HOME
DETAILS

കൊച്ചി ലഹരിവേട്ട: മയക്കുമരുന്ന് എത്തിയത് വിദേശത്തുനിന്ന്; അന്വേഷണം വിപുലമാക്കി കസ്റ്റംസും; ക്രൂയിസ് പാർട്ടികളും നിഴലിൽ

  
March 29, 2026 | 12:49 PM

kochi drug bust customs investigation begins as foreign links emerge in luxury hotel and cruise parties

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ ഉന്നതർ പങ്കെടുത്ത ലഹരി പാർട്ടിക്കായി എത്തിച്ച മാരക മയക്കുമരുന്നുകൾ വിദേശത്തുനിന്ന് കടത്തിയതാണെന്ന് സ്ഥിരീകരണം. കേസിൽ പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് പൊലിസിനു പുറമെ കസ്റ്റംസും അന്വേഷണം ഊർജിതമാക്കി. തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഹൈബ്രിഡ് കഞ്ചാവും മെത്താഫിറ്റമിനും കൊച്ചിയിലെത്തിച്ചതെന്നാണ് കണ്ടെത്തൽ.

പ്രതികളിൽ 'ഹൈ പ്രൊഫൈൽ' വ്യക്തികൾ

ഡോക്ടർ, അഭിഭാഷകൻ, ബിസിനസുകാർ, വിദ്യാർത്ഥികൾ എന്നിവരടക്കം എട്ടുപേരെയാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവന്റ് മാനേജ്‌മെന്റ് ഉടമയായ ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണ് ലഹരിമരുന്ന് എത്തിക്കുന്നതിനും പാർട്ടി സംഘടിപ്പിക്കുന്നതിനും പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലിസ് തിരിച്ചറിഞ്ഞു.

കസ്റ്റംസിനെ വെട്ടിച്ച് കടന്ന ചരിത്രം

മുഖ്യപ്രതി ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യക്തിയാണെന്ന വിവരവും പുറത്തുവന്നു.കഴിഞ്ഞ വർഷം നെഫർറ്റിറ്റി ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ കസ്റ്റംസ് പരിശോധനയ്ക്ക് എത്തിയെങ്കിലും ഷോൺ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയും കൊച്ചിയിൽ ഷോണിന്റെ നേതൃത്വത്തിൽ ക്രൂയിസ് പാർട്ടി നടന്നിരുന്നു. ഈ പാർട്ടിയിലും വൻതോതിൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

അന്വേഷണം ക്രൂയിസ് പാർട്ടികളിലേക്ക്

കഴിഞ്ഞ ശനിയാഴ്ച നടന്ന കപ്പൽ പാർട്ടിയിൽ പങ്കെടുത്ത ഉന്നതരുടെ വിവരങ്ങൾ പൊലിസ് ശേഖരിച്ചു വരികയാണ്. വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിയ സാഹചര്യത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രതികളുടെ സാമ്പത്തിക ഇടപാടുകളും യാത്രാ രേഖകളും പരിശോധിക്കും. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ലഹരി ശൃംഖലയുടെ കണ്ണികളാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  15 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  15 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  15 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  15 days ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  15 days ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  15 days ago
No Image

ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക്; അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ

oman
  •  15 days ago
No Image

"ഹിഹോളിലെ വഞ്ചനയ്ക്ക് കാലം കാത്തുവെച്ച പ്രതികാരം! 44 വർഷങ്ങൾക്ക് ശേഷം ഓസ്ട്രിയയെ നേരിടാൻ അൾജീരിയൻ സിംഹങ്ങൾ; കളം പുകയും!"

Football
  •  15 days ago
No Image

ഞങ്ങളുടെ കുതിപ്പ് അത്ഭുതമല്ല, പ്രതിരോധത്തിന്റെ ചരിത്രമാണ്! അർജന്റീനയ്ക്കെതിരെയുള്ള സ്വപ്നപ്പോരാട്ടത്തിന് മുൻപ് വികാരാധീനനായി വോസിൻഹ

Football
  •  15 days ago
No Image

'ഞാൻ ഒരു കർഷകനാണ്, ഒന്നും ഒളിച്ചുവെച്ചിട്ടില്ല'; വെള്ളരിക്കൃഷിക്ക് ഒരു കോടി സബ്‌സിഡി വിവാദത്തിൽ മറുപടിയുമായി കേന്ദ്ര കൃഷി സഹമന്ത്രി

National
  •  15 days ago