation begins as foreign links emerge in luxury hotel and cruise parties

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ ഉന്നതർ പങ്കെടുത്ത ലഹരി പാർട്ടിക്കായി എത്തിച്ച മാരക മയക്കുമരുന്നുകൾ വിദേശത്തുനിന്ന് കടത്തിയതാണെന്ന് സ്ഥിരീകരണം. കേസിൽ പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് പൊലിസിനു പുറമെ കസ്റ്റംസും അന്വേഷണം ഊർജിതമാക്കി. തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഹൈബ്രിഡ് കഞ്ചാവും മെത്താഫിറ്റമിനും കൊച്ചിയിലെത്തിച്ചതെന്നാണ് കണ്ടെത്തൽ.

പ്രതികളിൽ 'ഹൈ പ്രൊഫൈൽ' വ്യക്തികൾ

ഡോക്ടർ, അഭിഭാഷകൻ, ബിസിനസുകാർ, വിദ്യാർത്ഥികൾ എന്നിവരടക്കം എട്ടുപേരെയാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവന്റ് മാനേജ്‌മെന്റ് ഉടമയായ ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണ് ലഹരിമരുന്ന് എത്തിക്കുന്നതിനും പാർട്ടി സംഘടിപ്പിക്കുന്നതിനും പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലിസ് തിരിച്ചറിഞ്ഞു.

കസ്റ്റംസിനെ വെട്ടിച്ച് കടന്ന ചരിത്രം

മുഖ്യപ്രതി ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യക്തിയാണെന്ന വിവരവും പുറത്തുവന്നു.കഴിഞ്ഞ വർഷം നെഫർറ്റിറ്റി ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ കസ്റ്റംസ് പരിശോധനയ്ക്ക് എത്തിയെങ്കിലും ഷോൺ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയും കൊച്ചിയിൽ ഷോണിന്റെ നേതൃത്വത്തിൽ ക്രൂയിസ് പാർട്ടി നടന്നിരുന്നു. ഈ പാർട്ടിയിലും വൻതോതിൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

അന്വേഷണം ക്രൂയിസ് പാർട്ടികളിലേക്ക്

കഴിഞ്ഞ ശനിയാഴ്ച നടന്ന കപ്പൽ പാർട്ടിയിൽ പങ്കെടുത്ത ഉന്നതരുടെ വിവരങ്ങൾ പൊലിസ് ശേഖരിച്ചു വരികയാണ്. വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിയ സാഹചര്യത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രതികളുടെ സാമ്പത്തിക ഇടപാടുകളും യാത്രാ രേഖകളും പരിശോധിക്കും. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ലഹരി ശൃംഖലയുടെ കണ്ണികളാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിച്ച് യുഎഇ; 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും തകർത്തു

uae
  •  3 hours ago
No Image

യുഎസ്എസ് 'എബ്രഹാം ലിങ്കൺ' പരിധിയിൽ വന്നാൽ ആക്രമണം; അമേരിക്കൻ യുദ്ധ കപ്പലിനെ വിറപ്പിച്ച് ഇറാന്റെ ഭീഷണി

International
  •  3 hours ago
No Image

മെസ്സിയെ നിലനിർത്താമായിരുന്നു, ലാപോർട്ടയ്ക്ക് പിഴച്ചു; ബാഴ്‌സ വിട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി ബാർട്ടോമിയു

Football
  •  3 hours ago
No Image

ഖാബൂസ് സര്‍വകലാശാലയില്‍ പരീക്ഷകള്‍ മാറ്റി; പഠനം ഓണ്‍ലൈനായി തുടരും

oman
  •  3 hours ago
No Image

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മാംസമോ മത്സ്യമോ മുട്ടയോ കഴിക്കാന്‍ പറ്റില്ല: മമത ബാനര്‍ജി

National
  •  3 hours ago
No Image

താമസക്കാർക്ക് കൈത്താങ്ങുമായി ഷാർജ പൊലിസ്; ഈ വിഭാ​ഗമാളുകൾക്ക് നഷ്ടപ്പെട്ട നമ്പർ പ്ലേറ്റ് സൗജന്യമായി വീട്ടിലെത്തിച്ച് നൽകും

uae
  •  3 hours ago
No Image

'കുറ്റവാളികളെ ലോകം ഓർക്കട്ടെ': മിനാബ് സ്‌കൂൾ കൂട്ടക്കുരുതിയിൽ മിസൈൽ തൊടുക്കാൻ ഉത്തരവിട്ട യുഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവിട്ട് ഇറാൻ

International
  •  3 hours ago
No Image

ആറ്റിങ്ങലിലെ ആരാധനാലയങ്ങളിലും, മദ്രസയിലും കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ: പൊലിസിനെ വെട്ടിച്ച് പുഴയിൽ ചാടിയ പ്രതിയെ കീഴടക്കിയത് സാഹസികമായി

Kerala
  •  3 hours ago
No Image

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; മസ്‌കത്ത്-കേരള സര്‍വിസുകള്‍ വീണ്ടും റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  3 hours ago
No Image

സിപിഎം-ബിജെപി അന്തർധാര സജീവം; ഇടനിലക്കാരനായി ട്വന്റി-20; വിമർശിച്ച് കെ.സി. വേണുഗോപാൽ

Kerala
  •  4 hours ago